ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ടീമിൽ അമ്പാട്ടി റായിഡുവിനെ മറികടന്ന് ഇടംപിടിച്ച താരമാണ് വിജയ് ശങ്കർ. ത്രീ ഡയമൻഷൻ ക്രിക്കറ്ററാണ് ശങ്കറെന്നായിരുന്നു താരത്തെ ടീമിലെടുത്ത് കൊണ്ട് ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് പറഞ്ഞത്. ഇത് പിന്നീട് ട്രോളായി മാറി. ലോകകപ്പ് കാണാൻ ത്രീഡി കണ്ണട വാങ്ങിച്ചുവെന്ന് പറഞ്ഞ് റായിഡു തന്നെ ഇത് ട്രോളാക്കി. എന്നാൽ ഐപിഎൽ ഒന്നാം ഘട്ടം കഴിയുമ്പോൾ രണ്ട് ത്രീഡിയും കാര്യമായി വർക്കായില്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല ഇരുവരും ഒരേ റൺസാണ് ഇത് വരെ നേടിയിട്ടുള്ളത്. ചെന്നൈ ടീം അംഗമായ അമ്പാട്ടി റായിഡു 14 മത്സരങ്ങളിൽ നിന്ന് 219 റൺസാണ് നേടിയിട്ടുള്ളത്.
ഹൈദരാബാദ് താരമായ വിജയ് ശങ്കറും 14 മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത് 219 റൺസ്. 19.90 റൺസാണ് ഇരുവരുടെയും ശരാശരി. 120.32 എന്ന മോശമല്ലാത്ത സ്ട്രൈക്ക് റേറ്റ് വിജയ് ശങ്കറിനുണ്ട്. റായിഡുവിൻെറ സ്ട്രൈക്ക് റേറ്റ് 90.49 ആണ്. ചെന്നൈ സൂപ്പർ കിങ്സും സൺ റൈസേഴ്സ് ഹൈദരാബാദും പ്ലേ ഓഫിൽ ഇടം പിടിച്ചിട്ടുള്ളതിനാൽ ഇരുവർക്കും ഇനിയും മത്സരമുണ്ട്.
ഹൈദരാബാദ് താരമായ വിജയ് ശങ്കറും 14 മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത് 219 റൺസ്. 19.90 റൺസാണ് ഇരുവരുടെയും ശരാശരി. 120.32 എന്ന മോശമല്ലാത്ത സ്ട്രൈക്ക് റേറ്റ് വിജയ് ശങ്കറിനുണ്ട്. റായിഡുവിൻെറ സ്ട്രൈക്ക് റേറ്റ് 90.49 ആണ്. ചെന്നൈ സൂപ്പർ കിങ്സും സൺ റൈസേഴ്സ് ഹൈദരാബാദും പ്ലേ ഓഫിൽ ഇടം പിടിച്ചിട്ടുള്ളതിനാൽ ഇരുവർക്കും ഇനിയും മത്സരമുണ്ട്.