ടോൻടൺ: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. 96 റൺസെടുത്ത ഷായ് ഹോപ്പാണ് വിൻഡീസിൻെറ ടോപ് സ്കോറർ. ഹെറ്റ്മെയർ വെറും 26 പന്തിൽ നിന്ന് 50 റൺസെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചു.
എവിൻ ലെവിസ് 67 പന്തിൽ നിന്ന് 70 റൺസെടുത്തു. വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 321 റൺസാണ് നേടിയത്. ബംഗ്ലാദേശ് നിരയിൽ മുഷ്ഫിഖുർ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടിയ ബംഗ്ലാദേശ് വിൻഡീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ടീമിൽ ഒരു മാറ്റവുമായാണ് വിൻഡീസ് ഇറങ്ങിയത്. കാർലോസ് ബ്രാത് വെയിറ്റിന് പകരം ഡാരൻ ബ്രാവോ ടീമിൽ ഇടം പിടിച്ചു.
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനും ബംഗ്ലാദേശിനും ഇത് വരെ നാല് മത്സരങ്ങളിൽ നിന്നായി മൂന്ന് പോയിൻറാണുള്ളത്. പോയിൻറ് പട്ടികയിൽ വെസ്റ്റ് ഇൻഡീസ് ആറാം സ്ഥാനത്തും ബംഗ്ലാദാശ് എട്ടാം സ്ഥാനത്തുമാണുള്ളത്.
എവിൻ ലെവിസ് 67 പന്തിൽ നിന്ന് 70 റൺസെടുത്തു. വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 321 റൺസാണ് നേടിയത്. ബംഗ്ലാദേശ് നിരയിൽ മുഷ്ഫിഖുർ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടിയ ബംഗ്ലാദേശ് വിൻഡീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ടീമിൽ ഒരു മാറ്റവുമായാണ് വിൻഡീസ് ഇറങ്ങിയത്. കാർലോസ് ബ്രാത് വെയിറ്റിന് പകരം ഡാരൻ ബ്രാവോ ടീമിൽ ഇടം പിടിച്ചു.
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനും ബംഗ്ലാദേശിനും ഇത് വരെ നാല് മത്സരങ്ങളിൽ നിന്നായി മൂന്ന് പോയിൻറാണുള്ളത്. പോയിൻറ് പട്ടികയിൽ വെസ്റ്റ് ഇൻഡീസ് ആറാം സ്ഥാനത്തും ബംഗ്ലാദാശ് എട്ടാം സ്ഥാനത്തുമാണുള്ളത്.