ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത് ആതിഥേയർക്ക് തന്നെയാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട് വരവറിയിക്കുകയും ചെയ്തു. എന്നാൽ ഇംഗ്ലണ്ട് കപ്പ് നേടില്ലെന്നാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയുടെ പ്രവചനം. ലോകകപ്പ് തുടങ്ങിയതിന് ശേഷമാണ് ലാറ പ്രവചനം നടത്തിയിരിക്കുന്നത്. സെമിഫൈനൽ വരെയേ ഇംഗ്ലണ്ട് എത്തുകയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. ഈ ലോകകപ്പിലെ കറുത്ത കുതിരകൾ വെസ്റ്റ് ഇൻഡീസായിരിക്കുമെന്നും ലാറ പറഞ്ഞു.
ഇംഗ്ലണ്ടിനെ പൂർണമായും തള്ളിക്കളയുകയല്ല. പക്ഷേ അവരേക്കാൾ കെട്ടുറപ്പുള്ള മറ്റൊരു ടീം ഈ ലോകകപ്പിലുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് നിര അവരുടേതാണ്. ബൗളിങിലെ വൈവിധ്യം അവരെ കരുത്തരാക്കുന്നു. ഈ ലോകകപ്പ് നേടുക ഇന്ത്യയായിരിക്കുമെന്നാണ് ലാറ പ്രവചിക്കുന്നത്.
ഏകദിന ക്രിക്കറ്റ് റാങ്കിങിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്താണ്. മികച്ച പ്രതിഭകളുടെ കൂട്ടായ്മയാണ് അവരുടേത്. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരാണ്.
ഇംഗ്ലണ്ടിനെ പൂർണമായും തള്ളിക്കളയുകയല്ല. പക്ഷേ അവരേക്കാൾ കെട്ടുറപ്പുള്ള മറ്റൊരു ടീം ഈ ലോകകപ്പിലുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് നിര അവരുടേതാണ്. ബൗളിങിലെ വൈവിധ്യം അവരെ കരുത്തരാക്കുന്നു. ഈ ലോകകപ്പ് നേടുക ഇന്ത്യയായിരിക്കുമെന്നാണ് ലാറ പ്രവചിക്കുന്നത്.
ഏകദിന ക്രിക്കറ്റ് റാങ്കിങിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്താണ്. മികച്ച പ്രതിഭകളുടെ കൂട്ടായ്മയാണ് അവരുടേത്. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരാണ്.