Flood 2022 Pics : ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം, കനത്ത നാശനഷ്ടം, ചിത്രങ്ങൾ കാണാം

| Curated bySamayam Desk | Samayam Malayalam 22 Aug 2022, 1:49 pm

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ ഉണ്ടായത് കനത്ത നാശം. 22 പേരാണ് മരിച്ചത്. മാണ്ടി, കൻഗ്ര, ചമ്പ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌. മണാലി-ചണ്ഡീഗഡ് ദേശീയപാത, ഷിംല-ചണ്ഡീഗഡ് ദേശീയപാത ഉൾപ്പെടെ 743 റോ‍ഡുകളിൽ ഗതാഗതം താറുമാറായി എന്നാണ് റിപ്പോർട്ട്. മാണ്ടിയിൽ മാത്രം 13 പേർ മരിച്ചു. കാൻഗ്ര,ചമ്പ,മണ്ഡി, കുളു, ഷിംല, സിർമോർ, സോളൻ, ഹമിർപൂർ, ഉന, ബിലാസ്പൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരും.

  • ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം, കനത്ത നാശനഷ്ടം, ചിത്രങ്ങൾ കാണാം

    ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ ഉണ്ടായത് കനത്ത നാശം. 22 പേരാണ് മരിച്ചത്. മാണ്ടി, കൻഗ്ര, ചമ്പ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌. മണാലി-ചണ്ഡീഗഡ് ദേശീയപാത, ഷിംല-ചണ്ഡീഗഡ് ദേശീയപാത ഉൾപ്പെടെ 743 റോ‍ഡുകളിൽ ഗതാഗതം താറുമാറായി എന്നാണ് റിപ്പോർട്ട്. മാണ്ടിയിൽ മാത്രം 13 പേർ മരിച്ചു. കാൻഗ്ര,ചമ്പ,മണ്ഡി, കുളു, ഷിംല, സിർമോർ, സോളൻ, ഹമിർപൂർ, ഉന, ബിലാസ്പൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരും.

  • ​രക്ഷാപ്രവർത്തനം

    ഗോഹറിലെ കാഷൻ ഗ്രാമത്തിൽ ദേശീയ ദുരന്ത നിവാരണ സേനയും പോലീസും നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഒരു കുടുംബത്തിലെ എട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മണ്ണിടിച്ചിലിൽ തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.

  • ​വീട് തകർന്നു

    ഷിംലയിലെ തന്നെ ബനെറ്റ് ഗ്രാമത്തിൽ വീട് തകർന്നുവീണു രണ്ടു പേർക്ക് ദാരുണാന്ത്യം സംഭവിച്ചു. കൻഗ്രയിലും സമാന സംഭവം ഉണ്ടായി. വീട് തകർന്ന് ഒൻപതു വയസുള്ള കുട്ടിക്കാണ് ജീവൻ നഷ്ടമായത്.

  • ​ഛക്കി റെയിൽ പാലം തകർന്നു

    കാൻഗ്ര ജില്ലയിലെ ഛക്കി റെയിൽ പാലം തകർന്നു. ഇതോടെ ജോഗീന്ദർ നഗർ-പത്താൻകോട്ട് റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. മിന്നൽ പ്രളയത്തിലാണ് റെയിൽ പാലം തകർന്നത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​കാറിൽ പാറക്കല്ലിടിച്ചു

    ഷിംലയിലെ തിയോഗിൽ പാറക്കല്ലുകൾ കാറിലിടിച്ച് രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയതായും റിപ്പോർട്ടുകളുണ്ട്.

  • ​232.31 കോടി രൂപ അനുവദിച്ചു

    ഗതാഗത സംവിധാനവും ആശയ വിനിയമ സൗകര്യങ്ങളും താറുമാറായതിനാൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് ഏറെ വൈകിയാണ്. ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ജില്ലകൾക്ക് 232.31 കോടി രൂപ അനുവദിച്ചു.