അനവധി നിരവധി വിവാഹ ക്ഷണക്കത്തുകള്‍ കണ്ടിട്ടുണ്ടെങ്കിലും ക്ഷണക്കത്ത് ഒരത്ഭുതമായി തോന്നിയത് ഇതാദ്യാ...എന്താന്ന് വച്ചാൽ നമ്മളാരെങ്കിലും നമ്മുടെ പേരിൽ ഒരു കുറ്റപത്രം വരാൻ ആഗ്രഹിക്കോ. നേരാവണ്ണം ജീവിച്ചോണ്ട് പോയാ കേസും വക്കാണോം പോലീസ് സ്റ്റേഷനുമൊന്നുമില്ലാണ്ട് പോകാമെന്നേ ഏവരും കരുതൂ. പാസ്പോര്‍ട്ടെടുത്ത് ഏഴാംകടലിനക്കരെ പോണോന്ന് വച്ചാലും വല്ല കേസൊക്കെ ഉണ്ടായ സംഗതി ബേജാറാവും. അപ്പോഴാണ് ദാണ്ടെ കിടക്കണ് കുറ്റപത്രം മാതൃകയിൽ ഒരു വിവാഹ ക്ഷണക്കത്ത്. തൃശൂര്‍കാരാണ് സംഭവത്തിന്‍റെ ബ്രെയിൻ. ഏതായാലും സംഗതി അഡാറ് വൈറലായിരിക്കുകയാണ്. വിവാഹത്തിന് കുറ്റപത്രം മാതൃകയിൽ ഒരു ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ ഒരു കുടുംബം. വിവാഹത്തിന് എന്തൊക്കെ വെറൈറ്റി കൊണ്ടുവരാമോ അതൊക്കെ കൊണ്ടുവരാൻ എല്ലാരും പരിശ്രമിക്കും. അത്തരത്തിലൊരു പരിശ്രമത്തിന്‍റെ ഫലമാണിത്. എന്താ...വെറൈറ്റി അല്ലേ...പരസ്പരം ഹൃദയങ്ങള്‍കവര്‍ന്നെന്ന കുറ്റമേ ഇവര് ചെയ്തിട്ടുള്ളൂ. അതിന് ഇവര്‍ക്ക് ശിക്ഷ വിധിക്കുകയാണ് സൂര്‍ത്തുക്കളേ...വിധിക്കുകയാണ് സൂര്‍ത്തുക്കളേ..
ക്ഷണക്കത്ത് എന്നെഴുതേണ്ടിടത്ത് കുറ്റപത്രം എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലെ കണ്ണേന്‍പറമ്പില്‍ വീട്ടിലെ രതീശന്‍-ബിജി രതീശന്‍ ദമ്പതികളുടെ മകന്‍ അക്ഷയ്കുമാര്‍ ആണ് കുറ്റപത്രത്തിലെ ഒന്നാം പ്രതി. മാമ്പ്ര പ്രദേശത്തെ അപ്പനകുഴി വീട്ടില്‍ മുകുന്ദന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ആതിരയാണ് രണ്ടാം പ്രതി. ഇവര്‍ ചെയ്ത കുറ്റമാകട്ടെ ഹൃദയം കവര്‍ച്ച. ജനുവരി 27ന് ഇവരുടെ വാദം പൂര്‍ത്തിയാക്കി(അതായത് നിശ്ചയം കഴിഞ്ഞു). ശിക്ഷ നടപ്പാക്കുന്നത് (അതായത് വിവാഹം)മാര്‍ച്ച് 17ന് രണ്ടാം പ്രതിയുടെ ഭവനത്തിൽ. സംഭവമേതായാലും പൊളിച്ചൂട്ടോ...
വാല്‍കഷ്ണം: അതേയ്...ഈ കല്ല്യാണമാണ് മറ്റതാണ് മറച്ചതാണെന്നും പറഞ്ഞ് അങ്ങോട്ടൊന്നും പോയേക്കല്ലേട്ടോ...പിടിച്ചകത്തിടും...ആ ...പറഞ്ഞേക്കാം....
ക്ഷണക്കത്ത് എന്നെഴുതേണ്ടിടത്ത് കുറ്റപത്രം എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലെ കണ്ണേന്‍പറമ്പില്‍ വീട്ടിലെ രതീശന്‍-ബിജി രതീശന്‍ ദമ്പതികളുടെ മകന്‍ അക്ഷയ്കുമാര്‍ ആണ് കുറ്റപത്രത്തിലെ ഒന്നാം പ്രതി. മാമ്പ്ര പ്രദേശത്തെ അപ്പനകുഴി വീട്ടില്‍ മുകുന്ദന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ആതിരയാണ് രണ്ടാം പ്രതി. ഇവര്‍ ചെയ്ത കുറ്റമാകട്ടെ ഹൃദയം കവര്‍ച്ച. ജനുവരി 27ന് ഇവരുടെ വാദം പൂര്‍ത്തിയാക്കി(അതായത് നിശ്ചയം കഴിഞ്ഞു). ശിക്ഷ നടപ്പാക്കുന്നത് (അതായത് വിവാഹം)മാര്‍ച്ച് 17ന് രണ്ടാം പ്രതിയുടെ ഭവനത്തിൽ. സംഭവമേതായാലും പൊളിച്ചൂട്ടോ...
വാല്‍കഷ്ണം: അതേയ്...ഈ കല്ല്യാണമാണ് മറ്റതാണ് മറച്ചതാണെന്നും പറഞ്ഞ് അങ്ങോട്ടൊന്നും പോയേക്കല്ലേട്ടോ...പിടിച്ചകത്തിടും...ആ ...പറഞ്ഞേക്കാം....