ഐപിഎൽ അവസാനിച്ചതോടെ മികച്ച ടീമിനെയും മോശം ടീമിനെയും പ്രഖ്യപിക്കുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ദരും. ഇത്തവണ ദയനീയ പ്രകടനം നടത്തിയ കളിക്കാരെ ഉൾപ്പെടുത്തി ഫ്ലോപ്പ് ഇലവൻ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയുടെ ലോകകപ്പ് ഇലവനിലുള്ള മൂന്ന് പേർ ഈ ഇലവനിലുണ്ട്. കൂടുതലും വിദേശതാരങ്ങളാണ് ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. വമ്പൻ വിദേശതാരങ്ങളെ എത്തിച്ച് കൊണ്ട് പ്രതീക്ഷയിലായിരുന്ന ടീമുകൾക്ക് നിരാശയായിരുന്നു ഇത്തവണ ഫലം. ഇന്ത്യൻ യുവതാരങ്ങളാണ് ടൂർണമെൻറിൽ തകർപ്പൻ പ്രകടനം നടത്തിയത്. സീനിയർ താരങ്ങളേക്കാൾ പുതിയ താരോദയങ്ങൾ മിന്നുന്ന പ്രകടനം നടത്തി. ഓറഞ്ച് ക്യാപ് നേടിയത് ചെന്നൈയുടെ ഓപ്പണർ റിതുരാജ് ഗെയ്ക്വാദാണ്. 32 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് നേടിയത് ആർസിബിയുടെ ഹർഷൽ പട്ടേൽ. ഇതിനിടയിൽ മോശം പ്രകടനം നടത്തിയ വലിയ പേരുകാർ നിരവധിയാണ്.
ഏറ്റവും നിരാശപ്പെടുത്തിയ രണ്ട് കളിക്കാരായി ചോപ്ര വിലയിരുത്തുന്നത് രാജസ്ഥാൻ റോയൽസിൻെറ ലിയാം ലിവിങ്സ്റ്റണും പഞ്ചാബിൻെറ നിക്കോളാസ് പൂരനുമാണ്. ഇരുവരും സമ്പൂർണ പരാജയമായിരുന്നു. ലിവിങ്സ്റ്റണെ ഒരുഘട്ടം കഴിഞ്ഞപ്പോൾ രാജസ്ഥാൻ പ്ലേയിങ് ഇലവനിൽ നിന്നൊഴിവാക്കി. നിരന്തരം കളിപ്പിച്ചിട്ടും പൂരനും പഞ്ചാബിനായി ഒരിക്കൽ പോലും തിളങ്ങിയില്ല. ടി20 ക്രിക്കറ്റിൽ തങ്ങളുടെ ദേശീയ ടീമിനായി മിന്നും പ്രകടനം നടത്തിയവരാണിവർ.
"സുരേഷ് റെയ്നയാണ് മൂന്നാമത്തെയാൾ. ശരാശരി പ്രകടനമാണ് റെയ്ന ഈ സീസണിൽ നടത്തിയത്. പ്രതിഭക്കൊത്ത പ്രകടനം അദ്ദേഹത്തിൽ നിന്നുണ്ടായില്ല," ചോപ്ര പറഞ്ഞു. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് റെയ്ന. ഇത്തവണ മോശം പ്രകടനം നടത്തിയതോടെ ചെന്നൈ പ്ലേ ഓഫിലും ഫൈനലിലുമൊന്നും റെയ്നയെ കളിപ്പിച്ചില്ല. പകരക്കാരനായി ഇറങ്ങിയ റോബിൻ ഉത്തപ്പ തിളങ്ങുകയും ചെയ്തു.
ബിഗ് ഹിറ്ററായ ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും അത്ര മികച്ചതായിരുന്നില്ലെന്ന് ചോപ്ര വിലയിരുത്തുന്നു. മുംബൈ ഇന്ത്യൻസിൻെറ മോശം പ്രകടനത്തിന് പിന്നിലെ ഒരു കാരണം പാണ്ഡ്യയുടെ ഫോമായിരുന്നു. ടീം ഫൈനലിലെത്തിയെങ്കിലും ഓയിൻ മോർഗൻ ബാറ്ററെന്ന നിലയിൽ തീർത്തും നിറംമങ്ങി.
ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകൻ ഒരിക്കൽ പോലും തിളങ്ങിയില്ല. ഈ ഇലവനിലുള്ള ഏക ക്യാപ്റ്റൻ മോർഗനാണ്. ഇന്ത്യൻ ബോളർമാരായ ഭുവനേശ്വർ കുമാറും ആർ അശ്വിനും പ്രതിഭക്കൊത്ത പ്രകടനം നടത്തിയിട്ടില്ലെന്നാണ് ചോപ്രയുടെ വിലയിരുത്തൽ. ഭുവി കളിച്ച സൺ റൈസേഴ്സ് ഹൈദരാബാദ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 11 മത്സരങ്ങളിൽ നിന്ന് വെറും 6 വിക്കറ്റ് മാത്രമാണ് ഭുവനേശ്വർ നേടിയത്. അശ്വിനും ശ്രദ്ധേയമായ പ്രകടനമൊന്നും നടത്തിയില്ല.
