മാഞ്ചസ്റ്റർ: രവീന്ദ്ര ജഡേജ പൊരുതിക്കളിച്ചിട്ടും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. മഹേന്ദ്ര സിങ് ധോണിയുടെ ചെറുത്തു നിൽപ്പിനും അനിവാര്യമായ പരാജയത്തെ തടഞ്ഞ് നിർത്താനായില്ല. തുടർച്ചയായി രണ്ടാം ലോകകപ്പിലും സെമിഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തേക്ക്. ന്യൂസിലൻറിനെതിരെ റിസർവ് ദിനത്തിൽ ഇന്ത്യക്ക് 49.3 ഓവറിൽ 221 റൺസേ എടുക്കാനായുള്ളൂ. ഇന്ത്യയെ 18 റൺസിന് പരാജയപ്പെടുത്തി ന്യൂസിലൻറ് ഈ ലോകകപ്പിൽ ഫൈനലിൽ ഇടം പിടിക്കുന്ന ആദ്യ ടീമായി മാറി.
മുൻ നിര ബാറ്റ്സ്മാൻമാർ പെട്ടെന്ന് പുറത്തായെങ്കിലും മധ്യനിരയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ചെറുത്ത് നിൽപ്പ് നടത്തിയിരുന്നു. ബോൾട്ടിൻെറ പന്തിൽ വില്യംസൺ ക്യാച്ചെടുത്ത് രവീന്ദ്ര ജഡേജ പുറത്തേക്ക് മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പാക്കിയിരുന്നു. അധികം വൈകാതെ ധോണ റൺ ഔട്ടായി മടങ്ങിയതോടെ അത് പൂർത്തിയായി.
7.18 PM: റൺ ഔട്ടായി മഹേന്ദ്ര സിങ് ധോണിയും പുറത്തായി. ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കുന്നു.
7.14 PM: രവീന്ദ്ര ജഡേജയുടെ വിക്കറ്റും നഷ്ടമായി. 59 പന്തിൽ നിന്ന് 77 റൺസെടുത്താണ് ജഡേജ മടങ്ങിയത്.
6.57 PM: ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രവീന്ദ്ര ജഡേജ അർധശതകവുമായി തകർപ്പൻ ബാറ്റിങ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. എംഎസ് ധോണിയും ഒപ്പം ക്രീസിലുണ്ട്. 45 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 188 റൺസെടുത്തു.
6.31 PM: രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ് ധോണിയും ചേർന്ന് ഇന്ത്യൻ ബാറ്റിങിന് പുതുജീവൻ പകരുന്നു. 40 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നിലവിൽ 150 റൺസെടുത്തിട്ടുണ്ട്. 60 പന്തിൽ ഇനി ജയിക്കാൻ 90 റൺസ് വേണം.
5.55 PM: ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റും നഷ്ടമായി. 62 പന്തിൽ നിന്ന് പാണ്ഡ്യ 32 റൺസാണെടുത്തത്. സാൻറ്നറിൻെറ പന്തിൽ കെയ്ൻ വില്യംസണാണ് ക്യാച്ചെടുത്തത്. 32 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തു.
5.21 PM: ഋഷഭ് പന്തും പുറത്തായി. 56 പന്തിൽ നിന്ന് 32 റൺസെടുത്താണ് മടങ്ങിയത്. മിച്ചൽ സാൻറ്നറിൻെറ പന്തിൽ ഗ്രാൻറ് ഹോമിന് ക്യാച്ച് നൽകിയാണ് പന്ത് പുറത്തായത്. 24 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തു.
4.53 PM: തുടക്കത്തിൽ പതറിയ ഇന്ത്യൻ ബാറ്റിങ് നിരയെ ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്ന് കരകയറ്റുന്നു. 18 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തിട്ടുണ്ട്.
4.20 PM: ന്യൂസിലൻറിനെതിരെ ഇന്ത്യ പതറുകയാണ്. ദിനേശ് കാർത്തികിൻെറ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. വെറും 24 റൺസ് എടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായിരിക്കുന്നത്. 6 റൺസെടുത്ത കാർത്തികിനെയും പുറത്താക്കിയത് മാറ്റ് ഹെൻറിയാണ്.
3.52 PM: കെഎൽ രാഹുലും 1 റണ്ണെടുത്ത് പുറത്തായി. മാറ്റ് ഹെൻറിയുടെ ബോളിൽ ലതാമിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇന്ത്യക്ക് 5 റൺസ് എടുക്കുന്നതിനിടെ നഷ്ടമായത് 3 വിക്കറ്റ്.
3.46 PM: ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും പുറത്തായി. 1 റണ്ണെടുത്ത കോഹ്ലിയെ ബോൾട്ട് എൽബിഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു. 3 ഓവറിൽ ഇന്ത്യക്ക് 5 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി.
3.39 PM: ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. രോഹിത് ശർമയാണ് പുറത്തായത്. 1 റൺസെടുത്ത രോഹിതിനെ മാറ്റ് ഹെൻറിയാണ് പുറത്താക്കിയത്.
