സന്നിധാനം നിറഞ്ഞുനിന്ന ഭക്തജനങ്ങൾക്ക് ദർശന പുണ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ‘‘സ്വാമിയേ ശരണമയ്യപ്പാ...’’എന്നു നീട്ടിവിളിച്ച് ദര്‍ശനനിമിഷത്തില്‍ പുരുഷാരം ശരണാരവം മുഴക്കി. ശ്രീകോവിലിൽ കാനനവാസന് ദീപാരാധന നടക്കുമ്പോൾ, സന്ധ്യയ്ക്കു 6.45നാണ് ദീപാരാധന പോലെ കിഴക്കു പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞത്. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടു തവണ കൂടി ആ ജ്യോതി മിന്നിത്തെളിഞ്ഞു.
വൻ തിരക്കായിരുന്നു ഇക്കുറിയും മകരവിളക്കു കണ്ടു തൊഴാൻ ഉണ്ടായിരുന്നത്. രാവിലെ മുതൽ സന്നിധാനത്തു തിരക്കു തുടങ്ങിയിരുന്നു. ഇത്തവണ ഉച്ചയ്ക്കായിരുന്നു മകര സംക്രമപൂജ. ഉച്ചപൂജ കഴിഞ്ഞതോടെ പതിനെട്ടാം പടിയിലൂടെ ഭക്തരുടെ വരവ് തടഞ്ഞു. വൈകിട്ട് അഞ്ചിനു നട തുറന്നു. അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം സ്വീകരിക്കാനായി വൈകിട്ട് 5.10ന് ദേവസ്വം പ്രതിനിധികൾ ശരംകുത്തിയിലേക്കു തിരിച്ചതോടെ സന്നിധാനം തിരുവാഭരണവും മകരവിളക്കും കാണാനുള്ള തയാറെടുപ്പുതുടങ്ങി.
മാനത്തു കൃഷ്ണപ്പരുന്തിനെ കണ്ടപ്പോൾ ഭക്തരുടെ ശരണമന്ത്രത്തിനു ശബ്ദം കൂടി. കണ്ണുകൾ പിന്നെ കാത്തുനിന്നതു തിരുവാഭരണത്തിന്. തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയപ്പോൾ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. നിമിഷങ്ങൾക്കകം ജ്യോതി തെളിഞ്ഞു. പതിനെട്ടാംപടി തുറന്നതോടെ വീണ്ടും അണ മുറിയാത്ത പ്രവാഹം. പിന്നെ, സന്നിധാനത്ത് പുഷ്പാഭിഷേകവും അത്താഴപൂജയും. മാളികപ്പുറത്ത് എഴുന്നള്ളത്തും. ഇനി 17 വരെ ശബരിമലയിൽ തിരുവാഭരണഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴാവുന്നതുമാണ്.
വൻ തിരക്കായിരുന്നു ഇക്കുറിയും മകരവിളക്കു കണ്ടു തൊഴാൻ ഉണ്ടായിരുന്നത്. രാവിലെ മുതൽ സന്നിധാനത്തു തിരക്കു തുടങ്ങിയിരുന്നു. ഇത്തവണ ഉച്ചയ്ക്കായിരുന്നു മകര സംക്രമപൂജ. ഉച്ചപൂജ കഴിഞ്ഞതോടെ പതിനെട്ടാം പടിയിലൂടെ ഭക്തരുടെ വരവ് തടഞ്ഞു. വൈകിട്ട് അഞ്ചിനു നട തുറന്നു. അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം സ്വീകരിക്കാനായി വൈകിട്ട് 5.10ന് ദേവസ്വം പ്രതിനിധികൾ ശരംകുത്തിയിലേക്കു തിരിച്ചതോടെ സന്നിധാനം തിരുവാഭരണവും മകരവിളക്കും കാണാനുള്ള തയാറെടുപ്പുതുടങ്ങി.
മാനത്തു കൃഷ്ണപ്പരുന്തിനെ കണ്ടപ്പോൾ ഭക്തരുടെ ശരണമന്ത്രത്തിനു ശബ്ദം കൂടി. കണ്ണുകൾ പിന്നെ കാത്തുനിന്നതു തിരുവാഭരണത്തിന്. തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയപ്പോൾ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. നിമിഷങ്ങൾക്കകം ജ്യോതി തെളിഞ്ഞു. പതിനെട്ടാംപടി തുറന്നതോടെ വീണ്ടും അണ മുറിയാത്ത പ്രവാഹം. പിന്നെ, സന്നിധാനത്ത് പുഷ്പാഭിഷേകവും അത്താഴപൂജയും. മാളികപ്പുറത്ത് എഴുന്നള്ളത്തും. ഇനി 17 വരെ ശബരിമലയിൽ തിരുവാഭരണഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴാവുന്നതുമാണ്.