അപ്രതീക്ഷിതമായാണ് ശ്രീരംഗത്തു പോകാന്‍ പറ്റിയത്. ശനിയാഴ്ച (08-10-16) രാവിലെ ബാംഗ്ലൂരില്‍നിന്ന് വണ്ടി കയറി. വൈകീട്ട് അഞ്ചോടെ ശ്രീരംഗത്ത്.
തമിഴ്‌നാട്ടിലെ നാലാമത്തെ വലിയ നഗരമായ തിരച്ചിറപ്പള്ളിയില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ മാറി, കാവേരിക്കും കൈവഴിയായ കൊല്ലിടത്തിനും ഇടയില്‍ ദ്വീപുസമാനമായ ശ്രീരംഗം. ഏഴ് ചുറ്റമ്പലങ്ങളും (പ്രാകാരം) 21 ഗോപുരങ്ങളുമായി 156 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന നിര്‍മാണവൈദഗ്്ധ്യം; കരിമ്പിന്‍ പൂവിന്റെ മണമുള്ള കാവേരിയുടെ കരയില്‍ കാലം കാത്തുവെച്ച കെടാവിളക്കുപോലെ വലിപ്പത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രംഗനാഥക്ഷേത്രം (ഒന്നാംസ്ഥാനം കംബോഡിയയിലെ അങ്കോര്‍വാതിന്). നിത്യപൂജയുള്ളവയില്‍ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം. 108 വൈഷ്ണവ ദിവ്യദേശങ്ങളില്‍
പ്രഥമസ്ഥാനമുള്ള ശ്രീരംഗനാഥക്ഷേത്രം ഭൂലോക വൈകുണ്ഡം എന്നും അറിയപ്പെടുന്നു.
പുറമേയുള്ള നാല് മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തെരുവ് തിളച്ചുമറിയുന്നു. ചന്ദനത്തിരിയുടെയും പൂജാപുഷ്പങ്ങളുടെയും മണം വന്നുനിറയുന്ന തെരുവ്. അരിപ്പൊടി കോലങ്ങള്‍ വരച്ച ബ്രാഹ്മണഗൃഹങ്ങളും നാലുപാടുംനിന്നുള്ള ഭക്തിഗാനങ്ങളും. ഭക്തകവികളായ ആഴ്‌വാരുടെ നാലായിരം ദിവ്യപ്രബന്ധങ്ങള്‍ ദിവസേന ഉരുവിടുന്ന, കച്ചവടത്തിന്റെ കോലാഹലം ഒരിക്കലും നിലയ്ക്കാത്ത തെരുവിനു കൂട്ടായി മാനത്തു കണ്ണും നട്ട് രംഗനാഥചരിതം പാടുന്ന ഗോപുരങ്ങള്‍.
കാലത്തിന്റെ ഇരുട്ടറയില്‍ പെട്ടുപോയ ചരിത്രമാണ് ശ്രീരംഗത്തിന്റേത്. ക്ഷേത്രം നിര്‍മിക്കപ്പെട്ട കാലത്തെപ്പറ്റി വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ല. ചിലപ്പതികാരത്തിലും സംഘകൃതികളിലും ആണ് ക്ഷേത്രത്തെപ്പറ്റിയുള്ള ആദ്യപരാമര്‍ശങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ചോള രാജാവായിരുന്ന ധര്‍മവര്‍മ ആണ് രംഗവിമാന ഗോപുരം ഉള്‍പ്പെടുന്ന ശ്രീകോവില്‍ പണിതത് എന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യകാലത്ത് പ്രധാന ശ്രീകോവില്‍ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ള ക്ഷേത്രങ്ങളും നിര്‍മിതികളുമെല്ലാം ചോളരാജാക്കന്മാരും പിന്നീടുവന്ന പാണ്ഡ്യരും പല്ലവരും നായ്ക്കരും ഹൊയ്‌സാല-വിജയനഗര സാമ്രാജ്യങ്ങളിലെ രാജാക്കന്മാരും പണിതതാണ്.
