ആപ്പ്ജില്ല

പാക്കിസ്ഥാനെ ചാമ്പ്യൻസ് ട്രോഫി വിജയിപ്പിച്ചത് രവി ശാസ്ത്രിയും ഗവാസ്കറുമെന്ന്

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പാക്കിസ്ഥാനോടുള്ള 180 റണ്‍സിന്‍റെ തോൽവി ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തങ്ങളിലൊന്നാണ്.

PTI 14 Oct 2017, 3:26 pm
ഈ വര്‍ഷത്തെ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പാക്കിസ്ഥാനോടുള്ള 180 റണ്‍സിന്‍റെ തോൽവി ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തങ്ങളിലൊന്നാണ്. വിരാട് കൊഹ്ലിയുടെ നേതൃത്വത്തിൽ കെനിങ്ടണ്‍ ഓവൽ സ്റ്റേഡിയത്തിലെത്തിയ ഇന്ത്യൻ ടീമാണ് ദയനീയമായി പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ പാക്കിസ്ഥാനെതിരെയുള്ള മികച്ച പ്രകടനത്തിനു സാക്ഷ്യം വഹിച്ച ആരാധകര്‍ ഇന്ത്യയുടെ വിജയം കാണാന്‍ ഉറപ്പിച്ചാണ് സ്റ്റേഡിയത്തിലെത്തിയത്.
Samayam Malayalam how gavaskar and ravi shastri played a role in pakistans champions trophy victory
പാക്കിസ്ഥാനെ ചാമ്പ്യൻസ് ട്രോഫി വിജയിപ്പിച്ചത് രവി ശാസ്ത്രിയും ഗവാസ്കറുമെന്ന്


സുനിൽ ഗവാസ്കറും രവി ശാസ്ത്രിയും അടക്കമുള്ള മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്‍റേറ്റര്‍മാരും ഇന്ത്യയായിരിക്കും ഫൈനലിൽ വിജയിക്കുക എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രവി ശാസ്ത്രിയുടെയും ഗവാസ്കറുടെയും മോശം അഭിപ്രായങ്ങളാണ് ടീമിന് ഉത്തേജനമായതെന്ന് ചാമ്പ്യൻസ് ട്രോഫി സമയത്ത് പാക്കിസ്ഥാൻ ടീം മാനേജരായിരുന്ന താലത്ത് അലി പറയുന്നു. ഇന്ത്യ തങ്ങളെ എഴുതിത്തള്ളിയിരുന്നുവെന്നും മത്സരത്തിന്‍റെ ആവശ്യമില്ലെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ തങ്ങളുടെ താരങ്ങളെ ഉത്തേജിപ്പിച്ചുവെന്നും അതാണ് വിജയത്തിൽ കലാശിച്ചതെന്നും അലി പറയുന്നു.

2009ന് ശേഷമുള്ള പാക്കിസ്ഥാന്‍റെ ആദ്യ ഐസിസി വിജയം ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തിറക്കുന്നില്ലെന്ന പരാതിയ്ക്കുള്ള മറുപടിയായിരുന്നു.

How Gavaskar and Ravi Shastri played a role in Pakistan's Champions Trophy victory

The negative comments of Ravi Shastri and Gavaskar triggered pak players and it resulted in the victory
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്