ബാറ്റിങിലും ബോളിങിലും ഒരുപോലെ മികച്ച പ്രകടനവുമായി ചെന്നൈ സൂപ്പർ കിങ്സിൻെറ തകർപ്പൻ തിരിച്ചുവരവ്. പഞ്ചാബിൻെറ പേര്കേട്ട് ബാറ്റിങ് നിരയെ വെറും 106ൽ ഒതുക്കിയ ശേഷം മുൻനിര ബാറ്റ്സ്മാൻമാർ ചെന്നൈക്കായി മികച്ച ബാറ്റിങ് പ്രകടനവും നടത്തി. റിതുരാജ് ഗെയ്ക്വാദിനെ (8) പെട്ടെന്ന് നഷ്ടമായെങ്കിലും മോയിൻ അലിയും ഡുപ്ലെസിയും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 31 പന്തിൽ നിന്ന് 46 റൺസാണ് മോയിൻ അലി നേടിയത്. മോയിൻ പുറത്തായതിന് ശേഷം വന്ന സുരേഷ് റെയ്നക്കും അമ്പാട്ടി റായിഡുവിനും പിടിച്ച് നിൽക്കാനായില്ല. ഇരുവരും പെട്ടെന്ന് പുറത്തായി. യുവതാരം സാം കറൻ മത്സരം അനായാസം ഫിനിഷ് ചെയ്തു. 33 പന്തിൽ നിന്ന് 36 റൺസുമായി ഫാഫ് ഡുപ്ലെസി പുറത്താവാതെ നിന്നു.
പഞ്ചാബിന് മോശം സ്കോർ
ചെന്നൈ ബോളിങ് നിരയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് കിങ്സ് ഇലവൻ പഞ്ചാബ്. തമിഴ്നാട് പ്രീമിയർ ലീഗിലെ വെടിക്കെട്ട് പ്രകടനം കണ്ട് കോടികൾ മുടക്കി ടീമിലെത്തിച്ച ഷാരൂഖ് ഖാൻ ഇല്ലായിരുന്നുവെങ്കിൽ കിങ്സ് ഇലവൻ പഞ്ചാബ് ചെന്നൈയോട് നാണം കെടുമായിരുന്നു. 36 പന്തിൽ നിന്ന് ഷാരൂഖ് നേടിയ 47 റൺസാണ് ടീമിനെ 100 കടത്തിയത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് പഞ്ചാബ് നേടിയത്.
നാല് വിക്കറ്റ് വീഴ്ത്തിയ പേസർ ദീപക് ചാഹറാണ് പഞ്ചാബിനെ തുടക്കത്തിലേ തകർത്ത് കളഞ്ഞത്. സാം കറൻ, മോയിൻ അലി, ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഒരു ക്യാച്ചും ഒരു സ്റ്റംപിങും അടക്കം രവീന്ദ്ര ജഡേജയും ഗംഭീര പ്രകടനം നടത്തി.
പഞ്ചാബിന് ബാറ്റിങ്
ഐപിഎല്ലിൽ മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടുന്നു. ആദ്യമത്സരം വിജയിച്ച പഞ്ചാബ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വിജയവഴിയിലെത്താനാണ് ചെന്നൈയുടെ ശ്രമം. ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഡൽഹി കാപ്പിറ്റൽസിനോട് പരാജയപ്പെടുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ സിഎസ്കെയ്ക്ക് തിരിച്ചുവരവ് അനിവാര്യമാണ്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. പഞ്ചാബ് കിങ്സിനെ ബാറ്റിങിന് അയച്ചിരിക്കുകയാണ്. ഡൽഹിയോട് കളിച്ച മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ചെന്നൈ നിലനിർത്തിയിരിക്കുന്നത്. പഞ്ചാബ് കിങ്സ് ടീമിലും മാറ്റങ്ങളൊന്നും തന്നെയില്ല.
Also Read: മൂന്നാം ദിനം രക്ഷകരായെത്തിയത് മൂന്നുപേര്‍; അന്നത്തെ സിംഗിളിനെക്കുറിച്ച് മോറിസ്, പന്തിന് അബദ്ധം പറ്റി
രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു പഞ്ചാബിൻെറ ആദ്യമത്സരം. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിലാണ് ആ മത്സരം പഞ്ചാബ് ജയിച്ചത്. ഡൽഹി കാപ്പിറ്റൽസിനോട് ഏകപക്ഷീയമായ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയിരുന്നത്.
പഞ്ചാബിന് മോശം സ്കോർ
ചെന്നൈ ബോളിങ് നിരയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് കിങ്സ് ഇലവൻ പഞ്ചാബ്. തമിഴ്നാട് പ്രീമിയർ ലീഗിലെ വെടിക്കെട്ട് പ്രകടനം കണ്ട് കോടികൾ മുടക്കി ടീമിലെത്തിച്ച ഷാരൂഖ് ഖാൻ ഇല്ലായിരുന്നുവെങ്കിൽ കിങ്സ് ഇലവൻ പഞ്ചാബ് ചെന്നൈയോട് നാണം കെടുമായിരുന്നു. 36 പന്തിൽ നിന്ന് ഷാരൂഖ് നേടിയ 47 റൺസാണ് ടീമിനെ 100 കടത്തിയത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് പഞ്ചാബ് നേടിയത്.
നാല് വിക്കറ്റ് വീഴ്ത്തിയ പേസർ ദീപക് ചാഹറാണ് പഞ്ചാബിനെ തുടക്കത്തിലേ തകർത്ത് കളഞ്ഞത്. സാം കറൻ, മോയിൻ അലി, ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഒരു ക്യാച്ചും ഒരു സ്റ്റംപിങും അടക്കം രവീന്ദ്ര ജഡേജയും ഗംഭീര പ്രകടനം നടത്തി.
പഞ്ചാബിന് ബാറ്റിങ്
ഐപിഎല്ലിൽ മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടുന്നു. ആദ്യമത്സരം വിജയിച്ച പഞ്ചാബ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വിജയവഴിയിലെത്താനാണ് ചെന്നൈയുടെ ശ്രമം. ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഡൽഹി കാപ്പിറ്റൽസിനോട് പരാജയപ്പെടുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ സിഎസ്കെയ്ക്ക് തിരിച്ചുവരവ് അനിവാര്യമാണ്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. പഞ്ചാബ് കിങ്സിനെ ബാറ്റിങിന് അയച്ചിരിക്കുകയാണ്. ഡൽഹിയോട് കളിച്ച മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ചെന്നൈ നിലനിർത്തിയിരിക്കുന്നത്. പഞ്ചാബ് കിങ്സ് ടീമിലും മാറ്റങ്ങളൊന്നും തന്നെയില്ല.
Also Read: മൂന്നാം ദിനം രക്ഷകരായെത്തിയത് മൂന്നുപേര്‍; അന്നത്തെ സിംഗിളിനെക്കുറിച്ച് മോറിസ്, പന്തിന് അബദ്ധം പറ്റി
രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു പഞ്ചാബിൻെറ ആദ്യമത്സരം. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിലാണ് ആ മത്സരം പഞ്ചാബ് ജയിച്ചത്. ഡൽഹി കാപ്പിറ്റൽസിനോട് ഏകപക്ഷീയമായ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയിരുന്നത്.