ന്യൂഡൽഹി: ആൻ്വിഗ്വ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് താരങ്ങളെ ഒഴിവാക്കിയത് വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. പരിമിത ഓവർ ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള രോഹിത് ശർമയെ ടെസ്റ്റിൽ ഉൾപ്പെടുത്താൻ ടീം മാനേജ്മെൻറ് തയ്യാറായില്ല. സ്പിന്നർ ആർ അശ്വിനും ടീമിന് പുറത്തായി. വെസ്റ്റ് ഇൻഡീസിൽ മികച്ച റെക്കോർഡുള്ള അശ്വിനെ ഒഴിവാക്കിയത് തന്നെ അമ്പരപ്പിച്ചുവെന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞത്. മുൻ നായകൻ സൗരവ് ഗാംഗുലിയും രോഹിതിനെയും അശ്വിനെയും ഒഴിവാക്കിയതിനെതിരെ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ അശ്വിൻ ടീമിന് പുറത്താവാൻ കാരണം വിദേശ പര്യടനങ്ങളിലെ മോശം പ്രകടനങ്ങളാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഹർഭജൻ സിങ്. "വിദേശത്ത് അശ്വിൻ ദയനീയമായ പരാജയപ്പെട്ട പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്," ഹർഭജൻ പറഞ്ഞു.
Read More: ടെസ്റ്റ് ടീമിൽ ഇടമില്ല; കിങ്സ് ഇലവൻ കടുത്ത തീരുമാനത്തിന്, അശ്വിന് വമ്പൻ പണി വരുന്നു
"2018ൽ ഇംഗ്ലണ്ടിനെതിരെ സതാംപ്റ്റണിൽ നടന്ന മത്സരം ഒരു ഉദാഹരണമാണ്. 9 വിക്കറ്റുകളാണ് ഇംഗ്ലീഷ് സ്പിന്നർ മോയിൻ അലി അന്ന് വീഴ്ത്തിയത്. എന്നാൽ അശ്വിൻ വെറും 3 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇരുവരും ഒരു പോലെ ഫിംഗർ സ്പിന്നർമാരാണ്. എന്നിട്ടും ഒരാൾ പരാജയപ്പെട്ടു," ഹർഭജൻ ദി ടെലഗ്രാഫിനോട് പറഞ്ഞു.
2018-19ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ആദ്യ ടെസ്റ്റിൽ അശ്വിന് പരിക്കേറ്റിരുന്നു. ടീമിൽ നില നിർത്തിയിട്ടും പരിക്കിൽ നിന്ന് അദ്ദേഹം മോചിതനായില്ല. ഇത്തരം കാര്യങ്ങളും പ്ലേയിങ് ഇലവനിൽ എടുക്കുമ്പോൾ പരിഗണിക്കപ്പെടുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ജനുവരിയിൽ നടന്ന സിഡ്നി ടെസ്റ്റിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റാണിതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More: ധോണി ഇതാ പുതിയ ലുക്കിൽ; ചിത്രങ്ങളും വീഡിയോയും വൈറൽ !
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും ടീം മാനേജ്മെൻറിനും അശ്വിനിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയെന്നും അത് കൊണ്ടാണ് അദ്ദേഹം പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാത്തതെന്നും ഹർഭജൻ പറഞ്ഞു. ആൻറ്വിഗയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ അശ്വിന് പകരം രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ ഒന്നാം നമ്പർ സ്പിന്നറായി ഉൾപ്പെടുത്തിയത്.
ഇപ്പോഴിതാ അശ്വിൻ ടീമിന് പുറത്താവാൻ കാരണം വിദേശ പര്യടനങ്ങളിലെ മോശം പ്രകടനങ്ങളാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഹർഭജൻ സിങ്. "വിദേശത്ത് അശ്വിൻ ദയനീയമായ പരാജയപ്പെട്ട പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്," ഹർഭജൻ പറഞ്ഞു.
Read More: ടെസ്റ്റ് ടീമിൽ ഇടമില്ല; കിങ്സ് ഇലവൻ കടുത്ത തീരുമാനത്തിന്, അശ്വിന് വമ്പൻ പണി വരുന്നു
"2018ൽ ഇംഗ്ലണ്ടിനെതിരെ സതാംപ്റ്റണിൽ നടന്ന മത്സരം ഒരു ഉദാഹരണമാണ്. 9 വിക്കറ്റുകളാണ് ഇംഗ്ലീഷ് സ്പിന്നർ മോയിൻ അലി അന്ന് വീഴ്ത്തിയത്. എന്നാൽ അശ്വിൻ വെറും 3 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇരുവരും ഒരു പോലെ ഫിംഗർ സ്പിന്നർമാരാണ്. എന്നിട്ടും ഒരാൾ പരാജയപ്പെട്ടു," ഹർഭജൻ ദി ടെലഗ്രാഫിനോട് പറഞ്ഞു.
2018-19ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ആദ്യ ടെസ്റ്റിൽ അശ്വിന് പരിക്കേറ്റിരുന്നു. ടീമിൽ നില നിർത്തിയിട്ടും പരിക്കിൽ നിന്ന് അദ്ദേഹം മോചിതനായില്ല. ഇത്തരം കാര്യങ്ങളും പ്ലേയിങ് ഇലവനിൽ എടുക്കുമ്പോൾ പരിഗണിക്കപ്പെടുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ജനുവരിയിൽ നടന്ന സിഡ്നി ടെസ്റ്റിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റാണിതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More: ധോണി ഇതാ പുതിയ ലുക്കിൽ; ചിത്രങ്ങളും വീഡിയോയും വൈറൽ !
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും ടീം മാനേജ്മെൻറിനും അശ്വിനിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയെന്നും അത് കൊണ്ടാണ് അദ്ദേഹം പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാത്തതെന്നും ഹർഭജൻ പറഞ്ഞു. ആൻറ്വിഗയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ അശ്വിന് പകരം രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ ഒന്നാം നമ്പർ സ്പിന്നറായി ഉൾപ്പെടുത്തിയത്.