ആപ്പ്ജില്ല

ഇന്ത്യയെ കരകയറ്റി അജിങ്ക്യ രഹാനെ; ആദ്യദിനം വിൻഡീസിനെതിരെ 203/6

അജിങ്ക്യ രഹാനെയുടെ അർധശതകത്തിൻെറ മികവിൽ വിൻഡീസിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

Samayam Malayalam 23 Aug 2019, 10:25 am
ആൻറിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻെറ ആദ്യദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. തുടക്കത്തിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ടീമിനെ അജിങ്ക്യ രഹാനെയും കെഎൽ രാഹുലും ചേർന്നുള്ള കൂട്ടുകെട്ടാണ് കരകയറ്റിയത്. രഹാനെ അർധശതകം നേടി. 163 പന്തിൽ നിന്ന് 81 റൺസെടുത്താണ് രഹാനെ പുറത്തായത്. ഹനുമ വിഹാരിയും രഹാനെക്ക് പിന്തുണ നൽകി.
Samayam Malayalam Rahane


ഓപ്പണറായി ഇറങ്ങിയ ലോകേഷ് രാഹുൽ 97 പന്തിൽ നിന്ന് 44 റൺസെടുത്തു. വിൻഡീസ് ബോളർമാരായ കെമർ റോച്ചും ഷാനൻ ഗബ്രിയേലും ചേർന്നാണ് ഇന്ത്യൻ മുൻനിരയെ വെട്ടിലാക്കിയത്. മായങ്ക് അഗർവാൾ (5), വിരാട് കോഹ്ലി (9), ചേതേശ്വർ പൂജാര (2) എന്നിവർ പെട്ടെന്ന് മടങ്ങി. വിഹാരി 56 പന്തിൽ നിന്ന് 32 റൺസെടുത്ത് പുറത്തായി.

Read More: നാല് ഇന്ത്യൻ താരങ്ങൾക്ക് നിർണായകം, മികച്ച പ്രകടനം പുറത്തെടുക്കണം!

ഒന്നാം ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 203 എന്ന നിലയിലാണ്. ഋഷഭ് പന്ത് 20 റൺസെടുത്തും 3 റൺസെടുത്ത് രവീന്ദ്ര ജഡേജയും പുറത്താവാതെ നിൽക്കുന്നു. വിൻഡീസിനായി കെമർ റോച്ച് മൂന്ന് വിക്കറ്റും ഷാനൻ ഗബ്രിയേൽ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മത്സരത്തിൻെറ ഒരു ഘട്ടത്തിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 25 എന്ന നിലയിലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്