ആപ്പ്ജില്ല

പരിക്ക്, മഴ, ബുംറയുടെ മോശം ഫോം, ടോസ് നഷ്ടം; എന്നിട്ടും യഥാർഥ ചാമ്പ്യൻമാരെ പോലെ ഇന്ത്യ

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് പ്രതികൂല ഘടകങ്ങൾ ഏറെയായിരുന്നു

Samayam Malayalam 17 Jun 2019, 3:35 pm
മാഞ്ചസ്റ്റർ: പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് കാര്യങ്ങൾ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല. ശിഖർ ധവാൻെറ പരിക്കായിരുന്നു ആദ്യം ഇന്ത്യയുടെ തലവേദന. മികച്ച ഫോമിലുള്ള താരത്തിന് പകരക്കാരനെ കണ്ടെത്തേണ്ടി വന്നു. ഒടുവിൽ കെഎൽ രാഹുലിനെ രോഹിത് ശർമക്കൊപ്പം ഓപ്പണറാക്കാൻ തീരുമാനം.
Samayam Malayalam Ind Vs Pak


മഴ സാധ്യതയുള്ള മത്സരത്തിൽ ടോസ് നിർണായകമായിരുന്നു. ടോസിലെ ഭാഗ്യവും ഇന്ത്യയെ തുണച്ചില്ല. പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങിന് അയച്ചു. മികച്ച സ്കോർ പടുത്തുയർത്താൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ ഇടക്ക് മഴ പെയ്തത് ഇന്ത്യൻ ഇന്നിങ്സിൻെറ റൺ റേറ്റ് വേഗം കുറച്ചു.

ബോളിങിലും കാര്യങ്ങൾ യഥാർഥത്തിൽ അത്ര പന്തിയായിരുന്നില്ല. ജസ്പ്രീത് ബുംറയ്ക്ക് പ്രതീക്ഷിച്ച ഫോം ഉണ്ടായിരുന്നില്ല. 8 ഓവറിൽ 52 റൺസ് വഴങ്ങിയ ബുംറക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. അതിനിടെ ഭുവനേശ്വർ കുമാറിന് പകുതി വെച്ച് പരിക്ക് കാരണം ബോളിങ് നിർത്തി മാറേണ്ടി വന്നു.

എന്നാൽ പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യക്ക് ചില അനുകൂല ഘടകങ്ങൾ ഉണ്ടായി. ധവാന് പകരക്കാരനായി എത്തിയ രാഹുൽ ഫോമിലെത്തി. വിജയ് ശങ്കർ ആദ്യപന്തിൽ വിക്കറ്റെടുത്ത് ഞെട്ടിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യക്ക് ലാഭമായി.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടക്കുന്ന പോരാട്ടമികവ് ഇന്ത്യക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് യഥാർഥ ചാമ്പ്യൻ ടീമിനെ പോലെ ഇന്ത്യ ഏഴാം തവണയും ലോകകപ്പിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്