ന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ട പാകിസ്ഥാൻ ടീമിനും ക്യാപ്റ്റനുമെതിരെ രൂക്ഷവിമർശനവുമായി മുൻ പേസർ ശുഐബ് അക്തർ. ബുദ്ധിശൂന്യനായ ക്യാപ്റ്റനാണ് സർഫറാസ് അഹമ്മദെന്ന് അക്തർ തുറന്നടിച്ചു. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് തെറ്റുകൾ സംഭവിച്ചുവെങ്കിൽ ഇവിടെ പാകിസ്ഥാൻ അത് ആവർത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സർഫറാസ് ഇത്രക്ക് ബുദ്ധിശൂന്യനായി പോയത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാക് ടീം നന്നായി ചേയ്സ് ചെയ്യുന്നവരല്ലെന്ന് അദ്ദേഹം എങ്ങനെ മറന്നു. ടോസ് നേടിയപ്പോൾ തന്നെ പാക് ടീം പകുതി ജയിച്ചിരുന്നു. എന്നാൽ ടീമിനെ തോൽപ്പിക്കാൻ എന്തെല്ലാം ചെയ്യാമോ അതാണ് സർഫറാസ് ചെയ്തത്," അക്തർ യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
9 ഓവറിൽ 84 റൺസ് വഴങ്ങിയ ഹസൻ അലിക്കെതിരെയും അക്തർ രൂക്ഷവിമർശനം നടത്തി. ട്വൻറി20 ലീഗിൽ കളിക്കാൻ മാത്രമാണ് അലിക്ക് താൽപര്യം. ഇത്തരക്കാരെ എന്തിനാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതെന്നും അക്തർ ചോദിച്ചു.
വാഗാ അതിർത്തിയിൽ നൃത്തം ചെയ്യാൻ കാണിച്ച ആവേശം ഫീൽഡിൽ എന്താണ് കാണിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള ഒരു ടീമിനെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്ത് പ്രോത്സാഹിപ്പിക്കരുതെന്നും അക്തർ പറഞ്ഞു.
"സർഫറാസ് ഇത്രക്ക് ബുദ്ധിശൂന്യനായി പോയത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാക് ടീം നന്നായി ചേയ്സ് ചെയ്യുന്നവരല്ലെന്ന് അദ്ദേഹം എങ്ങനെ മറന്നു. ടോസ് നേടിയപ്പോൾ തന്നെ പാക് ടീം പകുതി ജയിച്ചിരുന്നു. എന്നാൽ ടീമിനെ തോൽപ്പിക്കാൻ എന്തെല്ലാം ചെയ്യാമോ അതാണ് സർഫറാസ് ചെയ്തത്," അക്തർ യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
9 ഓവറിൽ 84 റൺസ് വഴങ്ങിയ ഹസൻ അലിക്കെതിരെയും അക്തർ രൂക്ഷവിമർശനം നടത്തി. ട്വൻറി20 ലീഗിൽ കളിക്കാൻ മാത്രമാണ് അലിക്ക് താൽപര്യം. ഇത്തരക്കാരെ എന്തിനാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതെന്നും അക്തർ ചോദിച്ചു.
വാഗാ അതിർത്തിയിൽ നൃത്തം ചെയ്യാൻ കാണിച്ച ആവേശം ഫീൽഡിൽ എന്താണ് കാണിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള ഒരു ടീമിനെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്ത് പ്രോത്സാഹിപ്പിക്കരുതെന്നും അക്തർ പറഞ്ഞു.