ആപ്പ്ജില്ല

ഒന്നൊന്നായി എണ്ണിയെണ്ണിത്തൊട്ടെണ്ണി പൊരുളൊടുക്കുക

ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി

TNN 7 Dec 2017, 8:48 pm
ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. സമൂഹപ്രാർത്ഥനക്കായി കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നുമാണ് ദൈവദശകം. ആത്മാന്വേഷണമാണ് ഗുരു ഇൗ കൃതിയിലൂടെ വിവരിക്കുന്നത്.
Samayam Malayalam daiva dasakam by sree narayana guru
ഒന്നൊന്നായി എണ്ണിയെണ്ണിത്തൊട്ടെണ്ണി പൊരുളൊടുക്കുക


"ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം"

ഇതിലെ രണ്ടാംപദ്യത്തില്‍ ഗുരു പരാമര്‍ശിക്കുന്ന ഒരു അന്വേഷണമാര്‍ഗമുണ്ട്.

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം"

കാണുന്നവസ്തുവിന്റെ കാരണം എന്താണെറിയുക, ആ അറിഞ്ഞതിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് ആരായുക. അങ്ങനെ തിരഞ്ഞും കണ്ടെത്തിയും എത്തുന്നത് ശൂന്യതയിലാണ്. ഉദാഹരണത്തിന്, വസ്ത്രത്തിന്റെകാര്യമെടുക്കാം. അതിന്റെ കാരണം നൂലാണ്. നൂലുണ്ടാകാന്‍ കാരണം പഞ്ഞിയാണ്. പഞ്ഞിക്കു കാരണം പരുത്തിച്ചെടിയാണ്. പരുത്തിച്ചെടിക്കുകാരണം വിത്താണ്. വിത്തിനുകാരണം ജീവഘടകമാണ്. ജീവഘടകങ്ങള്‍ക്ക് കാരണം പഞ്ചഭൂതങ്ങളാണ്. പഞ്ചഭൂതങ്ങള്‍ക്ക് കാരണം പ്രപഞ്ചമാണ്. പ്രപഞ്ചകാരണം ആത്മസത്യമാണ്. ആ ആത്മസത്യമാണ് ഇതെല്ലാം അന്വേഷിച്ചറിയാന്‍ ശ്രമിക്കുന്ന ഞാനും. അതിനാല്‍ ഞാനും ഇതില്‍നിന്ന് ഭിന്നമല്ലെന്ന അറിവില്‍ അമര്‍ന്ന് അതുമാത്രമായിരിക്കുന്ന അവസ്ഥയാണ് ദൈവദശകത്തില്‍ ഭഗവാന്‍ പകര്‍ന്നുതരുന്ന ആത്മാന്വേഷണത്തിന്റെ മാര്‍ഗം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