മാർച്ച് മാസം 24 നാണ് ഇടനിലക്കാരൻ മുഖേന 65 കാരൻ അശ്വതി അച്ചുവിനെകുറിച്ച് അറിയുന്നത്. തുടർന്നു, ഫോണിൽ ബന്ധപ്പെട്ട അശ്വതി 25 ന് രാവിലെ വീട്ടിലേക്ക് വരാമെന്നു ഇയാളെ അറിയിച്ചു. രാവിലെ എട്ടരയോടെ അശ്വതി വീട്ടിലെത്തി. ഭിന്നശേഷിക്കാരിയാട് സ്നേഹം നടിച്ച അശ്വതി തനിക്ക് 40,000 രൂപ ബാധ്യതയുണ്ടെന്ന് അറിയിച്ചു.
പ്രതീക്ഷിച്ചതുപോലെ 65 കാരനെ യുവതി വീണ്ടും ബന്ധപ്പെട്ടു. ബാക്കിത്തുക തന്നാൽ വിവാഹം കഴിക്കാമെന്നും പണം തരുമെന്നുണ്ടെങ്കിൽ രണ്ടുദിവസത്തിനകം (മാർച്ച് 28 ന്) കാണാമെന്നും അശ്വതി അറിയിച്ചു. വീണ്ടും യുവതിയെ വിശ്വാസത്തിലെടുത്ത ഇയാൾ പണവുമായി എഴുത്ത് ഓഫീസിൽ എത്തി. എന്നാൽ സ്ഥലത്തെത്തിയ അശ്വതി ഇയാൾക്കെതിരെയായി. 'ഈ വയസനെ ആരെങ്കിലും വിവാഹം കഴിക്കുമോ' എന്ന് അശ്വതി തട്ടിക്കയറി. ഇതോടെ നേരത്തെ വാങ്ങിയ 25,000 രൂപ തിരികെ നൽകാൻ 65 കാരൻ ആവശ്യപ്പെട്ടതോടെ അശ്വതിക്ക് മിണ്ടാട്ടമില്ലാതായി.
ഇതിനിടെ, ബാക്കി നടപടികൾ പൂർത്തിയാക്കണമെന്ന് എഴുത്ത് ഓഫീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെ അശ്വതി വിവാഹത്തിനു സമ്മതം അറിയിച്ചു. തുടർന്നു, 65 കാരൻ ബാക്കിത്തുകയായ 15,000 രൂപയും കൈമാറി. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുന്ന നടപടിക്രമങ്ങൾ നടത്തേണ്ട വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം ഉണ്ടായ സമയത്ത് അശ്വതി പണവുമായി സ്ഥലം വിടുകയായിരുന്നു. പിന്നീട് 65 കാരൻ ഫോൺ വഴി ബന്ധപ്പെട്ടെങ്കിലും 'ഞാൻ ഇനി വരില്ലെന്നും പണം കൈപ്പറ്റിയതിനു എന്താണ് തെളിവുള്ളതെ'ന്നുമായിരുന്നു അശ്വതിയുടെ ചോദ്യം. ഇതോടെയാണ് തട്ടിപ്പു തിരിച്ചറിഞ്ഞ 65 കാരൻ പരാതിയുമായി പോലീസിനെ സമീപിച്ചത്.