ആപ്പ്ജില്ല

കോലിക്ക് രണ്ടിടത്ത് പിഴച്ചു, നാണക്കേടിന് പിന്നിലെ കാരണം, ആ പന്ത് പ്ലാന്‍ ചെയ്ത് എറിഞ്ഞതെന്ന് റസ്സല്‍

ഇന്ത്യയില്‍ നടന്ന ആദ്യപാദത്തിലെ ജയം തുടരാനാകാതെ ആര്‍സിബി. ഐപിഎല്‍ നിര്‍ണായക മത്സരത്തില്‍ 9 വിക്കറ്റിന് ആര്‍സിബിയെ വീഴ്ത്തി കൊല്‍ക്കത്ത ജയം സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം.

Samayam Malayalam 21 Sept 2021, 10:36 am
അബുദാബി: ഐപിഎല്‍ രണ്ടാംപാദത്തിലെ ആദ്യ മത്സരം ജയത്തോടെ തുടങ്ങാമെന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കണക്കുകൂട്ടല്‍ തട്ടിയുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ 9 വിക്കറ്റിനാണ് ആര്‍സിബി പരാജയം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ്‌സ്മാന്മാരും പിന്നീട് ബൗളര്‍മാരും ടീമിന്റെ തോല്‍വിക്ക് കാരണക്കാരായി. കളിയുടെ എല്ലാ മേഖലയിലും മികവുകാട്ടിയ കൊല്‍ക്കത്ത അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്.
Samayam Malayalam ipl 2021 kkr vs rcb kolkata knight riders ride on mystery spin to beat royal challengers bangalore
കോലിക്ക് രണ്ടിടത്ത് പിഴച്ചു, നാണക്കേടിന് പിന്നിലെ കാരണം, ആ പന്ത് പ്ലാന്‍ ചെയ്ത് എറിഞ്ഞതെന്ന് റസ്സല്‍


​തകര്‍പ്പന്‍ ജയവുമായി കെകെആര്‍

ആര്‍സിബിയുടെ വിഖ്യാതമായ ബാറ്റിങ് നിരയെ കടപുഴക്കിയ കെകെആര്‍ ബൗളര്‍മാരാണ് ടീമിന് ജയമൊരുക്കിയതെന്നു പറയാം. ആദ്യ ഓവര്‍ മുതല്‍ കളിയില്‍ നേടിയ മേധാവിത്വം അവസാനം വരെ നിലനിര്‍ത്താന്‍ ടീമിന് സാധിച്ചു. 92 റണ്‍സിലാണ് എതിരാളികളെ ഒതുക്കിയത്. മൂന്നു വിക്കറ്റുവീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസ്സലും തകര്‍പ്പന്‍ പ്രകടനം നടത്തി. ബാറ്റിങ്ങില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ശുഭ്മാന്‍ ഗില്‍ (48), വെങ്കടേഷ് അയ്യര്‍ (41) എന്നിവര്‍ വിജയം അനായാസമാക്കുകയും ചെയ്തു.

​വിരാട് കോലിക്ക് പിഴച്ചു

വിരാട് കോലിക്ക് രണ്ടിടത്താണ് പിഴച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനവും ബാറ്റിങ്ങിലെ ഫോമില്ലായ്മയും. അബുദാബിയിലെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മേല്‍ക്കൈ ലഭിച്ചത് കോലിയുടെ തീരുമാനം തെറ്റെന്ന് തെളിയിച്ചു. ബാറ്റ്‌സ്മാന്മാരുടെ കൂട്ട പരാജയവും ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ക്യാപ്റ്റനെന നിരാശപ്പെടുത്തുന്നതായി. യുഎഇയിലെ രണ്ടാംപാദം ആര്‍സിബിയെ സംബന്ധിച്ച് കടുപ്പമാകുമെന്നാണ് ആദ്യകളി തെളിയിക്കുന്നത്.

​ആ പന്ത് പ്ലാന്‍ ചെയ്ത് എറിഞ്ഞത്

ആര്‍സിബി നിരയില്‍ കടുത്ത നാശംവിതച്ചത് ആന്ദ്രെ റസ്സിന്റെ ആദ്യ സ്‌പെല്ലാണ്. അപകടകാരിയായ എബി ഡി വില്ലിയേഴ്‌സിനെ റണ്ണെടുക്കുന്നതിന് മുന്‍പ് മടക്കിയയച്ചത് കളിയിലെ വഴിത്തിരിവായി. ഡി വില്ലിയേഴ്‌സിനെ ബൗള്‍ഡാക്കിയ ആ യോര്‍ക്കര്‍ താന്‍ നേരത്തെ പദ്ധതിയിട്ടതായിരുന്നെന്നാണ് റസ്സലിന്റെ വെളിപ്പെടുത്തല്‍. ഒരോവറില്‍ രണ്ടു വിക്കറ്റ് ഉള്‍പ്പെടെ വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും ആര്‍സിബി തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി.

​വരുണിനെ പുകഴ്ത്തി കോലി

തോറ്റെങ്കിലും കെകെആറിന്റെ ബൗളിങ്ങിനെ പുകഴ്ത്താന്‍ വിരാട് കോലി മടിച്ചില്ല. പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ മികവുകാട്ടിയതാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്നാണ് കോലിയുടെ വിലയിരുത്തല്‍. വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലുള്ളത് കോലി എടുത്തുപറഞ്ഞു. എട്ടു കളികളില്‍ അഞ്ചു ജയം നേടിയ തങ്ങള്‍ ഇപ്പോഴും മുന്നിലാണെന്നും വരും മത്സരങ്ങളില്‍ തിരിച്ചെത്തുമെന്നും കോലി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്