അലാവുദ്ദീന്‍ ഖില്‍ജിയുടെ പടനായകന്‍ ആയിരുന്ന മാലിക് കാഫൂര്‍ 1310ല്‍ ശ്രീരംഗത്തെ ആക്രമിച്ച് ക്ഷേത്രത്തിലെ വിഗ്രഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. വിഗ്രഹം വീണ്ടെടുക്കാന്‍ ഡല്‍ഹി വരെ എത്തിയ ഭക്തരില്‍നിന്ന് രംഗനാഥന്റെ വീരാപദാനങ്ങള്‍ കേട്ട് ആശ്ചര്യപ്പെട്ട കാഫൂര്‍ വിഗ്രഹം തിരികെ നല്‍കി എന്ന് ചരിത്രം. എന്നാല്‍, രംഗനാഥവിഗ്രഹത്തില്‍ ആകൃഷ്ടയായ കാഫൂറിന്റെ മകള്‍ ഭക്തരുടെ കൂടെ ശ്രീരംഗത്തെത്തുകയും ക്ഷേത്രത്തില്‍വച്ച് മോക്ഷം നേടുകയും ചെയ്തു. തുലുക്ക നാച്ചിയാര്‍ എന്ന പേരില്‍ കാഫൂറിന്റെ മകളും ഇവിടെ ആരാധിക്കപ്പെടുന്നു.
കൗമാരപ്രായം മാത്രമുള്ള രാജഗോപുരം ഏഴാമത്തെ പ്രാകാരത്തില്‍ തെക്കുഭാഗത്ത് എണ്ണമറ്റ കൊത്തുപണികളുമായി തല ഉയര്‍ത്തി നില്‍ക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രഗോപുരമായ ഇതിന് 236 അടി ഉയരമുണ്ട്. 300 വര്‍ഷം മുന്‍പ് നായ്ക്കര്‍ രാജവംശത്തിന്റെ കാലത്ത് തുടങ്ങിയ നിര്‍മാണം മുഗള്‍ അധിനിവേശകാലത്ത് തടസ്സപ്പെട്ടു. അഹോബില മഠത്തിലെ അഴഗിയസിങ്കര്‍ സ്വാമിയാണ് 1987ല്‍ ഗോപുരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കുംഭാഭിഷേകം നടത്തിയത്.
രാജഗോപുരത്തിനു തെക്കായി ഒരു കിലോമീറ്റര്‍ മാറി കാവേരി ഒഴുകുന്നു. കുടകിലെ പനിനീരുകൊണ്ട് ശ്രീരംഗനാഥന് പാദപൂജ ചെയ്യുന്ന കാവേരി. ത്യാഗരാജ കൃതികളിലെ ഭക്തിരസത്തിനൊത്തു താളം പിടിച്ച തമിഴത്തിപ്പെണ്ണ്. കിഴക്കന്‍കാറ്റുമായി കളിപറഞ്ഞ്, വയലേലകളെ തഴുകി തഞ്ചാവൂര്‍ക്കു പോകുന്ന കാവേരിയുടെ വളക്കൂറുള്ള മണ്ണിലാണ് ഭാരതത്തിനു പുറത്തും തമിഴിന്റെ പെരുമയുടെ വിജയക്കൊടി പാറിച്ച ജനപദം വളര്‍ന്നത്. ദക്ഷിണേഷ്യയുടെ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ചോളസാമ്രാജ്യം. രാജരാജ ചോളന്റെ കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പനകള്‍ക്കും രാജേന്ദ്രചോളന്റെ കുതിരക്കുളമ്പടികള്‍ക്കും സാക്ഷിയായ മഹാനദിയുടെ കരയിലെങ്ങും ചരിത്രം വിതറിയിട്ടുപോയ മഹാക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും.
നഗരം ഉറങ്ങിയ പാതിരാത്രിയില്‍ കാവേരിയെ തനിച്ചു കാണാന്‍ പോയി.
