അഹന്തയെ അടിയറവ് വെപ്പിക്കുന്ന എരുമേലി പേട്ടതുളളൽ
മഹിഷിയെ വധിച്ച സ്ഥലം എരുമകൊല്ലിയും പിന്നീട് എരുമേലിയുമായെന്നും പറയപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരും എരുമേലി പേട്ടതുള്ളലിൽ പങ്കാളികളാകും.
Samayam Malayalam 11 Jan 2019, 5:50 pm
ഹൈലൈറ്റ്:
- ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് എരുമേലി പേട്ട തുള്ളൽ നടക്കുന്നത്
- അഹന്ത വെടിഞ്ഞ് അയ്യപ്പനിൽ സർവസ്വവും സമർപ്പിക്കുക എന്ന ആന്തരികാർത്ഥവും ഈ അനുഷ്ടാനത്തിനുണ്ട്
- ശാസ്താവ് മഹീഷി നിഗ്രഹം നടത്തിയതിൻ്റെ ഓർമ്മയക്കായാണ് എരുമേലി പേട്ടതുള്ളൽ
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കുകയാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് എരുമേലി പേട്ട തുള്ളൽ നടക്കുന്നത്. ശാസ്താവ് മഹീഷി നിഗ്രഹം നടത്തിയതിൻ്റെ ഓർമ്മയക്കായാണ് എരുമേലി പേട്ടതുള്ളൽ ആചരിക്കുന്നത്. കന്നി സ്വാമിമാർ മുഖത്ത് ചായം തേച്ച് തടി ആയുധങ്ങളുമായി ആനന്ദനൃത്തം ചവിട്ടുന്നതിനെയാണ് പേട്ടതുള്ളൽ എന്ന് വിളിക്കുന്നത്. അഹന്ത വെടിഞ്ഞ് അയ്യപ്പനിൽ സർവസ്വവും സമർപ്പിക്കുക എന്ന ആന്തരികാർത്ഥവും ഈ അനുഷ്ടാനത്തിനുണ്ട്. എരുമേലിയിലെ വാവര് പള്ളിയും, ശാസ്ത ക്ഷേത്രവും വലംവെച്ച് വാവര് പള്ളിയിൽ കയറി ദർശനം നടത്തി കാണിക്കയിട്ട് വലിയമ്പലത്തിലേക്ക് യാത്രയാകുന്നു. പുഴയിൽ കുളിച്ച് ക്ഷേത്രത്തിലെത്തി അനുവാദം വാങ്ങി ശബരിമലയിലേക്ക് യാത്രയാകുന്നു.
പേട്ടയിലുള്ള കൊച്ചമ്പലത്തിൽ ദർശനം നടത്തി നാളികേരം ഉരുട്ടി താളമേളവാദ്യ അകമ്പടിയോടെയാണ് പേട്ടതുള്ളൽ ആരംഭിക്കുന്നത്.
പേട്ടയിലുള്ള കൊച്ചമ്പലത്തിൽ ദർശനം നടത്തി നാളികേരം ഉരുട്ടി താളമേളവാദ്യ അകമ്പടിയോടെയാണ് പേട്ടതുള്ളൽ ആരംഭിക്കുന്നത്.