ആപ്പ്ജില്ല

വെസ്റ്റ് ഇൻഡീസ് ടീമിൽ കളിച്ചത് 12 പേർ; ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം!

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ടീമിന് വേണ്ടി ഒരിന്നിങ്സിൽ 12 പേർ ബാറ്റ് ചെയ്തു

Samayam Malayalam 3 Sept 2019, 12:34 pm
ന്യൂഡൽഹി: ജമൈക്കയിൽ നടന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അത്യപൂർവമായ ഒരു സംഭവത്തിനും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിലെ ഒരിന്നിങ്സിൽ ഒരു ടീമിൽ 12 ബാറ്റ്സ്മാൻമാർ ബാറ്റിങിന് ഇറങ്ങി. അങ്ങനെ വെസ്റ്റ് ഇൻഡീസ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ്.
Samayam Malayalam WI


ഡാരൻ ബ്രാവോക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ജെറമെയ്ൻ ബ്ലാക്ക് വുഡ് ഇറങ്ങിയതോടെയാണ് വെസ്റ്റ് ഇൻഡീസിന് 12 കളിക്കാർ ആയത്. ജസ്പ്രീത് ബുംറയുടെ പന്ത് കൊണ്ട് പരിക്കേറ്റാണ് ബ്രാവോ റിട്ടയർ ചെയ്തത്. ബ്രാവോക്ക് ശേഷം ജെറമെയ്നും ബാറ്റ് ചെയ്തിരുന്നു. രണ്ടാം ടെസ്റ്റിൻെറ മൂന്നാം ദിനമാണ് ബുംറയുടെ പന്ത് ബ്രാവോയുടെ തലയ്ക്ക് കൊണ്ടത്.

Read More: ധോണിയെ മറി കടന്നു; ടെസ‍്‍റ്റിൽ കോഹ‍്‍ലിയുടെ തൊപ്പിയിൽ പുതിയൊരു പൊൻതൂവൽ

നാലാം ദിനം ബ്രാവോ കളി തുടർന്നുവെങ്കിലും പിന്നീട് 23 റൺസെടുത്ത് റിട്ടയർ ചെയ്യുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ജെറമിയൻ 72 പന്തിൽ നിന്ന് 38 റൺസെടുത്ത് വെസ്റ്റ് ഇൻഡീസിൻെറ രണ്ടാമത് ടോപ് സ്കോററായി. 210 റൺസിന് എല്ലാവരും പുറത്തായ വിൻഡീസ് രണ്ടാം ടെസ്റ്റിൽ 257 റൺസിനാണ് ഇന്ത്യയോട് പരാജയപ്പെട്ടത്.

മത്സരത്തിനിടെ പരിക്കേറ്റ് കളിക്കാരൻ പിൻമാറിയാൽ പകരം താരത്തെ ഇറക്കുന്ന കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് സമ്പ്രദായം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുതലാണ് പരീക്ഷിച്ച് തുടങ്ങിയത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റിലാണ് ആദ്യമായി ഇങ്ങനെ കളിക്കാരൻ പിൻമാറി മറ്റൊരു താരം ഇറങ്ങിയത്. സ്റ്റീവ് സ്മിത്തിന് പകരക്കാരനായി മാർനസ് ലബുഷെയ്നാണ് ആദ്യത്തെ പകരക്കാരൻ താരം. രണ്ടാമത്തെ താരം ആയിരിക്കുകയാണ് ജെറമിയൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്