നോട്ടിങ്ങാം: അത്യന്തം ആവേശം നിറഞ്ഞതായിരുന്നു വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും തമ്മിൽ നടന്ന ലോകകപ്പ് മത്സരം. എന്നാൽ മോശം അമ്പയറിങ് മത്സരത്തിൻെറ രസം കെടുത്തി. നോബോളിൻെറ ഫ്രീഹിറ്റിൽ വിക്കറ്റ് അനുവദിച്ച് ഭീമൻ അബദ്ധമാണ് അമ്പയർമാർ വരുത്തിയത്. ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും മുൻതാരങ്ങളും ഒരു പോലെ അമ്പയർമാരെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ക്രിസ് ഗഫനിയാണ് ഫ്രീ ഹിറ്റ് ബോളിൽ വിക്കറ്റ് അനുവദിച്ചത്. അഞ്ചാം ഓവറിൽ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ പന്ത് ക്രീസിന് ഏറെ പുറത്തായിരുന്നുവെന്ന് ടീവി റീപ്ലേകളിൽ വ്യക്തമായിരുന്നു.
എന്നാൽ ഇത് കണ്ടെത്താൻ അമ്പയർമാർക്കായില്ല. ക്രൂരമാണ് ഇത്തരത്തിലുള്ള തീരുമാനം എന്നാണ് മുൻ വിൻഡീസ് താരം മൈക്കൽ ഹോൾഡിങ് പറഞ്ഞത്. മോശം അമ്പയറിങ്ങിൻെറ ഇരയായി തങ്ങൾ മാറിയെന്ന് വിൻഡീസ് താരം കാർലോസ് ബ്രാത്വെയിറ്റ് പറഞ്ഞു. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് അടക്കമുള്ളവർ അമ്പയറിങിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ട്വിറ്റർ പ്രതികരണങ്ങൾ ഇങ്ങനെ:
എന്നാൽ ഇത് കണ്ടെത്താൻ അമ്പയർമാർക്കായില്ല. ക്രൂരമാണ് ഇത്തരത്തിലുള്ള തീരുമാനം എന്നാണ് മുൻ വിൻഡീസ് താരം മൈക്കൽ ഹോൾഡിങ് പറഞ്ഞത്. മോശം അമ്പയറിങ്ങിൻെറ ഇരയായി തങ്ങൾ മാറിയെന്ന് വിൻഡീസ് താരം കാർലോസ് ബ്രാത്വെയിറ്റ് പറഞ്ഞു. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് അടക്കമുള്ളവർ അമ്പയറിങിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ട്വിറ്റർ പ്രതികരണങ്ങൾ ഇങ്ങനെ: