ആപ്പ്ജില്ല

നാറ്റ് വെസ്റ്റ് ട്രോഫി മുതൽ ലോകകപ്പ് വരെ; യുവരാജ് ക്രിക്കറ്റിനെ ത്രസിപ്പിച്ച നിമിഷങ്ങൾ

പരിമിത ഓവർ ക്രിക്കറ്റിൻെറ രാജാവായിരുന്നു യുവരാജ് സിങെന്ന് തന്നെ പറയണം. ലോകം കണ്ട ഏറ്റവും മികച്ച ഏകദിന താരങ്ങളിൽ ഒരാൾ

Samayam Malayalam 10 Jun 2019, 7:24 pm
ന്യൂഡൽഹി: പരിമിത ഓവർ ക്രിക്കറ്റിൻെറ രാജാവായിരുന്നു യുവരാജ് സിങെന്ന് തന്നെ പറയണം. ലോകം കണ്ട ഏറ്റവും മികച്ച ഏകദിന താരങ്ങളിൽ ഒരാൾ. ഇതാ യുവരാജ് ഇന്ത്യൻ ക്രിക്കറ്റിനെയും ലോക ക്രിക്കറ്റിനെയും ത്രസിപ്പിച്ച ചില നിമിഷങ്ങൾ.
Samayam Malayalam Yuvi New


2017ൽ ഇംഗ്ലണ്ടിനെതിരെ 150 റൺസ്

രണ്ടാം വരവിൽ യുവിയുടെ തിരിച്ചുവരവ് പ്രകടനമായിരുന്നു ഇത്. ക്യാൻസർ ചികിത്സക്ക് ശേഷം തിരിച്ചു വന്ന താരത്തിൻെറ അസാമാന്യ പ്രകടനം. 127 പന്തിൽ നിന്നാണ് അദ്ദേഹം 150 റൺസ് നേടിയത്.

2011 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ 57 റൺസ്

2011 ലോകകപ്പ് യുവരാജിൻെറ ടൂർണമെൻറായിരുന്നു. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ 65 പന്തിൽ നിന്ന് 57 റൺസും 2 വിക്കറ്റും നേടി ഇന്ത്യയുടെ വിജയ ശിൽപിയായി.

2002 നാറ്റ് വെസ്റ്റ് ട്രോഫിയിൽ 63 പന്തിൽ 69 റൺസ്

ലോക ക്രിക്കറ്റിൽ യുവരാജിനെ അടയാളപ്പെടുത്തിയ ടൂർണമെൻറായിരുന്നു നാറ്റ് വെസ്റ്റ് ട്രോഫി. 326 റൺസ് പിന്തുടർന്ന ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ യുവി നിർണായക പങ്ക് വഹിച്ചു. കൈഫും യുവരാജും ചേർന്നാണ് ഇന്ത്യയെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിജയത്തിലെത്തിച്ചത്.

2007 ടി20 ലോകകപ്പിൽ ആറ് പന്തിൽ ആറ് സിക്സർ

ട്വൻറ20 ലോകകപ്പ് ഇന്നോളം കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണത്. ഇംഗ്ലീഷ് ബോളർ സ്റ്റ്യൂവർട്ട് ബ്രോഡിനെയാണ് യുവരാജ് ആറ് പന്തിൽ സിക്സർ പറത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്