ന്യൂഡൽഹി: ലോകകപ്പിൽ ഏവരും ഉറ്റുനോക്കുന്ന മത്സരത്തിൽ ഞായറാഴ്ച ഇന്ത്യയുെ പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ത്യക്കെതിരെ പാക് ടീമിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് മുൻ നായകൻ വഖാർ യൂനിസ് പറഞ്ഞു. മുൻ മത്സരത്തിൽ കളിപ്പിക്കാതിരുന്ന ഷദബ് ഖാനെ തിരികെ വിളിക്കണമെന്നാണ് വഖാറിൻെറ ആവശ്യം.
ഇന്ത്യക്കെതിരായ മത്സരത്തിൽ ഏറ്റവും നിർണായകമാവുക ലെഗ് സ്പിന്നർ ഷദബായിരിക്കുമെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം. ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാൻ നാല് പേസർമാരുമായിട്ടാണ് കളിച്ചിരുന്നത്. ഷദബിനെ കളിപ്പിച്ചിരുന്നില്ല. മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെടുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാൻ വിജയിച്ചപ്പോൾ രണ്ട് നിർണായക വിക്കറ്റ് വീഴ്ത്തിയത് ഷദബാണ്. അത് പോലൊരു താരത്തെ എന്തിനാണ് മാറ്റി നിർത്തിയതെന്ന് വഖാർ ചോദിക്കുന്നു. ഷുഐബ് മാലിക്കിനെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ മത്സരത്തിൽ ഏറ്റവും നിർണായകമാവുക ലെഗ് സ്പിന്നർ ഷദബായിരിക്കുമെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം. ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാൻ നാല് പേസർമാരുമായിട്ടാണ് കളിച്ചിരുന്നത്. ഷദബിനെ കളിപ്പിച്ചിരുന്നില്ല. മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെടുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാൻ വിജയിച്ചപ്പോൾ രണ്ട് നിർണായക വിക്കറ്റ് വീഴ്ത്തിയത് ഷദബാണ്. അത് പോലൊരു താരത്തെ എന്തിനാണ് മാറ്റി നിർത്തിയതെന്ന് വഖാർ ചോദിക്കുന്നു. ഷുഐബ് മാലിക്കിനെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.