ഹിറ്റ് മാൻ രോഹിത് ശർമയുടെ ലോക റെക്കോർഡ് സെഞ്ച്വറിയുടെയും ഓപ്പണർ കെഎൽ രാഹുലിൻെറയും സെഞ്ച്വറി മികവിൽ ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ ഏഴ് വിക്കറ്റ് വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. മത്സരത്തിൽ സെഞ്ച്വറി നേടിയ രോഹിത് ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യതാരമായി മാറി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. 43.3 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.
രാഹുലിന് ലോകകപ്പിലെ ആദ്യ സെഞ്ച്വറി
രോഹിത് ശർമക്ക് പിന്നാലെ സെഞ്ച്വറി നേടി കെഎൽ രാഹുൽ. താരത്തിൻെറ ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയാണിത്. 109 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറി പൂർത്തിയാക്കിയത്. ഒന്നാം വിക്കറ്റിൽ രോഹിതിനൊപ്പം 189 റൺസ് കൂട്ടുകെട്ടും സ്വന്തമാക്കി.
അപൂർവ റെക്കോർഡുമായി രോഹിത് ശർമ
ലോകക്രിക്കറ്റിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ. ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാൻ ആയിരിക്കുകയാണ് രോഹിത്. 92 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറി പൂർത്തിയാക്കിയത്. 14 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങിയതാണ് താരത്തിൻെറ ഇന്നിങ്സ്. ശ്രീലങ്കൻ ബാറ്റ്സ്മാൻ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്.
ഇന്ത്യൻ ഓപ്പണർമാരായ കെഎൽ രാഹുലും രോഹിത് ശർമയും ചേർന്ന് ശ്രീലങ്കക്കെതിരെ തകർപ്പൻ തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്. ഇരുവരും അർധശതകം കടന്നു. രോഹിത് ശർമ ഈ ലോകകപ്പിൽ അപാരഫോമിലാണ് കളിക്കുന്നത്. നാല് സെഞ്ച്വറികൾ ഇത് വരെ അദ്ദേഹം ഈ ലോകകപ്പിൽ നേടിയിട്ടുണ്ട്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യൻ താരമാണ് ഇപ്പോൾ രോഹിത്. ഈ ലോകകപ്പിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാനാണ് രോഹിത്. നിലവിൽ ഇന്ത്യ 25 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 152 റൺസെടുത്തിട്ടുണ്ട്.
ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ
തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി ഇന്ത്യക്കെതിരെ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തി ശ്രീലങ്ക. ഏയ്ഞ്ചലോ മാത്യൂസിൻെറ സെഞ്ച്വറി മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ അവർ 264 റൺസെടുത്തു. മാത്യൂസ് 128 പന്തിൽ നിന്ന് 113 റൺസെടുത്തു. ലഹിരു തിരിമാന്നെ 53 റൺസെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ പത്തോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി
വൻ തകർച്ചയിൽ നിന്ന് കരകയറി ശ്രീലങ്ക
തുടക്കത്തിലെ വമ്പൻ തകർച്ചയിൽ നിന്ന് മെല്ലെ കരകയറിയിരിക്കുകയാണ് ശ്രീലങ്ക. ഏയ്ഞ്ചലോ മാത്യൂസും തിരിമാനെയും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ലങ്കക്ക് രക്ഷയായത്. 32 ഓവറിൽ അവർ 4 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തിട്ടുണ്ട്.
ശ്രീലങ്കൻ ബാറ്റിങ് നിര തകരുന്നു
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ പതറുന്നു. ക്യാപ്റ്റൻ ദിമുത് കരുണരത്നെയെ തുടക്കത്തിൽ തന്നെ ജസ്പ്രീത് ബുംറ പുറത്താക്കി. പത്ത് റൺസായിരുന്നു നേടിയത്. കുശൽ പെരേരയെയും ബുംറ തന്നെ പുറത്താക്കി. ഫെർണാണ്ടോ, കുശൽ മെൻഡിസ് എന്നിവരുടെ വിക്കറ്റുകളും ശ്രീലങ്കക്ക് നഷ്ടമായി. പാണ്ഡ്യയും ജഡേജയുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്. 15 ഓവറിൽ അവർ 4 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തിട്ടുണ്ട്.
ശ്രീലങ്കക്ക് ബാറ്റിങ്, ഇന്ത്യൻ ടീമിൽ രണ്ട് പ്രധാന മാറ്റങ്ങൾ
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ശ്രീലങ്കയെ നേരിടുന്നു. 2011ലെ ഫൈനലിന് ശേഷം ആദ്യമായാണ് ഇന്ത്യയും ശ്രീലങ്കയും നേർക്ക് നേർ വരുന്നത്. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നെ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണുള്ളത്. രവീന്ദ്ര ജഡേജയെയും കുൽദീപ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തി.
പേസർ മുഹമ്മദ് ഷമിയെയും യുസ്വേന്ദ്ര ചാഹലിനെയും ഒഴിവാക്കി. ഈ ലോകകപ്പിൽ ആദ്യമായാണ് ടീമിൽ രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തുന്നത്. ചാഹലിനും ഷമിക്കും വിശ്രമം അനുവദിക്കുകയാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ നാല് വിക്കറ്റ് കീപ്പർമാരുമായാണ് ഇന്നും ഇന്ത്യ കളിക്കുന്നത്. മഹേന്ദ്ര സിങ് ധോണി, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ദിനേശ് കാർത്തിക് എന്നിവരെല്ലാം ടീമിലുണ്ട്. ഒരേയൊരു മാറ്റമാണ് ലങ്കൻ ടീമിലുള്ളത്. വാൻഡർസെക്ക് പകരം തിസര പെരേര കളിക്കും.
രാഹുലിന് ലോകകപ്പിലെ ആദ്യ സെഞ്ച്വറി
രോഹിത് ശർമക്ക് പിന്നാലെ സെഞ്ച്വറി നേടി കെഎൽ രാഹുൽ. താരത്തിൻെറ ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയാണിത്. 109 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറി പൂർത്തിയാക്കിയത്. ഒന്നാം വിക്കറ്റിൽ രോഹിതിനൊപ്പം 189 റൺസ് കൂട്ടുകെട്ടും സ്വന്തമാക്കി.
അപൂർവ റെക്കോർഡുമായി രോഹിത് ശർമ
ലോകക്രിക്കറ്റിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ. ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാൻ ആയിരിക്കുകയാണ് രോഹിത്. 92 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറി പൂർത്തിയാക്കിയത്. 14 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങിയതാണ് താരത്തിൻെറ ഇന്നിങ്സ്. ശ്രീലങ്കൻ ബാറ്റ്സ്മാൻ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്.
ഇന്ത്യൻ ഓപ്പണർമാരായ കെഎൽ രാഹുലും രോഹിത് ശർമയും ചേർന്ന് ശ്രീലങ്കക്കെതിരെ തകർപ്പൻ തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്. ഇരുവരും അർധശതകം കടന്നു. രോഹിത് ശർമ ഈ ലോകകപ്പിൽ അപാരഫോമിലാണ് കളിക്കുന്നത്. നാല് സെഞ്ച്വറികൾ ഇത് വരെ അദ്ദേഹം ഈ ലോകകപ്പിൽ നേടിയിട്ടുണ്ട്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യൻ താരമാണ് ഇപ്പോൾ രോഹിത്. ഈ ലോകകപ്പിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാനാണ് രോഹിത്. നിലവിൽ ഇന്ത്യ 25 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 152 റൺസെടുത്തിട്ടുണ്ട്.
ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ
തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി ഇന്ത്യക്കെതിരെ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തി ശ്രീലങ്ക. ഏയ്ഞ്ചലോ മാത്യൂസിൻെറ സെഞ്ച്വറി മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ അവർ 264 റൺസെടുത്തു. മാത്യൂസ് 128 പന്തിൽ നിന്ന് 113 റൺസെടുത്തു. ലഹിരു തിരിമാന്നെ 53 റൺസെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ പത്തോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി
വൻ തകർച്ചയിൽ നിന്ന് കരകയറി ശ്രീലങ്ക
തുടക്കത്തിലെ വമ്പൻ തകർച്ചയിൽ നിന്ന് മെല്ലെ കരകയറിയിരിക്കുകയാണ് ശ്രീലങ്ക. ഏയ്ഞ്ചലോ മാത്യൂസും തിരിമാനെയും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ലങ്കക്ക് രക്ഷയായത്. 32 ഓവറിൽ അവർ 4 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തിട്ടുണ്ട്.
ശ്രീലങ്കൻ ബാറ്റിങ് നിര തകരുന്നു
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ പതറുന്നു. ക്യാപ്റ്റൻ ദിമുത് കരുണരത്നെയെ തുടക്കത്തിൽ തന്നെ ജസ്പ്രീത് ബുംറ പുറത്താക്കി. പത്ത് റൺസായിരുന്നു നേടിയത്. കുശൽ പെരേരയെയും ബുംറ തന്നെ പുറത്താക്കി. ഫെർണാണ്ടോ, കുശൽ മെൻഡിസ് എന്നിവരുടെ വിക്കറ്റുകളും ശ്രീലങ്കക്ക് നഷ്ടമായി. പാണ്ഡ്യയും ജഡേജയുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്. 15 ഓവറിൽ അവർ 4 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തിട്ടുണ്ട്.
ശ്രീലങ്കക്ക് ബാറ്റിങ്, ഇന്ത്യൻ ടീമിൽ രണ്ട് പ്രധാന മാറ്റങ്ങൾ
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ശ്രീലങ്കയെ നേരിടുന്നു. 2011ലെ ഫൈനലിന് ശേഷം ആദ്യമായാണ് ഇന്ത്യയും ശ്രീലങ്കയും നേർക്ക് നേർ വരുന്നത്. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നെ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണുള്ളത്. രവീന്ദ്ര ജഡേജയെയും കുൽദീപ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തി.
പേസർ മുഹമ്മദ് ഷമിയെയും യുസ്വേന്ദ്ര ചാഹലിനെയും ഒഴിവാക്കി. ഈ ലോകകപ്പിൽ ആദ്യമായാണ് ടീമിൽ രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തുന്നത്. ചാഹലിനും ഷമിക്കും വിശ്രമം അനുവദിക്കുകയാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ നാല് വിക്കറ്റ് കീപ്പർമാരുമായാണ് ഇന്നും ഇന്ത്യ കളിക്കുന്നത്. മഹേന്ദ്ര സിങ് ധോണി, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ദിനേശ് കാർത്തിക് എന്നിവരെല്ലാം ടീമിലുണ്ട്. ഒരേയൊരു മാറ്റമാണ് ലങ്കൻ ടീമിലുള്ളത്. വാൻഡർസെക്ക് പകരം തിസര പെരേര കളിക്കും.