കരയിലെ അമ്മന്‍ മണ്ഡപത്തില്‍ മനുഷ്യനും ആടും പശുവും പട്ടിയുമെല്ലാം ഒരുമിച്ചുറങ്ങുമ്പോള്‍ ഒരു നേര്‍ത്ത ദു:ഖഗാനവും പാടി കാവേരി തനിച്ച് ഒഴുകുന്നു. നര്‍മസല്ലാപത്തിനായി അടുത്തുചെന്നപ്പോള്‍ കണ്ടത് കരഞ്ഞുകലങ്ങിയ കണ്ണുകളും പടര്‍ന്നുപിടിച്ച കണ്‍മഷിയുമായി വിതുമ്പി നില്‍ക്കുന്ന പുഴയെ. പുഴയുടെ ഏകാന്തസ്വരത്തിന് ഇടയ്ക്ക് ഭംഗംവരുത്തുന്നത് ദൂരെയുള്ള പാലങ്ങളില്‍ക്കൂടി കടന്നുപോകുന്ന വണ്ടികള്‍ മാത്രം. അകലെ മലമുകളിലെ ഉച്ചയാര്‍പിള്ളൈ കോവിലില്‍ കത്തിച്ചുവെച്ച ചുവപ്പ് ലൈറ്റുകളുടെ പ്രതിബിംബം കാവേരിയുടെ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ ആണെന്നു തോന്നി.
പാറയ്ക്കു മുകളില്‍നിന്നാല്‍ തിരുച്ചിറപ്പള്ളി സിറ്റി മുഴുവനായി കാണാം. ചുറ്റും മരതകപ്പച്ച, ദൂരെ ശ്രീരംഗത്തെ രാജഗോപുരം, നഗരത്തെ രണ്ടായി പകുത്തുമാറ്റി ഒഴുകുന്ന കാവേരി. തിരുച്ചിറപ്പള്ളിയിലെ സൂര്യാസ്തമയവും കണ്ട് തിരിച്ച് ബാംഗ്ലൂരിന് വണ്ടി കയറി.
തയ്യാറാക്കിയത്: ശ്രീകാന്ത് എ നായർ
തമിഴ്‌നാട്ടിലെ നാലാമത്തെ വലിയ നഗരമായ തിരച്ചിറപ്പള്ളിയില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ മാറി, കാവേരിക്കും കൈവഴിയായ കൊല്ലിടത്തിനും ഇടയില്‍ ദ്വീപുസമാനമായ ശ്രീരംഗം. ഏഴ് ചുറ്റമ്പലങ്ങളും (പ്രാകാരം) 21 ഗോപുരങ്ങളുമായി 156 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന നിര്‍മാണവൈദഗ്്ധ്യം; കരിമ്പിന്‍ പൂവിന്റെ മണമുള്ള കാവേരിയുടെ കരയില്‍ കാലം കാത്തുവെച്ച കെടാവിളക്കുപോലെ വലിപ്പത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രംഗനാഥക്ഷേത്രം (ഒന്നാംസ്ഥാനം കംബോഡിയയിലെ അങ്കോര്‍വാതിന്). നിത്യപൂജയുള്ളവയില്‍ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം. 108 വൈഷ്ണവ ദിവ്യദേശങ്ങളില്‍
പ്രഥമസ്ഥാനമുള്ള ശ്രീരംഗനാഥക്ഷേത്രം ഭൂലോക വൈകുണ്ഡം എന്നും അറിയപ്പെടുന്നു.
