പത്തനംതിട്ട : ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തിൽ പ്രതിഷേധം വ്യാപകമായിരിക്കെ തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് ഇന്ന് ദര്‍ശനം മാത്രമേ ഉണ്ടാകുകയുള്ളൂ, പൂജകളൊന്നും തന്നെ ഉണ്ടാകില്ലെന്നും രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കുമെന്നും സന്നിധാനം മേൽശാന്തി വ്യക്തമാക്കി. സുപ്രിംകോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തില്‍ ശബരിമല കനത്ത ജാഗ്രതയിലാണ്. സ്ഥലത്ത് വൻ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
തുലാമാസം ഒന്നായ 18ന് (നാളെ) രാവിലെ നിര്‍മാല്യവും പതിവ് പൂജകളും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കുമെന്നും ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുമെന്നും മേൽശാന്തി വ്യക്തമാക്കി. യോഗ്യതാ പട്ടികയിലെ ഒമ്പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ടാണ് നറുക്കെടുക്കുക. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കുട്ടികളാണ് നറുക്കെടുക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് ശാന്തിമാരും നവംബര്‍ 16ന് ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര് അഭിഷേകം നടത്തി, അവരോധിച്ചാണ് ശ്രീകോവിലിലേക്ക് ആനയിക്കുക. പുതിയ മേല്‍ശാന്തിയായിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുന്നത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാര്‍ അടുത്ത ഒരു കൊല്ലം സന്നിധാനത്താണ് കഴിയേണ്ടത്.
തുലാമാസം ഒന്നായ 18ന് (നാളെ) രാവിലെ നിര്‍മാല്യവും പതിവ് പൂജകളും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കുമെന്നും ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുമെന്നും മേൽശാന്തി വ്യക്തമാക്കി. യോഗ്യതാ പട്ടികയിലെ ഒമ്പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ടാണ് നറുക്കെടുക്കുക. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കുട്ടികളാണ് നറുക്കെടുക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് ശാന്തിമാരും നവംബര്‍ 16ന് ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര് അഭിഷേകം നടത്തി, അവരോധിച്ചാണ് ശ്രീകോവിലിലേക്ക് ആനയിക്കുക. പുതിയ മേല്‍ശാന്തിയായിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുന്നത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാര്‍ അടുത്ത ഒരു കൊല്ലം സന്നിധാനത്താണ് കഴിയേണ്ടത്.