ആപ്പ്ജില്ല

World Cup 2019: ബാറ്റിങ് നിര പതറി; ഇന്ത്യക്ക് നാണക്കേടിൻെറ റെക്കോർഡ്

ലോകകപ്പിൽ ന്യൂസിലൻറിനെതിരായ സെമിഫൈനലിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നതിനൊപ്പം നാണക്കേടിൻെറ റെക്കോർഡും

Samayam Malayalam 10 Jul 2019, 4:48 pm
മാഞ്ചസ്റ്റർ: ലോകകപ്പിൽ ന്യൂസിലൻറിനെതിരെ പതറിയ ഇന്ത്യക്ക് നാണക്കേടിൻെറ റെക്കോർഡും സ്വന്തം. ഈ ലോകകപ്പിൽ ആദ്യ പവർപ്ലേയിൽ ഏറ്റവും കുറവ് റൺസ് നേടുന്ന ടീം എന്ന റെക്കോർഡാണ് ഇന്ത്യ ന്യൂസിലൻറിൽ നിന്ന് തിരികെ വാങ്ങിയത്. 10 ഓവർ പവർപ്ലേയിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യക്ക് 24 റൺസ് മാത്രമേ എടുക്കാനായുള്ളൂ.
Samayam Malayalam Virat


ഇന്ത്യക്കെതിരെ ഇതേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻറിൻെറ പേരിലായിരുന്നു ഈ റെക്കോർഡ്. ഇന്നലെ ആദ്യ പത്തോവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻറിന് വെറും 27 റൺസാണ് എടുക്കാനായിരുന്നത്. ആദ്യ നാലോവറിൽ അവർ വെറും രണ്ട് റൺസായിരുന്നു എടുത്തിരുന്നത്.

എന്നാൽ ഇന്ത്യക്കെതിരെ പിച്ചിലെ ഈർപ്പത്തിൻെറ ആനുകൂല്യം കൂടി മുതലാക്കിയ കിവികൾ മികച്ച ബോളിങിലൂടെ ബാറ്റിങ് നിരയെ പിടിച്ച് കെട്ടുകയായിരുന്നു. ഈ ലോകകപ്പിൽ ആദ്യ പവർപ്ലേയിൽ ഏറ്റവും കുറവ് റൺസെടുത്തിരുന്ന ടീം നേരത്തെയും ഇന്ത്യയായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ പവർപ്ലേയിൽ നേടിയിരുന്നത് വെറും 28 റൺസാണ്.

ഈ റെക്കോർഡാണ് ന്യൂസിലൻറ് സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്തപ്പോൾ സ്വന്തം പേരിലാക്കിയത്. ഇതിപ്പോൾ ഇന്ത്യ വീണ്ടും തിരികെ വാങ്ങിയിരിക്കുകയാണ്.


രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, ദിനേശ് കാർത്തിക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ പത്തോവറിൽ തന്നെ നഷ്ടമായത്. ന്യൂസിലൻറിനായി മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. 5 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്