ആകാശ് ചോപ്രയുടെ ഫ്ലോപ്പ് ഇലവനിലുള്ളവർ ഇവരാണ്: ലിയം ലിവിങ്സ്റ്റൺ, നിക്കോളാസ് പൂരൻ, സുരേഷ് റെയ്ന, ഓയിൻ മോർഗൻ, ഹാർദിക് പാണ്ഡ്യ, റിയൻ പരാഗ്, കെയ്ൽ ജാമിസൺ, ഡാൻ ക്രിസ്റ്റ്യൻ, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ.
ഏറ്റവും നിരാശപ്പെടുത്തിയ രണ്ട് കളിക്കാരായി ചോപ്ര വിലയിരുത്തുന്നത് രാജസ്ഥാൻ റോയൽസിൻെറ ലിയാം ലിവിങ്സ്റ്റണും പഞ്ചാബിൻെറ നിക്കോളാസ് പൂരനുമാണ്. ഇരുവരും സമ്പൂർണ പരാജയമായിരുന്നു. ലിവിങ്സ്റ്റണെ ഒരുഘട്ടം കഴിഞ്ഞപ്പോൾ രാജസ്ഥാൻ പ്ലേയിങ് ഇലവനിൽ നിന്നൊഴിവാക്കി. നിരന്തരം കളിപ്പിച്ചിട്ടും പൂരനും പഞ്ചാബിനായി ഒരിക്കൽ പോലും തിളങ്ങിയില്ല. ടി20 ക്രിക്കറ്റിൽ തങ്ങളുടെ ദേശീയ ടീമിനായി മിന്നും പ്രകടനം നടത്തിയവരാണിവർ.
"സുരേഷ് റെയ്നയാണ് മൂന്നാമത്തെയാൾ. ശരാശരി പ്രകടനമാണ് റെയ്ന ഈ സീസണിൽ നടത്തിയത്. പ്രതിഭക്കൊത്ത പ്രകടനം അദ്ദേഹത്തിൽ നിന്നുണ്ടായില്ല," ചോപ്ര പറഞ്ഞു. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് റെയ്ന. ഇത്തവണ മോശം പ്രകടനം നടത്തിയതോടെ ചെന്നൈ പ്ലേ ഓഫിലും ഫൈനലിലുമൊന്നും റെയ്നയെ കളിപ്പിച്ചില്ല. പകരക്കാരനായി ഇറങ്ങിയ റോബിൻ ഉത്തപ്പ തിളങ്ങുകയും ചെയ്തു.
ബിഗ് ഹിറ്ററായ ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും അത്ര മികച്ചതായിരുന്നില്ലെന്ന് ചോപ്ര വിലയിരുത്തുന്നു. മുംബൈ ഇന്ത്യൻസിൻെറ മോശം പ്രകടനത്തിന് പിന്നിലെ ഒരു കാരണം പാണ്ഡ്യയുടെ ഫോമായിരുന്നു. ടീം ഫൈനലിലെത്തിയെങ്കിലും ഓയിൻ മോർഗൻ ബാറ്ററെന്ന നിലയിൽ തീർത്തും നിറംമങ്ങി.
ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകൻ ഒരിക്കൽ പോലും തിളങ്ങിയില്ല. ഈ ഇലവനിലുള്ള ഏക ക്യാപ്റ്റൻ മോർഗനാണ്. ഇന്ത്യൻ ബോളർമാരായ ഭുവനേശ്വർ കുമാറും ആർ അശ്വിനും പ്രതിഭക്കൊത്ത പ്രകടനം നടത്തിയിട്ടില്ലെന്നാണ് ചോപ്രയുടെ വിലയിരുത്തൽ. ഭുവി കളിച്ച സൺ റൈസേഴ്സ് ഹൈദരാബാദ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 11 മത്സരങ്ങളിൽ നിന്ന് വെറും 6 വിക്കറ്റ് മാത്രമാണ് ഭുവനേശ്വർ നേടിയത്. അശ്വിനും ശ്രദ്ധേയമായ പ്രകടനമൊന്നും നടത്തിയില്ല.
ആകാശ് ചോപ്രയുടെ ഫ്ലോപ്പ് ഇലവനിലുള്ളവർ ഇവരാണ്: ലിയം ലിവിങ്സ്റ്റൺ, നിക്കോളാസ് പൂരൻ, സുരേഷ് റെയ്ന, ഓയിൻ മോർഗൻ, ഹാർദിക് പാണ്ഡ്യ, റിയൻ പരാഗ്, കെയ്ൽ ജാമിസൺ, ഡാൻ ക്രിസ്റ്റ്യൻ, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ.