ആപ്പ്ജില്ല

പിതൃക്കളുടെ ആത്മശാന്തിക്കായി കേരളത്തിൽ ഇന്ന് ബലിതർപ്പണം

.കർക്കടക മാസത്തിലെ അമാവാസി ദിനത്തിൽ വാവായി ആചരിക്കുന്ന ദിവസം പിതൃബലി തർപ്പണം നടത്തിയാൽ മരിച്ചു പോയ പൂർവികരുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

TNN 6 Dec 2022, 1:17 pm
കേരളത്തിൽ പതിനായിരങ്ങൾ പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി. പുലർച്ചെ മൂന്നു മണിയോടെ പ്രധാന കേന്ദ്രങ്ങളിൽ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് ഉച്ചവരെയാണ് വാവ് ബലിതർപ്പണം നടക്കുക.കർക്കടക മാസത്തിലെ അമാവാസി ദിനത്തിൽ വാവായി ആചരിക്കുന്ന ദിവസം പിതൃബലി തർപ്പണം നടത്തിയാൽ മരിച്ചു പോയ പൂർവികരുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
Samayam Malayalam karkkidaka-bali




ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വര്‍ക്കല പാപനാശം തുടങ്ങിയ ബലിതർപ്പണ കേന്ദ്രങ്ങളിൽ ഭക്ത ജനങ്ങൾ പുലർച്ചക്കു മുമ്പ് തന്നെ എത്തിയിരുന്നു.

80ഓളം ബലിക്കല്ലുകളാണ് മധ്യകേരളത്തിലെ പ്രധാന കേന്ദ്രമായ ആലുവ മണപ്പുറത്തു ഒരുക്കിയിരുന്നത്. പുലർച്ചെ മുതൽ ഭക്തരുടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ആലുവ അദ്വൈതാശ്രമത്തിലും ചേലാമറ്റം ക്ഷേത്രത്തിനു സമീപം പെരിയാറിന്‍റെ കടവിലും ചടങ്ങുകൾ പുരോഗമിക്കുന്നു. ഒരു ലക്ഷത്തോളം ഭക്തർക്ക് ചടങ്ങുകൾ നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ശംഖുമുഖത്ത് പോലീസിനൊപ്പം കോസ്റ്റ് ഗാർഡും ചേർന്നൊരുക്കിയ വൻ സുരക്ഷയിൽ ചടങ്ങുകൾ പുരോഗമിക്കുകയാണ്.


വടക്കൻ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ കോഴിക്കോട് വരയ്ക്കലിൽ ഒരേ സമയത്ത് ആയിരം പേർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. മറ്റു കേന്ദ്രങ്ങളായ തിരുനാവായയിലും, തിരുനെല്ലിയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുനാവായയിൽ നിളയുടെ തീരത്ത് 13 കടവുകളാണ് ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