വിശുദ്ധമാസമായ റമദാൻ 30 പൂർത്തിയാക്കി ത്യാഗപൂര്‍ണമായ വ്രതാനുഷ്ഠാനത്തിലൂടെ പുത്തനായി ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ആരാധന കര്‍മങ്ങളില്‍ മുഴുകിയും സക്കാത്ത് നല്‍കി സമ്പത്ത് ശുദ്ധീകരിച്ചും പാപമോചനത്തിനായി പ്രാര്‍ഥിച്ചുമാണു വിശ്വാസികള്‍ ഒരു മാസം ചെലവഴിച്ചത്.
ഇന്നലെ മഗ്രിബ് നമസ്കാരത്തിനു ശേഷം പള്ളികളില്‍ നിന്നും മുസ്ലിം ഭവനങ്ങളില്‍ നിന്നും തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ദൈവത്തോടുള്ള അനുസരണയുടെ തെളിവാര്‍ന്ന രൂപം കൂടിയാണ് ഈദുല്‍ ഫിത്ര്‍. പിറന്നു വീണ കുഞ്ഞു മുതല്‍ ജീവിച്ചിരിക്കുന്ന എല്ലാവരും ഫിത്ര്‍ സക്കാത്ത് നല്‍കിയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.
പെരുന്നാള്‍ സുദിനത്തില്‍ വിശ്വാസികള്‍ ആരും പട്ടിണി കിടക്കരുതെന്ന മഹത്തായ സന്ദേശത്തോടെയും വ്രതാനുഷ്ഠാനത്തില്‍ വന്ന വീഴ്ചകളെന്തെങ്കിലുമുണ്ടെങ്കില്‍ അതു പരിഹരിക്കാനും ഫിത്ര്‍ സക്കാത്ത് പര്യാപ്തമാണ്. മഴയുടെ ഭീഷണിയിലും ബുധനാഴ്ച രാവിലെ മുതൽ പള്ളികളിൽ ഈദ്‍ഗാഹുകൾ പുരോഗമിക്കുകയാണ്.
ഇന്നലെ മഗ്രിബ് നമസ്കാരത്തിനു ശേഷം പള്ളികളില്‍ നിന്നും മുസ്ലിം ഭവനങ്ങളില്‍ നിന്നും തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ദൈവത്തോടുള്ള അനുസരണയുടെ തെളിവാര്‍ന്ന രൂപം കൂടിയാണ് ഈദുല്‍ ഫിത്ര്‍. പിറന്നു വീണ കുഞ്ഞു മുതല്‍ ജീവിച്ചിരിക്കുന്ന എല്ലാവരും ഫിത്ര്‍ സക്കാത്ത് നല്‍കിയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.
പെരുന്നാള്‍ സുദിനത്തില്‍ വിശ്വാസികള്‍ ആരും പട്ടിണി കിടക്കരുതെന്ന മഹത്തായ സന്ദേശത്തോടെയും വ്രതാനുഷ്ഠാനത്തില്‍ വന്ന വീഴ്ചകളെന്തെങ്കിലുമുണ്ടെങ്കില്‍ അതു പരിഹരിക്കാനും ഫിത്ര്‍ സക്കാത്ത് പര്യാപ്തമാണ്. മഴയുടെ ഭീഷണിയിലും ബുധനാഴ്ച രാവിലെ മുതൽ പള്ളികളിൽ ഈദ്‍ഗാഹുകൾ പുരോഗമിക്കുകയാണ്.