15.36: ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചു. ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ രണ്ട് റൺസ്.
റിസർവ് ദിനത്തിൽ ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലൻറ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തു. 240 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ബുധനാഴ്ച ന്യൂസിലൻറിന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. 28 റൺസാണ് അവർക്ക് എടുക്കാനായത്.
15.12: റോസ് ടെയ‍്‍ലർ പുറത്തായിരിക്കുകയാണ്. ലതാമും പുറത്തായി. മത്സരം തുടങ്ങിയപ്പോൾ തന്നെ ന്യൂസിലൻറിന് നഷ്ടമായത് രണ്ട് വിക്കറ്റുകൾ. ഭുവനേശ്വർ കുമാറിൻെറ പന്തിൽ രവീന്ദ്ര ജഡേജ എടുത്ത തകർപ്പൻ ക്യാച്ചിലാണ് ലതാം പുറത്തായത്.
ചൊവ്വാഴ്ച നിർത്തിയിടത്ത് നിന്ന് ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള സെമിഫൈനൽ മത്സരം പുനരാരംഭിക്കുകയാണ്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻറ് ഇന്നിങ്സിൽ ഇനി 3.5 ഓവറുകളാണ് എറിയാനുള്ളത്. ചൊവ്വാഴ്ച കളി നിർത്തുമ്പോൾ ന്യൂസിലൻറ് 46.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് എടുത്തിട്ടുള്ളത്. 67 റൺസുമായി റോസ് ടെയ‍്‍ലറും ടോം ലതാം 3 റൺസുമായും ക്രീസിലുണ്ട്.
ഇന്ന് രാവിലെ മാഞ്ചസ്റ്ററിൽ നല്ല കാലാവസ്ഥയാണുള്ളത്. മത്സരം പൂർത്തിയാക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലൻറ് ഇന്നിങ്സിന് ശേഷം ഇന്ത്യൻ ബാറ്റിങ് ആരംഭിക്കും. 50 ഓവർ മത്സരം പൂർത്തിയാക്കാൻ തന്നെയായിരിക്കും ശ്രമിക്കുക. വൈകീട്ട് ഇന്നും മഴയ്ക്ക് സാധ്യതയുണ്ട്. ഡെക്ക് വർത്ത് ലൂയീസ് നിയമപ്രകാരം 20 ഓവറെങ്കിലും കളിച്ചാൽ മാത്രമേ മത്സരഫലം നിർണയിക്കൂ. കാലാവസ്ഥക്ക് അനുസരിച്ചായിരിക്കും ഓവർ ചുരുക്കണമോയെന്ന് തീരുമാനിക്കുക.
റിസർവ് ദിനത്തിലും മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ ഫൈനൽ കളിക്കും. ലീഗ് സ്റ്റേജിലെ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് മേൽക്കൈ നൽകുന്നത്. നാലാം സ്ഥാനത്താണ് ന്യൂസിലൻറ്.
മുൻ നിര ബാറ്റ്സ്മാൻമാർ പെട്ടെന്ന് പുറത്തായെങ്കിലും മധ്യനിരയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ചെറുത്ത് നിൽപ്പ് നടത്തിയിരുന്നു. ബോൾട്ടിൻെറ പന്തിൽ വില്യംസൺ ക്യാച്ചെടുത്ത് രവീന്ദ്ര ജഡേജ പുറത്തേക്ക് മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പാക്കിയിരുന്നു. അധികം വൈകാതെ ധോണ റൺ ഔട്ടായി മടങ്ങിയതോടെ അത് പൂർത്തിയായി.
7.18 PM: റൺ ഔട്ടായി മഹേന്ദ്ര സിങ് ധോണിയും പുറത്തായി. ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കുന്നു.
7.14 PM: രവീന്ദ്ര ജഡേജയുടെ വിക്കറ്റും നഷ്ടമായി. 59 പന്തിൽ നിന്ന് 77 റൺസെടുത്താണ് ജഡേജ മടങ്ങിയത്.
6.57 PM: ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രവീന്ദ്ര ജഡേജ അർധശതകവുമായി തകർപ്പൻ ബാറ്റിങ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. എംഎസ് ധോണിയും ഒപ്പം ക്രീസിലുണ്ട്. 45 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 188 റൺസെടുത്തു.
6.31 PM: രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ് ധോണിയും ചേർന്ന് ഇന്ത്യൻ ബാറ്റിങിന് പുതുജീവൻ പകരുന്നു. 40 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നിലവിൽ 150 റൺസെടുത്തിട്ടുണ്ട്. 60 പന്തിൽ ഇനി ജയിക്കാൻ 90 റൺസ് വേണം.
5.55 PM: ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റും നഷ്ടമായി. 62 പന്തിൽ നിന്ന് പാണ്ഡ്യ 32 റൺസാണെടുത്തത്. സാൻറ്നറിൻെറ പന്തിൽ കെയ്ൻ വില്യംസണാണ് ക്യാച്ചെടുത്തത്. 32 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തു.
