പാഷാണം ഷാജി
"മോഹൻലാലാണെന്ന് പറഞ്ഞ് അനൂപ് മേനോനെ കാണിച്ചു ഡെലിവറി വന്നപ്പോ താജുദ്ദീൻ വടകരയെ കിട്ടിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു." എന്നാണ് ട്രോളനായ ഇഖ്ബാൽ ആസിഫ് ഈ ട്രോളിന് നൽകിയിരിക്കുന്ന തലക്കുറിപ്പ്.
"മോഹൻലാൽ ഒറിജിനൽ അല്ലെന്നു പറഞ്ഞു കസ്റ്റമർ തിരിച്ചു കൊടുത്തത് - ശങ്കർ രാമകൃഷ്ണനെ." സുബി ബാബുവിന്റെ മറു ട്രോൾ ഇങ്ങനെയും.
മുടി ഉസ്താദ്
"ഡേയ് ഉസ്താദിന്റെ കറാമത്തു അറിയണമെങ്കിൽ നീയൊക്കെ ഉസ്താദിന്റെ കൂടെ കൊച്ചി ലുലു മാളിൽ പോകണം: ഉസ്താത് വരുമ്പോൾ ലുലു മാളിന്റെ വാതിൽ തനിയെ തുറന്നത് നേരിട്ട് കണ്ട ഒരെളിയ ഭക്തൻ." വഹാബ് എന്നയാളുടെ പരിഹാസം ഇങ്ങനെ.
"ആ ഒലിവ് ഓയിൽ വിളക്ക് മൂപ്പര് കേൾക്കാഞ്ഞത് നന്നായി. അല്ലെങ്കിൽ മറ്റൊരു പള്ളിക്കും പിരിവ് നടന്നേനെ." എന്നാണ് ബെൻഹർ മുഹമ്മദിന്റെ കമന്റ്.
ഇത് ഒറിജിനലാ..!!
"എന്തൊക്കെ പുരാവസ്തു ഉണ്ടായിട്ടെന്താ. നരേന്ദ്ര മോഡിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടോ മോന്സന്റെ കയ്യില് ?" ഇർഷാദ് മുഹമ്മദ് കോയ കമന്റ് ചെയ്തു.
രഥത്തിന്റെ ടയർ
"നമ്പോലൻ ഉപയോഗിച്ച ശക്തിമരുന്ന് വാങ്ങാൻ ഇരിക്കുവായിരുന്നു." എന്ന കാപ്ഷനോടെയാണ് സുനൂപ് സുധാകരന്റെ പോസ്റ്റ്.
ലെ തങ്കപ്പനാശാരി
"മനോജ് സാർ പിടിച്ചു നിൽക്കുന്നത് തങ്കപ്പനാശാരിയുടെ വീട്ടിലെ മീൻ വെട്ടുന്ന കത്തിയും." സവാദിന്റെ ട്രോൾ ഇങ്ങനെ.
"എന്നാലും അങ്ങേരെ സമ്മതിക്കണം... ചിരിക്കാതെ ഈ വക തള്ളൊക്ക തള്ളുന്നുണ്ടല്ലോ... അതും മന്ത്രിമാർ, ഡിജിപി, കളക്ടർ... ഹൂ..." പത്രോസിന്റെ കമന്റ് ഇങ്ങനെ.
പുരാവസ്തുക്കളോട് മമത കൂടിപ്പോയോ?
"അല്ലേലും കോൺഗ്രസിന് പുരാവസ്തുക്കളോട് പ്രത്യേക മമത ആണെന്നാ പറേന്നേ..!!" അനഘ എൻ ആർ ട്രോളിനോടൊപ്പം കുറിച്ചു.
നബി: സുധാകരൻ അടക്കമുള്ള നേതാക്കളും പോലീസുകാരും നടീ നടന്മാരും അങ്ങനെ മോൻസന്റെ കുടുക്കിൽ വീഴാത്തവർ ചുരുക്കമാണ്. വാചകമടിച്ച് വീഴ്ത്തിക്കളഞ്ഞു. എന്നാലും ഇവരൊക്കെ ഇത്ര നിഷ്കളങ്ക ബുദ്ധിക്കാരാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.