സതാംപ്റ്റൺ: അഫ്ഗാനിസ്ഥാൻ ബോളർമാരെ തല്ലിച്ചതച്ച് കൂറ്റൻ സ്കോർ പടുത്തുയർത്തി ഇംഗ്ലണ്ട്. വെറും 57 പന്തിൽ നിന്നാണ് ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ സെഞ്ച്വറി നേടിയത്. 17 സിക്സറുകൾ അദ്ദേഹത്തിൻെറ ബാറ്റിൽ നിന്ന് പിറന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയാണ് മോർഗൻ അടിച്ചത്. മോർഗന് പുറമെ ജോണി ബെയർസ്റ്റോ 99 പന്തിൽ നിന്ന് 90 റൺസും ജോ റൂട്ട് 82 പന്തിൽ നിന്ന് 88 റൺസുമെടുത്തു. 50 ഓവറിൽ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ്. വെറും മൂന്ന് റൺസിനാണ് അവർക്ക് 400 റൺസ് അടിക്കാൻ സാധിക്കാതെ പോയത്.
71 പന്തിൽ നിന്ന് ഇയാൻ മോർഗൻ 148 റൺസെടുത്താണ് പുറത്തായത്. 17 സിക്സറുകൾക്ക് പുറമെ നാല് ഫോറുകളും അദ്ദേഹം അടിച്ചു. ആകെ 25 സിക്സറുകൾ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ അടിച്ചു. മോയിൻ അലി 9 പന്തിൽ നിന്ന് 31 റൺസെടുത്ത് പുറത്താവാതെ നിന്നു. ഇതിൽ നാല് സിക്സറുകളുണ്ട്.
അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ 9 ഓവറിൽ വഴങ്ങിയത് 110 റൺസാണ്. റാഷിദാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. 10 ഓവറിൽ 44 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുജിബുർ റഹ്മാൻ മാത്രമാണ് കുറച്ച് റൺസ് വഴങ്ങിയത്.
71 പന്തിൽ നിന്ന് ഇയാൻ മോർഗൻ 148 റൺസെടുത്താണ് പുറത്തായത്. 17 സിക്സറുകൾക്ക് പുറമെ നാല് ഫോറുകളും അദ്ദേഹം അടിച്ചു. ആകെ 25 സിക്സറുകൾ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ അടിച്ചു. മോയിൻ അലി 9 പന്തിൽ നിന്ന് 31 റൺസെടുത്ത് പുറത്താവാതെ നിന്നു. ഇതിൽ നാല് സിക്സറുകളുണ്ട്.
അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ 9 ഓവറിൽ വഴങ്ങിയത് 110 റൺസാണ്. റാഷിദാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. 10 ഓവറിൽ 44 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുജിബുർ റഹ്മാൻ മാത്രമാണ് കുറച്ച് റൺസ് വഴങ്ങിയത്.