5.21 PM: ഋഷഭ് പന്തും പുറത്തായി. 56 പന്തിൽ നിന്ന് 32 റൺസെടുത്താണ് മടങ്ങിയത്. മിച്ചൽ സാൻറ്നറിൻെറ പന്തിൽ ഗ്രാൻറ് ഹോമിന് ക്യാച്ച് നൽകിയാണ് പന്ത് പുറത്തായത്. 24 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തു.
4.53 PM: തുടക്കത്തിൽ പതറിയ ഇന്ത്യൻ ബാറ്റിങ് നിരയെ ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്ന് കരകയറ്റുന്നു. 18 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തിട്ടുണ്ട്.
4.20 PM: ന്യൂസിലൻറിനെതിരെ ഇന്ത്യ പതറുകയാണ്. ദിനേശ് കാർത്തികിൻെറ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. വെറും 24 റൺസ് എടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായിരിക്കുന്നത്. 6 റൺസെടുത്ത കാർത്തികിനെയും പുറത്താക്കിയത് മാറ്റ് ഹെൻറിയാണ്.
3.52 PM: കെഎൽ രാഹുലും 1 റണ്ണെടുത്ത് പുറത്തായി. മാറ്റ് ഹെൻറിയുടെ ബോളിൽ ലതാമിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇന്ത്യക്ക് 5 റൺസ് എടുക്കുന്നതിനിടെ നഷ്ടമായത് 3 വിക്കറ്റ്.
3.46 PM: ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും പുറത്തായി. 1 റണ്ണെടുത്ത കോഹ്ലിയെ ബോൾട്ട് എൽബിഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു. 3 ഓവറിൽ ഇന്ത്യക്ക് 5 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി.
3.39 PM: ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. രോഹിത് ശർമയാണ് പുറത്തായത്. 1 റൺസെടുത്ത രോഹിതിനെ മാറ്റ് ഹെൻറിയാണ് പുറത്താക്കിയത്.
15.36: ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചു. ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ രണ്ട് റൺസ്.
റിസർവ് ദിനത്തിൽ ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലൻറ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തു. 240 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ബുധനാഴ്ച ന്യൂസിലൻറിന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. 28 റൺസാണ് അവർക്ക് എടുക്കാനായത്.
15.12: റോസ് ടെയ‍്‍ലർ പുറത്തായിരിക്കുകയാണ്. ലതാമും പുറത്തായി. മത്സരം തുടങ്ങിയപ്പോൾ തന്നെ ന്യൂസിലൻറിന് നഷ്ടമായത് രണ്ട് വിക്കറ്റുകൾ. ഭുവനേശ്വർ കുമാറിൻെറ പന്തിൽ രവീന്ദ്ര ജഡേജ എടുത്ത തകർപ്പൻ ക്യാച്ചിലാണ് ലതാം പുറത്തായത്.
ചൊവ്വാഴ്ച നിർത്തിയിടത്ത് നിന്ന് ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള സെമിഫൈനൽ മത്സരം പുനരാരംഭിക്കുകയാണ്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻറ് ഇന്നിങ്സിൽ ഇനി 3.5 ഓവറുകളാണ് എറിയാനുള്ളത്. ചൊവ്വാഴ്ച കളി നിർത്തുമ്പോൾ ന്യൂസിലൻറ് 46.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് എടുത്തിട്ടുള്ളത്. 67 റൺസുമായി റോസ് ടെയ‍്‍ലറും ടോം ലതാം 3 റൺസുമായും ക്രീസിലുണ്ട്.
ഇന്ന് രാവിലെ മാഞ്ചസ്റ്ററിൽ നല്ല കാലാവസ്ഥയാണുള്ളത്. മത്സരം പൂർത്തിയാക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലൻറ് ഇന്നിങ്സിന് ശേഷം ഇന്ത്യൻ ബാറ്റിങ് ആരംഭിക്കും. 50 ഓവർ മത്സരം പൂർത്തിയാക്കാൻ തന്നെയായിരിക്കും ശ്രമിക്കുക. വൈകീട്ട് ഇന്നും മഴയ്ക്ക് സാധ്യതയുണ്ട്. ഡെക്ക് വർത്ത് ലൂയീസ് നിയമപ്രകാരം 20 ഓവറെങ്കിലും കളിച്ചാൽ മാത്രമേ മത്സരഫലം നിർണയിക്കൂ. കാലാവസ്ഥക്ക് അനുസരിച്ചായിരിക്കും ഓവർ ചുരുക്കണമോയെന്ന് തീരുമാനിക്കുക.
റിസർവ് ദിനത്തിലും മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ ഫൈനൽ കളിക്കും. ലീഗ് സ്റ്റേജിലെ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് മേൽക്കൈ നൽകുന്നത്. നാലാം സ്ഥാനത്താണ് ന്യൂസിലൻറ്.