ലണ്ടൻ: ഇന്ത്യൻ താരം രോഹിത് ശർമയെ യുവതാരങ്ങൾ കണ്ടു പഠിക്കണമെന്ന് ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നെ. ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിതിനെ ലങ്കൻ ബാറ്റ്സ്മാൻമാർ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ ശ്രീലങ്ക പോയിൻറ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
"നല്ല തുടക്കം ലഭിച്ചാൽ അത് സെഞ്ച്വറിയാക്കി മാറ്റാൻ രോഹിതിന് സാധിക്കുന്നു. യാതൊരു വിധ ഭയവുമില്ലാതെയാണ് അദ്ദേഹം കളിക്കുന്നത്. ഏത് ബോളറെ ആക്രമിക്കണമെന്നും ആരെ ബഹുമാനിക്കണമെന്നും അദ്ദേഹത്തിന് അറിയാം. അത്തരം കാര്യങ്ങളിൽ രോഹിതിന് കൃത്യമായ പദ്ധതികളുണ്ട്," കരുണരത്നെ പറഞ്ഞു.
"വളരെ ലളിതമാണ് രോഹിതിൻെറ പദ്ധതി. ബാറ്റ് ചെയ്യുക, പിന്നെയും ബാറ്റ് ചെയ്ത് കൊണ്ടേയിരിക്കുക. യുവതാരങ്ങൾ കണ്ട് പഠിക്കേണ്ടത് ഇതാണ്," ലങ്കൻ നായകൻ പറഞ്ഞു.
രോഹിത് ശർമയുടെ ലോക റെക്കോർഡ് സെഞ്ച്വറിയുടെയും ഓപ്പണർ കെഎൽ രാഹുലിൻെറയും സെഞ്ച്വറി മികവിൽ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയ രോഹിത് ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യതാരമായി മാറി.
അതേ സമയം റെക്കോർഡുകളും സെഞ്ച്വറികളും അല്ല തന്നെ സന്തോഷിപ്പിക്കുന്നതെന്ന് ശ്രീലങ്കക്കെതിരായ മത്സരത്തിന് ശേഷം രോഹിത് ശർമ പറഞ്ഞു. "റെക്കോർഡുകൾ നേടാനല്ല ഞാനിവിടെ എത്തിയിരിക്കുന്നത്. നന്നായി സ്കോർ ചെയ്യുക, ലോകകപ്പ് നേടുക. അതല്ലാതെ മറ്റൊരു കാര്യവും അമിതമായി സന്തോഷം നൽകുന്നില്ല" രോഹിത് കൂട്ടിച്ചേർത്തു.
"നല്ല തുടക്കം ലഭിച്ചാൽ അത് സെഞ്ച്വറിയാക്കി മാറ്റാൻ രോഹിതിന് സാധിക്കുന്നു. യാതൊരു വിധ ഭയവുമില്ലാതെയാണ് അദ്ദേഹം കളിക്കുന്നത്. ഏത് ബോളറെ ആക്രമിക്കണമെന്നും ആരെ ബഹുമാനിക്കണമെന്നും അദ്ദേഹത്തിന് അറിയാം. അത്തരം കാര്യങ്ങളിൽ രോഹിതിന് കൃത്യമായ പദ്ധതികളുണ്ട്," കരുണരത്നെ പറഞ്ഞു.
"വളരെ ലളിതമാണ് രോഹിതിൻെറ പദ്ധതി. ബാറ്റ് ചെയ്യുക, പിന്നെയും ബാറ്റ് ചെയ്ത് കൊണ്ടേയിരിക്കുക. യുവതാരങ്ങൾ കണ്ട് പഠിക്കേണ്ടത് ഇതാണ്," ലങ്കൻ നായകൻ പറഞ്ഞു.
രോഹിത് ശർമയുടെ ലോക റെക്കോർഡ് സെഞ്ച്വറിയുടെയും ഓപ്പണർ കെഎൽ രാഹുലിൻെറയും സെഞ്ച്വറി മികവിൽ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയ രോഹിത് ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യതാരമായി മാറി.
അതേ സമയം റെക്കോർഡുകളും സെഞ്ച്വറികളും അല്ല തന്നെ സന്തോഷിപ്പിക്കുന്നതെന്ന് ശ്രീലങ്കക്കെതിരായ മത്സരത്തിന് ശേഷം രോഹിത് ശർമ പറഞ്ഞു. "റെക്കോർഡുകൾ നേടാനല്ല ഞാനിവിടെ എത്തിയിരിക്കുന്നത്. നന്നായി സ്കോർ ചെയ്യുക, ലോകകപ്പ് നേടുക. അതല്ലാതെ മറ്റൊരു കാര്യവും അമിതമായി സന്തോഷം നൽകുന്നില്ല" രോഹിത് കൂട്ടിച്ചേർത്തു.