ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോള്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി മുൻ പാക് ഇതിഹാസ താരം വസീം അക്രം. ക്രിക്കറ്റ് മത്സരത്തെ സമാധാനപരമായി കാണണമെന്നും ഈ മത്സരത്തെ യുദ്ധമായി കാണുന്നവര്‍ യഥാര്‍ത്ഥ ക്രിക്കറ്റ് സ്നേഹികളല്ലെന്നും വസീം അക്രം ഇന്ത്യ, പാക് ആരാധകരോട് പറഞ്ഞു. ഞായറാഴ്ചയാണ് ഓള്‍ഡ് ട്രാഫോഡിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം. പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായതിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള മത്സരങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇന്ത്യയിൽ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
കോടിക്കണക്കിന് ജനങ്ങളുടെ മുന്നിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ലോകകപ്പ് മത്സരം കളിക്കുന്നത് ക്രിക്കറ്റിൽ വലിയ കാര്യമാണ്. എനിക്ക് ഒരുകാര്യമാണ് ഇരുരാജ്യങ്ങളുടെയും ആരാധകരോട് പറയാനുള്ളത്. സമാധാനത്തോടെ മത്സരം ആസ്വദിക്കുക. ഒരു ടീം ജയിക്കും, എതിര്‍ടീം തോൽക്കും. അതുകൊണ്ട് ഇതൊരു യുദ്ധമല്ല. വസീം അക്രം ഓര്‍മ്മപ്പെടുത്തി.
1992 മുതൽ ആറ് ലോകകപ്പ് മത്സരങ്ങളിലും പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താനായില്ല. എന്നാൽ ഇത്തവണ ആ ആസ്ഥിതിയിൽ മാറ്റം വന്നേക്കാം. നിയന്ത്രിതമായി കളിച്ചാൽ അതിന് സാധിക്കുമെന്നും അക്രം പറഞ്ഞു. 1992, 1999, 2003 ലോകകപ്പുകളിൽ ഇന്ത്യയോട് ഏറ്റുമുട്ടി പരാജയപ്പെട്ട പാക് ടീമിലെ അംഗമായിരുന്ന താൻ ഈ മത്സരങ്ങളൊക്കെ ആസ്വദിച്ചാണ് കളിച്ചതെന്ന് ആരാധകരോട് പറഞ്ഞു.
ഇന്ത്യയ്ക്ക് ശക്തമായ ലൈനപ്പുണ്ടെന്നും എന്നാൽ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കളിക്കാനായാൽ പാക്കിസ്ഥാന് എതിരാളികളെ ഞെട്ടിക്കാനുള്ള ശേഷിയുണ്ടെന്നും വസീം അക്രം പറഞ്ഞു.
കോടിക്കണക്കിന് ജനങ്ങളുടെ മുന്നിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ലോകകപ്പ് മത്സരം കളിക്കുന്നത് ക്രിക്കറ്റിൽ വലിയ കാര്യമാണ്. എനിക്ക് ഒരുകാര്യമാണ് ഇരുരാജ്യങ്ങളുടെയും ആരാധകരോട് പറയാനുള്ളത്. സമാധാനത്തോടെ മത്സരം ആസ്വദിക്കുക. ഒരു ടീം ജയിക്കും, എതിര്‍ടീം തോൽക്കും. അതുകൊണ്ട് ഇതൊരു യുദ്ധമല്ല. വസീം അക്രം ഓര്‍മ്മപ്പെടുത്തി.
1992 മുതൽ ആറ് ലോകകപ്പ് മത്സരങ്ങളിലും പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താനായില്ല. എന്നാൽ ഇത്തവണ ആ ആസ്ഥിതിയിൽ മാറ്റം വന്നേക്കാം. നിയന്ത്രിതമായി കളിച്ചാൽ അതിന് സാധിക്കുമെന്നും അക്രം പറഞ്ഞു. 1992, 1999, 2003 ലോകകപ്പുകളിൽ ഇന്ത്യയോട് ഏറ്റുമുട്ടി പരാജയപ്പെട്ട പാക് ടീമിലെ അംഗമായിരുന്ന താൻ ഈ മത്സരങ്ങളൊക്കെ ആസ്വദിച്ചാണ് കളിച്ചതെന്ന് ആരാധകരോട് പറഞ്ഞു.
ഇന്ത്യയ്ക്ക് ശക്തമായ ലൈനപ്പുണ്ടെന്നും എന്നാൽ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കളിക്കാനായാൽ പാക്കിസ്ഥാന് എതിരാളികളെ ഞെട്ടിക്കാനുള്ള ശേഷിയുണ്ടെന്നും വസീം അക്രം പറഞ്ഞു.