ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ‍്‍ലിയും അർധശതരം നേടിയ ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ച വെച്ചത്. വിരാട് കോഹ‍്‍ലിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. എന്നാൽ കളിയിലെ നിർണായക വഴിത്തിരിവും യഥാർഥ ഹീറോയും പേസർ ഭുവനേശ്വർ കുമാറായിരുന്നു.
ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ബോളിങിനെ നയിക്കേണ്ട ഉത്തരവാദിത്വം ഭുവിക്കായിരുന്നു. ആ റോൾ മനോഹരമായി തന്നെ അദ്ദേഹം നിർവഹിച്ചു. എട്ടോവറിൽ വെറും 31 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 279 റൺസെടുത്തിരുന്നു. വിൻഡീസിനെ 210 റൺസിൽ എല്ലാവരെയും പുറത്താക്കുമ്പോൾ ഭുവിയുടെ പ്രകടനം നിർണായകമായി.
അതി മനോഹരമായ ഒരു റിട്ടേൺ ക്യാച്ചും ഭുവനേശ്വർ കുമാർ എടുത്തു. 35ാം ഓവറിൽ വിൻഡീസ് ബാറ്റ്സ്മാൻ റോസ്റ്റൺ ചേസിൻെറ റിട്ടേൺ ക്യാച്ചിലൂടെയാണ് അദ്ദേഹം അമ്പരപ്പിച്ചത്. ഭുവിയുടെ ഗുഡ് ലെങ്ത് ഡെലിവറി ലെഗ് സൈഡിലേക്ക് അടിച്ചകറ്റാനുള്ള റോസ്റ്റൺ ചേസിൻെറ ശ്രമം പാളുകയായിരുന്നു. ഇടതുഭാഗത്തേക്ക് ഡൈവ് ചെയ്ത് ഭുവനേശ്വർ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
വീഡിയോ കാണാം:
മഴ കാരണം വിൻഡീസിൻെറ വിജയലക്ഷ്യം 46 ഓവറിൽ 270 റൺസാക്കി ചുരുക്കിയ മത്സരത്തിൽ 59 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഒരു ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ് 179ന് നാല് എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് 210 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ബോളിങിനെ നയിക്കേണ്ട ഉത്തരവാദിത്വം ഭുവിക്കായിരുന്നു. ആ റോൾ മനോഹരമായി തന്നെ അദ്ദേഹം നിർവഹിച്ചു. എട്ടോവറിൽ വെറും 31 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 279 റൺസെടുത്തിരുന്നു. വിൻഡീസിനെ 210 റൺസിൽ എല്ലാവരെയും പുറത്താക്കുമ്പോൾ ഭുവിയുടെ പ്രകടനം നിർണായകമായി.
അതി മനോഹരമായ ഒരു റിട്ടേൺ ക്യാച്ചും ഭുവനേശ്വർ കുമാർ എടുത്തു. 35ാം ഓവറിൽ വിൻഡീസ് ബാറ്റ്സ്മാൻ റോസ്റ്റൺ ചേസിൻെറ റിട്ടേൺ ക്യാച്ചിലൂടെയാണ് അദ്ദേഹം അമ്പരപ്പിച്ചത്. ഭുവിയുടെ ഗുഡ് ലെങ്ത് ഡെലിവറി ലെഗ് സൈഡിലേക്ക് അടിച്ചകറ്റാനുള്ള റോസ്റ്റൺ ചേസിൻെറ ശ്രമം പാളുകയായിരുന്നു. ഇടതുഭാഗത്തേക്ക് ഡൈവ് ചെയ്ത് ഭുവനേശ്വർ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
വീഡിയോ കാണാം:
മഴ കാരണം വിൻഡീസിൻെറ വിജയലക്ഷ്യം 46 ഓവറിൽ 270 റൺസാക്കി ചുരുക്കിയ മത്സരത്തിൽ 59 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഒരു ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ് 179ന് നാല് എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് 210 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.