സതാംപ്‍ടൺ: കാണികളിൽ ആവേശം വിതറിയ ഒരു ത്രില്ലര്‍ പോരാട്ടമായിരുന്നു ഇന്ത്യ അഫ്ഗാൻ മത്സരം. അവസാന ഓവറിൽ അഫ്ഗാൻ്റെ മൂന്ന് വിക്കറ്റും വീഴ്ത്തിയ മുഹമ്മദ് ഷമി തന്നെയാണ് ഈ മത്സരത്തിലെ പ്രധാനതാരം. 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്കും ഈ 29 കാരൻ സ്വന്തമാക്കി. 50-ാം ഓവർ വരെ ബാറ്റ് ചെയ്ത മുഹമ്മദ് നബി ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ നബിയെ അവസാന ഓവറിലെ മൂന്നാം പന്തിൽ ഷമി മടക്കി അയച്ചു. പിന്നീട് അടുത്തടുത്ത പന്തുകളിൽ അഫ്താബ് ആലമിൻ്റെയും മുജീബുര്‍ റഹ്മാൻ്റെയും വിക്കറ്റുകള്‍ പിഴുതു. ഇന്ത്യയെ വിറപ്പിച്ച ശേഷം പതിനൊന്ന് റൺസുകള്‍ക്കാണ് അഫ്ഗാൻ മുട്ടുമടക്കിയത്.
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്. 1987 ൽ ന്യൂസിലൻഡിനെതിരെ ഹാട്രിക് നേടിയ ചേതൻ ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം.
ലോകകപ്പിൽ ഹാട്രിക് നേട്ടം കൈവരിച്ചവര്‍: സഖ്‌ലിന്‍ മുഷ്താഖ് (1999), ചാമിന്ദ വാസ് ( 2003, ബ്രെറ്റ് ലീ (2003), ലസിത് മലിംഗ ( 2007, 2011), കെമര്‍ റോഷ് ( 2011), സ്റ്റീവ് ഫിന്‍ (2015), ജെ.പി. ഡു (2015)
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്. 1987 ൽ ന്യൂസിലൻഡിനെതിരെ ഹാട്രിക് നേടിയ ചേതൻ ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം.
ലോകകപ്പിൽ ഹാട്രിക് നേട്ടം കൈവരിച്ചവര്‍: സഖ്‌ലിന്‍ മുഷ്താഖ് (1999), ചാമിന്ദ വാസ് ( 2003, ബ്രെറ്റ് ലീ (2003), ലസിത് മലിംഗ ( 2007, 2011), കെമര്‍ റോഷ് ( 2011), സ്റ്റീവ് ഫിന്‍ (2015), ജെ.പി. ഡു (2015)