മഞ്ഞു പുതച്ച ക്രിസ്മസ് രാവിൽ കരോൾ സംഘങ്ങൾ വരികയായി. ഇത്തവണ കരോളിനായി മനോഹരമായ ഗാനങ്ങൾ കേൾക്കാം. ലോകരക്ഷകൻ്റെ ജനനം വിളിച്ചറിയിക്കുന്ന ഗാനങ്ങൾ ഏറ്റുപാടി നക്ഷത്രങ്ങളും കൺചിമ്മുന്ന രാവിൽ മാലോകരെ അറിയിക്കാൻ യാത്രയാകുന്ന കരോൾ ആദ്യമായി രൂപപ്പെടുന്നത് യൂറോപ്പിലാണ്. ക്രിസ്‌തുമസ് കരോൾ രൂപം ആയിരുന്നില്ല. ക്രൈസ്തവരുടെ നൃത്തം ചെയ്ത് ആലപിക്കാറുള്ള ഗാനങ്ങളായിരുന്നു അവ. എന്നാൽ എട്ടാം നൂറ്റാണ്ടുമുതൽ പലരും ക്രിസ്തുമസ് കരോളുകൾ രചിക്കാൻ തുടങ്ങി. വീടുകളിലൂടെ കയറി ഇറങ്ങിയുള്ള കരോളുകൾ പതുക്കെ ആരംഭിക്കുവാൻ തുടങ്ങി.
പരമ്പരാഗത ക്രിസ്മസ് കരോൾ ഗാനങ്ങൾ കേൾക്കാം
എ. ഡി. 129-ലാണ് ആദ്യമായി ക്രിസ്തുമസ് ഗാനം രചിക്കപ്പെട്ടത്. ക്രിസ്തുമസ് ആഘോഷവും കരോളും നിലച്ച കാലഘട്ടമുണ്ടായിരുന്നു. നൊസ്റ്റാൾജിയയാണ് ക്രിസ്മസ് കരോളുകൾ പകരുന്നത്
Samayam Malayalam 23 Dec 2018, 5:07 pm
ഹൈലൈറ്റ്:
- ഇത്തവണത്തെ കരോൾ കൊഴുപ്പിക്കാൻ മനോഹരമായ ഗാനങ്ങൾ കേൾക്കാം
- കരോൾ ആദ്യമായി രൂപപ്പെടുന്നത് യൂറോപ്പിലാണ്
- നൊസ്റ്റാൾജിയയാണ് ക്രിസ്മസ് കരോളുകൾ പകരുന്നത്