ആപ്പ്ജില്ല

ചക്കുളത്ത് കാവിൽ പൊങ്കാല മഹോത്സവം തുടങ്ങി

ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്

Samayam Malayalam 23 Nov 2018, 1:06 pm
ആലപ്പുഴ: സ്ത്രീകളുടെ ശബരിമല എന്ന പേരിൽ അറിയപ്പെടുന്ന ചക്കുളത്ത് കാവിൽ പൊങ്കാല മഹോത്സവം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 9ന് ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്ന് പൊങ്കാലയുടെ ഉദ്ഘാടനവും, അന്നദാന മണ്ഡപ സമര്‍പ്പണവും സിനിമാ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്‍ നിര്‍വ്വഹിച്ചു.
Samayam Malayalam temple 1


ആലപ്പുഴ നീരേറ്റുപുഴ ക്ഷേത്ര പരിസരത്തിലേക്ക് ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ 40 കിലോമീറ്റര്‍ ചുറ്റളവിൽ പ്രത്യേകം പൊങ്കാല അടുപ്പുകള്‍ ഇവര്‍ ഒരുക്കി കഴിഞ്ഞു. പ്രധാന ചടങ്ങുകള്‍ക്ക് നേതൃത്വം നൽകുന്നതിനായി അഞ്ഞൂറിലധികം പുരോഹിതര്‍ പങ്കെടുക്കുന്നുണ്ട്.
ക്ഷേത്രപരിസരരത്തെ ശുദ്ധജല വിതരണം, ഗതാഗതം, ക്രമസമാധാനപാലനം, ആരോഗ്യ പരിപാലനും തുടങ്ങിയിവയിലെല്ലാം വേണ്ടത്ര ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി മാധ്യമങ്ങളോട് വ്യക്തമാക്കി.

പൊങ്കാല ചടങ്ങുകള്‍ക്ക് ശേഷം പ്രത്യേക സാംസ്കാരിക സമ്മേളനവും നടക്കും. ഈ സമ്മേളനത്തിൽ യു.എൻ വിദഗ്ധ സമിതി ചെയര്‍മാൻ ഡോ.സി.വി ആനന്ദബോസ്, സാമൂഹ്യ സാംസ്കാരിക സമുദായ രംഗത്തെ അറിയപ്പെടുന്ന നേതാക്കള്‍ എന്നിവര്‍ ഭാഗമാകുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