ടോണ്ടൻ: കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ലോകത്തെ അഭിമുഖീകരിച്ച വാർണറെ ക്രിക്കറ്റ് ലോകം മറന്നിട്ടില്ല. ഒരു വർഷം മുമ്പാണ് പന്ത് ചുരണ്ടിയതിന് പിടിക്കപ്പെട്ട് വാർണർ അപമാനിതനായത്. ഒരു വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൻെറ ഉപനായക സ്ഥാനവും നഷ്ടമായി. ഐപിഎല്ലിൽ മികച്ച ബാറ്റിങ് പ്രകടനം നടത്തിയിരുന്ന വാർണർ ഓറഞ്ച് ക്യാപും സ്വന്തമാക്കിയിരുന്നു. എന്നാലിതാ ലോക ക്രിക്കറ്റിൽ വാർണറിൻെറ ഉശിരൻ തിരിച്ചുവരവ്. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്ഥാനെതിരെയാണ് വാർണർ സെഞ്ച്വറി നേടി മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്.
111 പന്തിൽ നിന്ന് അദ്ദേഹം 107 റൺസ് നേടിയപ്പോൾ 11 ഫോറും ഒരു സിക്സറും ആ ബാറ്റിൽ നിന്ന് പറന്നു. ആഹ്ലാദത്തോടെ ഉയർന്ന് ചാടിയാണ് വാർണർ തൻെറ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. ക്രിക്കറ്റിലെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിൻെറ ആദ്യ സെഞ്ച്വറിയാണിത്.
പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 307 റൺസിന് പുറത്തായി. മികച്ച തുടക്കം ലഭിച്ചിരുന്ന ഓസ്ട്രേലിയക്ക് പക്ഷേ അവസാന ഓവറുകളിൽ തുടരെത്തുടരെ വിക്കറ്റുകൾ വീണതോടെ കൂറ്റൻ സ്കോർ നേടാനായില്ല.
111 പന്തിൽ നിന്ന് അദ്ദേഹം 107 റൺസ് നേടിയപ്പോൾ 11 ഫോറും ഒരു സിക്സറും ആ ബാറ്റിൽ നിന്ന് പറന്നു. ആഹ്ലാദത്തോടെ ഉയർന്ന് ചാടിയാണ് വാർണർ തൻെറ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. ക്രിക്കറ്റിലെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിൻെറ ആദ്യ സെഞ്ച്വറിയാണിത്.
പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 307 റൺസിന് പുറത്തായി. മികച്ച തുടക്കം ലഭിച്ചിരുന്ന ഓസ്ട്രേലിയക്ക് പക്ഷേ അവസാന ഓവറുകളിൽ തുടരെത്തുടരെ വിക്കറ്റുകൾ വീണതോടെ കൂറ്റൻ സ്കോർ നേടാനായില്ല.