ആപ്പ്ജില്ല

സംശയിക്കേണ്ട, അവ‍ർ രണ്ട് പേർ ഇന്ത്യയുടെ വരും കാല പ്രതീക്ഷയെന്ന് ഗംഭീ‍ർ

പരാജയത്തിൽ നിന്ന് പാഠം പഠിച്ച് എന്ത് മാറ്റങ്ങൾ വരുത്തണമെന്നാണ് ടീം ആലോചിക്കേണ്ടതെന്ന് ഗംഭീർ

Samayam Malayalam 14 Jul 2019, 8:58 pm
ന്യൂഡൽഹി: ഈ ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീമിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. ഒടുവിൽ പാതിവഴിയിൽ ന്യൂസിലൻറിനോട് 18 റൺസിന് തോറ്റ് ടീം പുറത്തേക്ക്. വിമർശനങ്ങളും ട്രോളുകളുമൊക്കെ രോഷവുമൊക്കെ അണപൊട്ടിയൊഴുകുന്ന നാളുകൾക്ക് ഇനി വിശ്രമം നൽകാം. ഭാവിയിലേക്കുള്ള ടീമിനെ എങ്ങനെ വാർത്തെടുക്കാമെന്നാണ് ഇനി ചിന്തിക്കേണ്ടതെന്ന് മുൻ താരം ഗൗതം ഗംഭീർ പറയുന്നു.
Samayam Malayalam Gambhir


ആരെയെങ്കിലും മാറ്റുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് പറയുന്നത് അബദ്ധമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തിൽ അദ്ദേഹം വ്യക്തമാക്കി. ടീമിൻെറ ലോകകപ്പ് പരാജയം നിരാശാജനകമാണ്. പക്ഷേ അതിന് ആരെയെങ്കിലും ബലിയാടാക്കിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

"ഒരു കാര്യത്തിൽ മാത്രമാണ് വരുന്ന പരമ്പരയിൽ ടീം മാറ്റം വരുത്തേണ്ടത്. അത് മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ് പൊസിഷനിൽ മാത്രമാണ്, " ഗംഭീർ പറഞ്ഞു. ലോകകപ്പ് സെമിയിൽ ധോണിയെ നേരത്തെ ഇറക്കാഞ്ഞത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഗാംഗുലി, സച്ചിൻ തുടങ്ങിയ താരങ്ങൾ ഇന്ത്യയുടെ പരാജയത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത് ഇതായിരുന്നു.

ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായി ചൂണ്ടിക്കാണിക്കാൻ പറ്റുന്ന താരങ്ങളാണ് ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തുമെന്നും ഗംഭീർ പറഞ്ഞു. "അവർ പ്രതിഭാധനരായ താരങ്ങളാണ്. ഇരുവരെയും നന്നായി വളർത്തിയെടുക്കണം. പക്വതയോടെ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ അവർക്ക് സാധിക്കണം. അതിനുള്ള പരിശീലനം അവർക്ക് നൽകണം," ഗംഭീർ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്