ആപ്പ്ജില്ല

യുവിയെയും ഗംഭീറിനെയും സെവാഗിനെയും പുറത്താക്കിയത് ധോണി; യോഗ‍്‍രാജ് സിങ്

ഇന്ത്യയുടെ മൂന്ന് പ്രമുഖ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിന് കാരണക്കാരനായത് ധോണിയാണെന്ന് യുവരാജ് സിങിൻെറ പിതാവ്

Samayam Malayalam 14 Jul 2019, 10:17 pm
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത വിമർശകനാണ് യുവരാജ് സിങിൻെറ പിതാവ് യോഗ‍്‍രാജ് സിങ്. യുവിയുടെ കരിയർ പെട്ടെന്ന് അവസാനിപ്പിച്ചതിന് കാരണക്കാരനായത് ധോണിയാണെന്ന് യോഗ‍്‍രാജ് പലതവണ പറഞ്ഞിട്ടുണ്ട്. ലോകകപ്പ് സെമിഫൈനലിന് ശേഷം അമ്പാട്ടി റായിഡുവിനെ ടീമിൽ ഉൾപ്പെടുത്താതിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Samayam Malayalam MSD


എന്നാലിപ്പോൾ വീണ്ടും ധോണിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യോഗ‍്‍രാജ് സിങ്. യുവരാജ് സിങ്, വീരേന്ദർ സെവാഗ്, ഗംഭീർ എന്നിവരെ ടീമിൽ നിന്നൊഴിവാക്കിയതിന് കാരണം ധോണിയാണെന്നാണ് അദ്ദേഹത്തിൻെറ പുതിയ ആരോപണം. എൻ ശ്രീനിവാസൻെറ പിന്തുണയോടെ ഈ താരങ്ങളെ പുറത്താക്കാൻ ധോണി ചരടുവലിച്ചെന്നാണ് ആരോപണം.

2013 ചാമ്പ്യൻസ് ട്രോഫിയിലാണ് രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യയുടെ ഓപ്പണർമാരായി തുടങ്ങുന്നത്. പിന്നീട് അവർ സ്ഥിരമാവുകയും ഗംഭീറും സെവാഗും പുറത്താവുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ധോണിയെ പഴിക്കുകയാണ് യോഗ‍്‍രാജ് സിങ്.

ആ താരത്തിനോട് ചെയ്തത് നീതികേട്; ഇന്ത്യൻ ടീം മാനേജ‍്‍മെൻറിനെതിരെ യുവരാജ്

2015 ലോകകപ്പ് സെമിയിലും 2019 ലോകകപ്പിലും ഇന്ത്യ പുറത്തായതിന് ഒരേയൊരു കാരണക്കാരൻ മാത്രമേയുള്ളൂ, അത് ധോണി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്