ലണ്ടൻ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 64 റൺസ് ജയം. ഇതോടെ ഓസ്ട്രേലിയ സെമിയിൽ പ്രവേശിച്ചു. 285 റൺസ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 221 റൺസിന് പുറത്താകുകയായിരുന്നു. ജെയ്സൺ ബെഹ്റൻഡോഫ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാര്‍ക്കിന് നാലുവിക്കറ്റ്. സെഞ്ച്വറി നേടിയ ആരോൺ ഫിഞ്ചാണ് മാൻ ഓഫ് ദ മാച്ച്.
ഇംഗ്ലണ്ട് നിരയിൽ 115 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് ടോപ് സ്കോറര്‍. ഓപ്പണറായ ജയിംസ് വിൻസിനെ രണ്ടാം പന്തിൽ തന്നെ ജെയ്സൺ ബെഹ്റൻഡോഫ് ക്ലീന്‍ ബൗള്‍ഡാക്കി. നാല് റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗനെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നുവെങ്കിലും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ഇടക്കിടെ വിക്കറ്റുകൾ വീണത് ഓസീസിനെ തളർത്തി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഈ ലോകകപ്പിൽ തൻെറ മികച്ച ഫോം തുടർന്ന് രണ്ടാം സെഞ്ച്വറി നേടി. 116 പന്തിൽ നിന്ന് 100 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്. ഡേവിഡ് വാർണറും റൺവേട്ട തുടരുകയാണ്. വാർണർ 53 റൺസെടുത്തു. ഇരുവരും പുറത്തായ ശേഷം മികച്ച കൂട്ടുകെട്ടുകളൊന്നും തന്നെ ഉണ്ടായില്ല.
ഇംഗ്ലണ്ട് നിരയിൽ 115 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് ടോപ് സ്കോറര്‍. ഓപ്പണറായ ജയിംസ് വിൻസിനെ രണ്ടാം പന്തിൽ തന്നെ ജെയ്സൺ ബെഹ്റൻഡോഫ് ക്ലീന്‍ ബൗള്‍ഡാക്കി. നാല് റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗനെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നുവെങ്കിലും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ഇടക്കിടെ വിക്കറ്റുകൾ വീണത് ഓസീസിനെ തളർത്തി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഈ ലോകകപ്പിൽ തൻെറ മികച്ച ഫോം തുടർന്ന് രണ്ടാം സെഞ്ച്വറി നേടി. 116 പന്തിൽ നിന്ന് 100 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്. ഡേവിഡ് വാർണറും റൺവേട്ട തുടരുകയാണ്. വാർണർ 53 റൺസെടുത്തു. ഇരുവരും പുറത്തായ ശേഷം മികച്ച കൂട്ടുകെട്ടുകളൊന്നും തന്നെ ഉണ്ടായില്ല.