അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോൺസൺ ആൻ്റ് ജോൺസൺ ബേബി ഷാംപൂവിൻ്റെ വിൽപ്പന നിര്‍ത്താൻ നിര്‍ദ്ദേശം. രാജ്യത്തെ കടകളിൽ ഉത്പന്നം വിൽക്കുന്നത് അവസാനിപ്പിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കടകളിൽ നിലവിലുള്ള സ്റ്റോക്ക് പിൻവലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ അഞ്ചിടങ്ങളിൽ നിന്നായി എൻസിപിസിആര്‍ ശേഖരിച്ച ജോൺസൺ ആന്റ് ജോൺസൺ ബേബി ഷാംപൂ, പൗഡര്‍ എന്നിവയുടെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് ക്യാൻസറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കോസ്മറ്റിക് വസ്തുക്കളുടെയും സോപ്പുകളുടെയും നിര്‍മാതാക്കളായ ജോൺസൺ ആൻ്റ് ജോൺസനെതിരെ2.9 കോടി രൂപ പിഴ വിധിച്ചിരുന്നു. കമ്പനി പുറത്തിറക്കിയ ടാൽക്കം പൗഡറും മറ്റും വര്‍ഷങ്ങളായി ഉപയോഗിച്ച തനിക്ക് ക്യാൻസര്‍ ബാധിച്ചെന്ന ടെറി ലീവിറ്റ് എന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി.
കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ടാൽക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ ക്യാൻസര്‍ ബാധിച്ചെന്ന കേസിലും സെന്റ് ലൂയിസ് യൂറി ജോൺസൺ ആൻ്റ് ജോൺസണ് വൻതുക പിഴ ചുമത്തിയിരുന്നു.
മുൻപും സമാനമായ കേസുകളില്‍ ജോൺസൺ ആൻ്റ് ജോൺസൺ കമ്പനിക്ക് ഭീമന് പിഴകള്‍ വിധിച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പ്രധാന ഉത്പന്നമായ ബേബി പൗഡറുമായി ബന്ധപ്പെട്ട് 9,000 കേസുകളാണ് കമ്പനി നേരിടുന്നത്.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കോസ്മറ്റിക് വസ്തുക്കളുടെയും സോപ്പുകളുടെയും നിര്‍മാതാക്കളായ ജോൺസൺ ആൻ്റ് ജോൺസനെതിരെ2.9 കോടി രൂപ പിഴ വിധിച്ചിരുന്നു. കമ്പനി പുറത്തിറക്കിയ ടാൽക്കം പൗഡറും മറ്റും വര്‍ഷങ്ങളായി ഉപയോഗിച്ച തനിക്ക് ക്യാൻസര്‍ ബാധിച്ചെന്ന ടെറി ലീവിറ്റ് എന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി.
കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ടാൽക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ ക്യാൻസര്‍ ബാധിച്ചെന്ന കേസിലും സെന്റ് ലൂയിസ് യൂറി ജോൺസൺ ആൻ്റ് ജോൺസണ് വൻതുക പിഴ ചുമത്തിയിരുന്നു.
മുൻപും സമാനമായ കേസുകളില്‍ ജോൺസൺ ആൻ്റ് ജോൺസൺ കമ്പനിക്ക് ഭീമന് പിഴകള്‍ വിധിച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പ്രധാന ഉത്പന്നമായ ബേബി പൗഡറുമായി ബന്ധപ്പെട്ട് 9,000 കേസുകളാണ് കമ്പനി നേരിടുന്നത്.