ആപ്പ്ജില്ല

ആറന്മുള പാര്‍ത്ഥസാര‍ഥി ക്ഷേത്രത്തിൽ ഞായറാഴ്ച വരെ വള്ളസദ്യ ഉണ്ടാകില്ല

ഈ മാസം ഓഗസ്റ്റ് അഞ്ചിനാണ് വള്ളസദ്യ ചടങ്ങുകൾ ആരംഭിച്ചത്. ഒക്ടോബർ ഒന്നുവരെയാണ് ചടങ്ങ്. അതേസമയം മഴയെ തുടർന്ന് നിർത്തിവച്ച വള്ളസദ്യ ചടങ്ങി ഞായറാഴ്ച ആരംഭിക്കും.

Samayam Malayalam 9 Aug 2019, 3:32 pm
ആറന്മുള: പമ്പ നദിയിൽ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ ആറന്മുള പാര്‍ത്ഥസാര‍ഥി ക്ഷേത്രത്തിൽ ഞായറാഴ്ച വരെ വള്ളസദ്യ ഉണ്ടാകില്ല. പള്ളിയോട സേവാസംഘം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് നാല് പള്ളിയോടങ്ങള്‍ക്ക് നടത്താനിരുന്ന വള്ളസദ്യ വഴിപാടുകള്‍ മാറ്റിവെച്ചിരുന്നു.
Samayam Malayalam Aranmula Vallsadhya


ഈ വര്‍ഷത്തെ വള്ളസദ്യ വഴിപാട് ഓഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്. ആദ്യ ദിനം എട്ട് കരകളിൽ നിന്നുള്ള പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുത്തത്. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുക്കാനെത്തുന്നത്. വള്ളസദ്യ വഴിപാടായി നടത്തുന്നതിനുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. 1000 മുതൽ 10,000 വരെയാണ് വള്ളസദ്യ കൂപ്പൺ നിരക്ക്.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഭക്തിനിര്‍ഭരമായ ചടങ്ങാണ് വള്ളസദ്യ. കര്‍ക്കടകം 15 മുതൽ കന്നി 15 വരെയാണ് വള്ളസദ്യ ചടങ്ങുകള്‍ നീളുന്നത്. 63 ഇനം കറികള്‍ ഉള്‍പ്പെടുത്തിയ വിഭവ സമൃദ്ധമായ സദ്യയാണ് വള്ളസദ്യയിൽ വിളമ്പുന്നത്. വഞ്ചിപ്പാട്ടിൻ്റെ താളത്തിൽ 52 കരക്കാര്‍ ചൊല്ലി ആവശ്യപ്പെടുന്നതെല്ലാം ഇലയിൽ വിളമ്പുന്നതാണ് ചടങ്ങ്.

ആര്‍ട്ടിക്കിള്‍ ഷോ