ആപ്പ്ജില്ല

ഇത്തവണ പുതിയ ജേതാവ്; ഫൈനൽ ടൈ ആയാൽ ഫലം ഇങ്ങനെ നിർണയിക്കും!

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലൻറും തമ്മിൽ പോരാട്ടം. മത്സരം സമനിലയായാലോ മഴ കാരണ കളിക്കാതെ വന്നാലോ എന്ത് ചെയ്യും ?

Samayam Malayalam 14 Jul 2019, 11:38 pm
ലോ‍‍‍ർഡ‍്‍സ‍്‍: ലോകകപ്പിൽ അഞ്ചാം തവണയാണ് ലോർഡ്സിൽ ലോകകപ്പ് ഫൈനൽ നടക്കാൻ പോവുന്നത്. ക്രിക്കറ്റിൻെറ ജൻമനാട്ടുകാരായ ഇംഗ്ലണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഫൈനൽ കളിക്കുകയാണ്. ന്യൂസിലൻറിന് തുടർച്ചയായ രണ്ടാം ഫൈനൽ. കഴിഞ്ഞ തവണ ഓസ്ട്രേലിയയോട് പരാജയപ്പെട്ടാണ് അവർ പുറത്തായത്. മഴ പലപ്പോഴും തടസ്സപ്പെടുത്തിയ ലോകകപ്പാണിത്.
Samayam Malayalam World Cup


ഇംഗ്ലണ്ടിലെ കാലാവസ്ഥ പലപ്പോഴും മാറിമറിയുന്നതാണ്. ലീഗ് സ്റ്റേജിൽ നാല് മത്സരങ്ങളാണ് മഴയിൽ മുങ്ങിപ്പോയത്. ഫൈനലിന് തലേന്ന് പെയ്ത മഴ കാരണം ടോസ് സമയം വൈകിയാണ് നടക്കുന്നത്. ലോകകപ്പിൽ ആദ്യമായി ജേതാക്കളാവാനാണ് ഇംഗ്ലണ്ടും ന്യൂസിലൻറും ഒരു പോലെ ലക്ഷ്യമിടുന്നത്.

മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും ?

ഈ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങൾക്ക് റിസർവ് ദിനങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓരോ മത്സരത്തിനും ഓരോ റിസർവ് ദിനമാണ് പ്രഖ്യപിച്ചിട്ടുള്ളത്. ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള സെമിഫൈനൽ മത്സരം മഴ കാരണം റിസർവ് ദിനത്തിലാണ് പൂർത്തിയാക്കിയത്. ഫൈനൽ മത്സരത്തിന് നാളെയാണ് റിസർവ് ദിനം.

ഇന്ന് മത്സരം പൂർത്തിയാക്കാതെ വന്നാൽ നാളെ റിസർവ് ദിനത്തിലേക്ക് നീങ്ങും. ഇന്ന് മത്സരം എവിടെ വെച്ചാണാവോ നിർത്തിയത് അവിടെ വെച്ചായിരിക്കും നാളെ തുടങ്ങുക. ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 20 ഓവറെങ്കിലും ഇരുടീമുകളും കളിച്ചായിരിക്കും വിജയിയെ തീരുമാനിക്കുക. എന്നിട്ടും മത്സരം കളിക്കാൻ സാധിക്കാഞ്ഞാൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

മത്സരം ടൈ ആയാൽ എന്ത് സംഭവിക്കും ?

ഈ ലോകകപ്പിൽ ആദ്യമായി പുതിയ നിയമമാണ് ഇക്കാര്യത്തിലുള്ളത്. മത്സരം ടൈ ആയാൽ സൂപ്പർ ഓവറിലൂടെയായിരിക്കും വിജയിയെ നിർണയിക്കുക. നെറ്റ് റൺറേറ്റ്, ലീഗ് മത്സരത്തിലെ വിജയം എന്നിവയൊന്നും ഇവിടെ പരിഗണിക്കില്ല. ഇംഗ്ലണ്ടും ന്യൂസിലൻറും തമ്മിലുള്ള ലോകകപ്പ് മത്സരം സമനിലയിൽ തന്നെയാണ് കലാശിച്ചത്. ഒടുവിൽ സൂപ്പർ ഓവർ തന്നെയാണ് ജേതാക്കളെ തീരുമാനിക്കാൻ പോവുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്