ആപ്പ്ജില്ല

തുളസി എന്തിനാണ് ചെവിക്ക് പിറകില്‍ വയ്ക്കുന്നത്?

തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം. ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും തുളസിച്ചെടി നട്ടുവളർത്താറുണ്ട്. മാനസിക പിരിമുറുക്കും കുറക്കാനുള്ള ഔഷധം കൂടിയാണ് തുളസി.

Samayam Malayalam 2 Jul 2019, 11:55 am
വളരെ പുണ്യവും ഔഷധ ഗുണവുമുള്ള സസ്യമാണ് തുളസി. ഹൈന്ദവ വിശ്വാസ പ്രകാരം തുളസി പാവനസസ്യമാണ്. മഹാവിഷ്ണുവിൻ്റെ പത്നിയായ ലക്ഷ്മി ദേവി ഭൂമിയിൽ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.
Samayam Malayalam Tulsi Leaves


മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ആഗിരണ ശക്തിയുള്ളത് ചെവിക്കുപിറകിലാണ്. വളരെ ഔഷധ മൂല്യമുള്ള തുളസി ചെവിക്കു പിറകിൽ വയ്ക്കുമ്പോള്‍ അതിൻ്റെ ഔഷധ ഗുണം ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇത് ചൂണ്ടിക്കാട്ടിയാണ് ചെവിക്കു പിറകിൽ തുളസിയില വയ്ക്കണമെന്ന് പഴമക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. സ്ത്രീകള്‍ തുളസിക്കതിര്‍ മുടിയിൽ ചൂടുന്നത് സുഗന്ധം ലഭിക്കാനാണ്. തുളസിയില മുടിയിൽ ചൂടുവാൻ പാടില്ല. ഈശ്വര സാന്നിധ്യമുള്ള ഒരു സസ്യമായി കരുതുന്നതുകൊണ്ടാണ് ഇത് പാടില്ല എന്ന് പറയുന്നത്.

എവിടെ തുളസിത്തറ നിര്‍മ്മിക്കും

ആചാര്യന്മാരുടെ നിര്‍ദ്ദേശ പ്രകാരം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്. വീടിൻ്റെ തറയേക്കാൾ അൽപം ഉയര്‍ന്നതായിരിക്കണം തുളസിത്തറ. ഈ തറയിൽ കൃഷ്ണ തുളസിയായിരിക്കണം നടേണ്ടത്.

തുളസിത്തറയുടെ സമീപത്തേക്ക് അശുദ്ധമായി പ്രവേശിക്കാൻ പാടില്ല. ഈശ്വരനെ മനസിൽ വിചാരിച്ച് നാമം ജപത്തോടുകൂടി മാത്രമേ തുളസിയുടെ അടുക്കലേക്ക് ചെല്ലാവൂ. എല്ലാ ദിവസവും മൂന്ന് പ്രാവശ്യം തുളസിക്ക് വലംവയ്ക്കുന്നത് ഉത്തമമാണ്.

ഈ മന്ത്രം ജപിച്ചുകൊണ്ട് വലംവയ്ക്കുക
''പ്രസീദ തുളസീദേവീ

പ്രസീദ ഹരിവല്ലഭേ

ക്ഷീരോദമഥനോദ്ഭൂതേ

ക്ഷീരോദമ ത്വം നമാമ്യഹം
''

തുളസിപ്പൂവിറുക്കുമ്പോള്‍ ഈ മന്ത്രം ജപിക്കുക
''തുളസ്വമുത സംഭൂതാ
സദാ ത്വം കേശവപ്രിയ
കേശവാര്‍ത്ഥം ലുനാമി ത്വാം
വരദാ ഭവ ശോഭനേ
."

തുളസിയുമായി ബന്ധപ്പെട്ട ഐതീഹ്യം

തുളസി കണ്ട് മരിക്കുന്നവര്‍ക്ക് മോക്ഷമുണ്ടാകുമെന്നാണ് വിശ്വാസം. ആദ്യകാലത്ത് ഗംഗ, ലക്ഷ്മി, സരസ്വതി എന്നിവര്‍ മഹാവിഷ്ണുവിന്റെ പത്നിമാരായിരുന്നു. ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെ എന്നു സരസ്വതി ശപിച്ചു. ഇതു കേട്ടുനിന്ന ഗംഗ സരസ്വതിയെ ശപിച്ചു നദിയാക്കി. അതിനു പകരമായി ഗംഗ, നദിയായി ഭൂമിയില്‍ ഒഴുകട്ടെ എന്നു സരസ്വതിയും ശപിച്ചു. ശാപ കോലാഹലം തീർന്നപ്പോൾ മഹാവിഷ്ണു ലക്ഷ്മിയെ അടുത്തു വിളിച്ചു. അല്ലയോ ദേവി, കാലഗതിക്കനുസരിച്ച് ഇങ്ങനെയെല്ലാം സംഭവിച്ചു എന്നേയുളളൂ. സങ്കടപ്പെടരുത്. ഭൂമിയിൽ പോയി ധർമധ്വജന്റെ ഗൃഹത്തിൽ പോയി തുളസിയായി ജനിച്ച് പുത്രിയായി വളരുക. അവിടെ നിന്നും ദൈവയോഗം നിമിത്തം മൂന്നു ലോകത്തെയും പരിശുദ്ധമാക്കുന്ന തുളസിച്ചെടിയായി തീരുമെന്ന് മഹാവിഷ്ണു അരുളിയെന്നാണ് പുരാണത്തിൽ പ്രതിപാദിക്കുന്നത്.

പലതരം തുളസികള്‍

പൊതുവേ നാല് തരം തുളസികളാണ് കണ്ടുവരുന്നത്. കൃഷ്ണതുളസി, വെളുത്ത തുളസി, രാമതുളസി, കാട്ടുതുളസി എന്നിവയാണ് നാല് തരം തുളസികള്‍. എന്നാൽ സാധാരണയായി കാട്ടുതുളസി ഉപയോഗിക്കാറില്ല. സംക്രാന്ത്രി, ദ്വാദശി, കറുത്ത വാവ്, വെളുത്ത വാവ്, ചതുര്‍ത്ഥി, അഷ്ടമി, ഞായറാഴ്ച എന്നീ സമയങ്ങളിൽ തുളസിയില ഇറുക്കരുത്. ഇതോടൊപ്പം ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോള്‍, ഉച്ച, രാത്രി, സന്ധ്യ, ശരീരശുദ്ധി ഇല്ലാത്തപ്പോള്‍, പുല ഉള്ളപ്പോള്‍ എന്നീ സമയങ്ങളിലും തുളസിയില അറുക്കരുത്. എല്ലാദിവസം തുളസിയിൽ വെള്ളം തളിച്ച് തറയിൽ ദീപം തെളിയിക്കുന്നതും ഐശ്വര്യപ്രദമാണ്.

Disclaimer: ജ്യോതിഷം പ്രമേയമായി ഈ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്‍ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം സമയം മലയാളം ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