ലണ്ടൻ: പന്ത് ചുരണ്ടൽ വിവാദത്തിൻെറ പേരിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം തന്നെ കഴിഞ്ഞ വർഷം പ്രതിസന്ധിയിലായിരുന്നു. വിവാദത്തിനും വിലക്കിനും ശേഷം മുൻ നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും ഓസീസ് ടീമിൽ തിരിച്ചെത്തി. ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തിൽ ഇതാ വീണ്ടും പന്ത് ചുരണ്ടൽ ആരോപണം. ഓസീസ് സ്പിന്നർ ആദം സാംപക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. മത്സരത്തിനിടെ സാംപ ഇടക്കിടെ പോക്കറ്റിൽ കൈ ഇട്ട് എന്തോ എടുക്കുന്നത് കാണാമായിരുന്നു. ഇത് ഇടക്കിടെ ആവർത്തിച്ചു. പന്തിൽ എന്തോ ഉരയ്ക്കുന്നതായി ശ്രദ്ധയിൽ പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കയ്യിലെ വിയർപ്പ് അകറ്റാനായി സാംപ എപ്പോഴും ഹാൻഡ് വാർമർ പോക്കറ്റിൽ കരുതാറുണ്ടെന്നും ഇതാണ് അദ്ദേഹം ഇടക്കിടെ എടുത്തതെന്നും ഓസീസ് നായകൻ ആരോൺ ഫിഞ്ച് പറഞ്ഞു. കൈ ഇടക്കിടെ ചൂടാക്കാൻ വേണ്ടിയാണ് സാംപ ഇങ്ങനെ ചെയ്തതെന്നാണ് ഓസീസ് നായകൻെറ വിശദീകരണം.
കയ്യിലെ വിയർപ്പ് അകറ്റാനായി സാംപ എപ്പോഴും ഹാൻഡ് വാർമർ പോക്കറ്റിൽ കരുതാറുണ്ടെന്നും ഇതാണ് അദ്ദേഹം ഇടക്കിടെ എടുത്തതെന്നും ഓസീസ് നായകൻ ആരോൺ ഫിഞ്ച് പറഞ്ഞു. കൈ ഇടക്കിടെ ചൂടാക്കാൻ വേണ്ടിയാണ് സാംപ ഇങ്ങനെ ചെയ്തതെന്നാണ് ഓസീസ് നായകൻെറ വിശദീകരണം.