ഹൈദരാബാദ്: ഒരു മാസത്തിലധികം നീണ്ടുനിന്ന ഐപിഎൽ ആരവത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും മൂന്ന് തവണ ചാമ്പ്യൻമാരായിട്ടുള്ള മുംബൈ ഇന്ത്യൻസും ഫൈനലിൽ. ആർക്കാണ് ഫൈനലിൽ മുൻതൂക്കമുള്ളത്. ഐപിഎൽ 12ാം സീസണിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ അൽപം മുൻതൂക്കം മുംബൈക്ക് തന്നെയാണ്. ആദ്യഘട്ടത്തിൽ രണ്ട് തവണയും ഐപിഎൽ ഒന്നാം ക്വാളിഫയറിലും മുംബൈ ചെന്നൈയെ തോൽപ്പിച്ചു. ഒടുവിൽ രണ്ടാം ക്വാളിഫയറിൽ ഡൽഹിയെ തോൽപ്പിച്ചാണ് ചെന്നൈ ഇപ്പോൾ ഫൈനലിൽ എത്തിയിരിക്കുന്നത്.
മൂന്ന് തവണ ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുള്ള ചെന്നൈ ഒരു തവണ മുംബൈയെ ഫൈനലിൽ തോൽപ്പിച്ചിട്ടുണ്ട്. മുംബൈ ആവട്ടെ മൂന്നിൽ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തിയാണ് കപ്പ് നേടിയിട്ടുള്ളത്. ഒരു തവണ പൂനെയെ തോൽപ്പിച്ചും രോഹിത് ശർമയും കൂട്ടരും കപ്പുയർത്തി.
ഐപിഎല്ലിൽ ഇത് വരെ 27 തവണയാണ് ചെന്നൈയും മുംബൈയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 16 തവണ മുംബൈ ഇന്ത്യൻസും 11 തവണ ചെന്നൈ സൂപ്പർ കിങ്സും വിജയിച്ചിട്ടുണ്ട്. ആ കണക്കിലും മുംബൈക്ക് തന്നെയാണ് മുൻതൂക്കം. ഇത്തവണ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്.
ചെന്നൈയുടെയോ മുംബൈയുടെയോ തട്ടകത്തിൽ അല്ല ഫൈനൽ നടക്കുന്നത് എന്നതിനാൽ ആർക്കും സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നു എന്ന ആനുകൂല്യമില്ല. ഹൈദരാബാദിലാണ് വൈകീട്ട് 7.30ന് മത്സരം നടക്കുന്നത്. ഐപിഎല്ലിൽ നാല് തവണ കിരീടം ഉയർത്തുന്ന ആദ്യടീം ആരായിരിക്കും എന്നറിയാനാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
മൂന്ന് തവണ ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുള്ള ചെന്നൈ ഒരു തവണ മുംബൈയെ ഫൈനലിൽ തോൽപ്പിച്ചിട്ടുണ്ട്. മുംബൈ ആവട്ടെ മൂന്നിൽ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തിയാണ് കപ്പ് നേടിയിട്ടുള്ളത്. ഒരു തവണ പൂനെയെ തോൽപ്പിച്ചും രോഹിത് ശർമയും കൂട്ടരും കപ്പുയർത്തി.
ഐപിഎല്ലിൽ ഇത് വരെ 27 തവണയാണ് ചെന്നൈയും മുംബൈയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 16 തവണ മുംബൈ ഇന്ത്യൻസും 11 തവണ ചെന്നൈ സൂപ്പർ കിങ്സും വിജയിച്ചിട്ടുണ്ട്. ആ കണക്കിലും മുംബൈക്ക് തന്നെയാണ് മുൻതൂക്കം. ഇത്തവണ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്.
ചെന്നൈയുടെയോ മുംബൈയുടെയോ തട്ടകത്തിൽ അല്ല ഫൈനൽ നടക്കുന്നത് എന്നതിനാൽ ആർക്കും സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നു എന്ന ആനുകൂല്യമില്ല. ഹൈദരാബാദിലാണ് വൈകീട്ട് 7.30ന് മത്സരം നടക്കുന്നത്. ഐപിഎല്ലിൽ നാല് തവണ കിരീടം ഉയർത്തുന്ന ആദ്യടീം ആരായിരിക്കും എന്നറിയാനാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.