ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാറ്റിയ ഐപിഎല്‍ പതിമൂന്നാം സീസണ് വിജയകരമായി നടത്തിയത് യുഎഇയിലാണ്. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലായി സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ നടത്തിയ ടൂര്‍ണമെന്റില്‍ യാതൊരു പാകപ്പിഴകളും വരുത്തിയില്ല. കൊവിഡിന്റെ പശ്ചാത്തലത്തിലും ടൂര്‍ണമെന്റ് വിജയകരമാക്കാന്‍ എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡിന് (ഇസിബി) കഴിഞ്ഞു. ഒരു സീസണ് മുഴുവന്‍ ഐപിഎല്ലിന് വേദിയായതോടെ ഇസിബിക്ക് ബിസിസിഐ നല്‍കിയത് വമ്പന്‍ പ്രതിഫലമാണെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 100 കോടിയോളം രൂപ ഈ ഇനത്തില്‍ ബിസിസിഐ നല്കി. ഇന്ത്യയില്‍ നിന്നും ഐപിഎല്‍ മാറ്റുമെന്ന് ഉറപ്പായ വേളയില്‍ വേദിക്കായി ആദ്യം എത്തിയത് യുഎഇ ആണ്. ശ്രീലങ്കന്‍ ബോര്‍ഡും ന്യൂസിലന്‍ഡുമെല്ലാം വേദി വാഗ്ദാനം ചെയ്തിരുന്നു.
Also Read: ഐപിഎല്‍ ഇലവനുമായി സെവാഗ്, സർപ്രൈസ് ക്യാപ്റ്റൻ; മുംബൈ ഇന്ത്യന്‍സില്‍ നിന്നും രണ്ടുപേര്‍ മാത്രം!!
നേരത്തെ 2014ല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പായതിനാല്‍ ഐപിഎല്ലിലെ 20 മത്സരങ്ങള്‍ യുഎഇയിലാണ് നടത്തിയത്. അന്ന് 14 കോടി രൂപ ഇസിബിക്ക് ബിസിസിഐ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മുഴുവന്‍ മത്സരങ്ങളും നടത്താന്‍ വലിയൊരു തുക നല്‍കേണ്ടിവന്നു. ആരാധകര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ടിക്കറ്റ് വഴിയുള്ള വരുമാനം ലഭിച്ചിരുന്നില്ല. സ്പോണ്‍സര്‍ഷിപ്പിലൂടെ മാത്രമാണ് ബിസിസിഐ വരുമാനം കണ്ടെത്തിയത്.
2021ല്‍ നടക്കേണ്ട ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയും യുഎഇയില്‍ നടത്താനുള്ള ആലോചന നടക്കുന്നുണ്ട്. പരമ്പര ഇന്ത്യയില്‍ നടത്താന്‍ കഴിയുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍, ഇന്ത്യയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാനായില്ലെങ്കില്‍ യുഇയിലായിരിക്കും പരമ്പര നടത്തുക. അങ്ങിനെ വന്നാല്‍ ഇസിബിക്ക് വീണ്ടും പ്രത്യേക ഫീസ് നല്‍കേണ്ടിവരും.
Also Read: ഐപിഎല്‍ ഇലവനുമായി സെവാഗ്, സർപ്രൈസ് ക്യാപ്റ്റൻ; മുംബൈ ഇന്ത്യന്‍സില്‍ നിന്നും രണ്ടുപേര്‍ മാത്രം!!
നേരത്തെ 2014ല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പായതിനാല്‍ ഐപിഎല്ലിലെ 20 മത്സരങ്ങള്‍ യുഎഇയിലാണ് നടത്തിയത്. അന്ന് 14 കോടി രൂപ ഇസിബിക്ക് ബിസിസിഐ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മുഴുവന്‍ മത്സരങ്ങളും നടത്താന്‍ വലിയൊരു തുക നല്‍കേണ്ടിവന്നു. ആരാധകര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ടിക്കറ്റ് വഴിയുള്ള വരുമാനം ലഭിച്ചിരുന്നില്ല. സ്പോണ്‍സര്‍ഷിപ്പിലൂടെ മാത്രമാണ് ബിസിസിഐ വരുമാനം കണ്ടെത്തിയത്.
2021ല്‍ നടക്കേണ്ട ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയും യുഎഇയില്‍ നടത്താനുള്ള ആലോചന നടക്കുന്നുണ്ട്. പരമ്പര ഇന്ത്യയില്‍ നടത്താന്‍ കഴിയുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍, ഇന്ത്യയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാനായില്ലെങ്കില്‍ യുഇയിലായിരിക്കും പരമ്പര നടത്തുക. അങ്ങിനെ വന്നാല്‍ ഇസിബിക്ക് വീണ്ടും പ്രത്യേക ഫീസ് നല്‍കേണ്ടിവരും.