പുറമേയുള്ള നാല് മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തെരുവ് തിളച്ചുമറിയുന്നു. ചന്ദനത്തിരിയുടെയും പൂജാപുഷ്പങ്ങളുടെയും മണം വന്നുനിറയുന്ന തെരുവ്. അരിപ്പൊടി കോലങ്ങള്‍ വരച്ച ബ്രാഹ്മണഗൃഹങ്ങളും നാലുപാടുംനിന്നുള്ള ഭക്തിഗാനങ്ങളും. ഭക്തകവികളായ ആഴ്‌വാരുടെ നാലായിരം ദിവ്യപ്രബന്ധങ്ങള്‍ ദിവസേന ഉരുവിടുന്ന, കച്ചവടത്തിന്റെ കോലാഹലം ഒരിക്കലും നിലയ്ക്കാത്ത തെരുവിനു കൂട്ടായി മാനത്തു കണ്ണും നട്ട് രംഗനാഥചരിതം പാടുന്ന ഗോപുരങ്ങള്‍.
കാലത്തിന്റെ ഇരുട്ടറയില്‍ പെട്ടുപോയ ചരിത്രമാണ് ശ്രീരംഗത്തിന്റേത്. ക്ഷേത്രം നിര്‍മിക്കപ്പെട്ട കാലത്തെപ്പറ്റി വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ല. ചിലപ്പതികാരത്തിലും സംഘകൃതികളിലും ആണ് ക്ഷേത്രത്തെപ്പറ്റിയുള്ള ആദ്യപരാമര്‍ശങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ചോള രാജാവായിരുന്ന ധര്‍മവര്‍മ ആണ് രംഗവിമാന ഗോപുരം ഉള്‍പ്പെടുന്ന ശ്രീകോവില്‍ പണിതത് എന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യകാലത്ത് പ്രധാന ശ്രീകോവില്‍ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ള ക്ഷേത്രങ്ങളും നിര്‍മിതികളുമെല്ലാം ചോളരാജാക്കന്മാരും പിന്നീടുവന്ന പാണ്ഡ്യരും പല്ലവരും നായ്ക്കരും ഹൊയ്‌സാല-വിജയനഗര സാമ്രാജ്യങ്ങളിലെ രാജാക്കന്മാരും പണിതതാണ്.
അലാവുദ്ദീന്‍ ഖില്‍ജിയുടെ പടനായകന്‍ ആയിരുന്ന മാലിക് കാഫൂര്‍ 1310ല്‍ ശ്രീരംഗത്തെ ആക്രമിച്ച് ക്ഷേത്രത്തിലെ വിഗ്രഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. വിഗ്രഹം വീണ്ടെടുക്കാന്‍ ഡല്‍ഹി വരെ എത്തിയ ഭക്തരില്‍നിന്ന് രംഗനാഥന്റെ വീരാപദാനങ്ങള്‍ കേട്ട് ആശ്ചര്യപ്പെട്ട കാഫൂര്‍ വിഗ്രഹം തിരികെ നല്‍കി എന്ന് ചരിത്രം. എന്നാല്‍, രംഗനാഥവിഗ്രഹത്തില്‍ ആകൃഷ്ടയായ കാഫൂറിന്റെ മകള്‍ ഭക്തരുടെ കൂടെ ശ്രീരംഗത്തെത്തുകയും ക്ഷേത്രത്തില്‍വച്ച് മോക്ഷം നേടുകയും ചെയ്തു. തുലുക്ക നാച്ചിയാര്‍ എന്ന പേരില്‍ കാഫൂറിന്റെ മകളും ഇവിടെ ആരാധിക്കപ്പെടുന്നു.
കൗമാരപ്രായം മാത്രമുള്ള രാജഗോപുരം ഏഴാമത്തെ പ്രാകാരത്തില്‍ തെക്കുഭാഗത്ത് എണ്ണമറ്റ കൊത്തുപണികളുമായി തല ഉയര്‍ത്തി നില്‍ക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രഗോപുരമായ ഇതിന് 236 അടി ഉയരമുണ്ട്. 300 വര്‍ഷം മുന്‍പ് നായ്ക്കര്‍ രാജവംശത്തിന്റെ കാലത്ത് തുടങ്ങിയ നിര്‍മാണം മുഗള്‍ അധിനിവേശകാലത്ത് തടസ്സപ്പെട്ടു. അഹോബില മഠത്തിലെ അഴഗിയസിങ്കര്‍ സ്വാമിയാണ് 1987ല്‍ ഗോപുരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കുംഭാഭിഷേകം നടത്തിയത്.
രാജഗോപുരത്തിനു തെക്കായി ഒരു കിലോമീറ്റര്‍ മാറി കാവേരി ഒഴുകുന്നു. കുടകിലെ പനിനീരുകൊണ്ട് ശ്രീരംഗനാഥന് പാദപൂജ ചെയ്യുന്ന കാവേരി. ത്യാഗരാജ കൃതികളിലെ ഭക്തിരസത്തിനൊത്തു താളം പിടിച്ച തമിഴത്തിപ്പെണ്ണ്. കിഴക്കന്‍കാറ്റുമായി കളിപറഞ്ഞ്, വയലേലകളെ തഴുകി തഞ്ചാവൂര്‍ക്കു പോകുന്ന കാവേരിയുടെ വളക്കൂറുള്ള മണ്ണിലാണ് ഭാരതത്തിനു പുറത്തും തമിഴിന്റെ പെരുമയുടെ വിജയക്കൊടി പാറിച്ച ജനപദം വളര്‍ന്നത്. ദക്ഷിണേഷ്യയുടെ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ചോളസാമ്രാജ്യം. രാജരാജ ചോളന്റെ കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പനകള്‍ക്കും രാജേന്ദ്രചോളന്റെ കുതിരക്കുളമ്പടികള്‍ക്കും സാക്ഷിയായ മഹാനദിയുടെ കരയിലെങ്ങും ചരിത്രം വിതറിയിട്ടുപോയ മഹാക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും.
നഗരം ഉറങ്ങിയ പാതിരാത്രിയില്‍ കാവേരിയെ തനിച്ചു കാണാന്‍ പോയി.
കരയിലെ അമ്മന്‍ മണ്ഡപത്തില്‍ മനുഷ്യനും ആടും പശുവും പട്ടിയുമെല്ലാം ഒരുമിച്ചുറങ്ങുമ്പോള്‍ ഒരു നേര്‍ത്ത ദു:ഖഗാനവും പാടി കാവേരി തനിച്ച് ഒഴുകുന്നു. നര്‍മസല്ലാപത്തിനായി അടുത്തുചെന്നപ്പോള്‍ കണ്ടത് കരഞ്ഞുകലങ്ങിയ കണ്ണുകളും പടര്‍ന്നുപിടിച്ച കണ്‍മഷിയുമായി വിതുമ്പി നില്‍ക്കുന്ന പുഴയെ. പുഴയുടെ ഏകാന്തസ്വരത്തിന് ഇടയ്ക്ക് ഭംഗംവരുത്തുന്നത് ദൂരെയുള്ള പാലങ്ങളില്‍ക്കൂടി കടന്നുപോകുന്ന വണ്ടികള്‍ മാത്രം. അകലെ മലമുകളിലെ ഉച്ചയാര്‍പിള്ളൈ കോവിലില്‍ കത്തിച്ചുവെച്ച ചുവപ്പ് ലൈറ്റുകളുടെ പ്രതിബിംബം കാവേരിയുടെ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ ആണെന്നു തോന്നി.
പാറയ്ക്കു മുകളില്‍നിന്നാല്‍ തിരുച്ചിറപ്പള്ളി സിറ്റി മുഴുവനായി കാണാം. ചുറ്റും മരതകപ്പച്ച, ദൂരെ ശ്രീരംഗത്തെ രാജഗോപുരം, നഗരത്തെ രണ്ടായി പകുത്തുമാറ്റി ഒഴുകുന്ന കാവേരി. തിരുച്ചിറപ്പള്ളിയിലെ സൂര്യാസ്തമയവും കണ്ട് തിരിച്ച് ബാംഗ്ലൂരിന് വണ്ടി കയറി.
തയ്യാറാക്കിയത്: ശ്രീകാന്ത് എ നായർ