ആപ്പ്ജില്ല

ബട്ട‍്‍ലർ - സ്മിത്ത് സഖ്യം നയിച്ചു; അനായാസം ചെന്നൈയെ തകർത്ത് രാജസ്ഥാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ 7 വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

Samayam Malayalam 19 Oct 2020, 11:08 pm
നിർണായക മത്സരത്തിൽ ദയനീയമായി തോറ്റ് ചെന്നൈ സൂപ്പർ കിങ്സ്. 7 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനോട് തോറ്റത്. വെറും 126 റൺസിനെ ചെന്നൈയെ ഒതുക്കിയ രാജസ്ഥാൻ 17.3 ഓവറിൽ ലക്ഷ്യം മറികടന്നു. ജോസ് ബട്ട‍്‍ലറിൻെറ അർധശതകമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 48 പന്തിൽ നിന്ന് 70 റൺസെടുത്ത സ്മിത്തിൻെറ ബാറ്റിൽ നിന്ന് 7 ഫോറും 2 സിക്സും പിറന്നു. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 34 പന്തിൽ നിന്ന് 26 റൺസുമായി ബട്ട‍്‍ലറിന് ഉറച്ച പിന്തുണയേകി.
Samayam Malayalam Jos Buttler
രാജസ്ഥാന് 7 വിക്കറ്റ് വിജയം...




കരകയറ്റി സ്മിത്ത് ബട്ട‍്‍ലർ സഖ്യം

തകർച്ച നേരിട്ട രാജസ്ഥാൻ കരകയറുകയാണ്. സഞ്ജു സാംസൺ (0), ബെൻ സ്റ്റോക്സ് (19), റോബിൻ ഉത്തപ്പ (4) എന്നിവർ പെട്ടെന്ന് പുറത്തായി. 9 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ്.


126 റൺസ് വിജയലക്ഷ്യം

ചെന്നൈ സൂപ്പർ കിങ്സിനെ 125 റൺസിലൊതുക്കി രാജസ്ഥാൻ റോയൽസ്. സ്പിന്നർമാരുടെ ബോളിങ് മികവാണ് ചെന്നൈയുടെ സ്കോർ 150 പോലും കടത്താതെ നിർത്തിയത്. 30 പന്തിൽ നിന്ന് 35 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറർ. 5 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 125 റൺസ് നേടിയത്. രാജസ്ഥാനായി ശ്രേയസ് ഗോപാൽ 4 ഓവറിൽ 14 റൺസ് വഴങ്ങി 1 വിക്കറ്റും രാഹുൽ തേവാതിയ 18 റൺസ് വഴങ്ങി 1 വിക്കറ്റും വീഴ്ത്തി.


തുടക്കത്തിൽ തകർച്ച

രാജസ്ഥാനെതിരെ ബാറ്റ് ചെയ്യുന്ന ചെന്നൈക്ക് തുടക്കത്തിൽ തന്നെ 2 വിക്കറ്റുകൾ നഷ്ടമായി. വാട്സണും ഡുപ്ലെസിയുമാണ് പുറത്തായത്.


8 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 51 റൺസെടുത്തു.

ചെന്നൈക്ക് ബാറ്റിങ്

ഐപിഎൽ പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ടീമുകളാണ് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും. ഇരു ടീമുകളും കളിച്ച 9 കളികളിൽ ആറെണ്ണം വീതം പരാജയപ്പെട്ടു. ചെന്നൈ ഏഴാം സ്ഥാനത്തും രാജസ്ഥാൻ എട്ടാം സ്ഥാനത്തുമാണ്. ഇന്ന് തോൽക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യതകൾ ഏകദേശം അവസാനിക്കും. അതിനാൽ തന്നെ ജീവൻമരണ പോരാട്ടം തന്നെയായിരിക്കും അബുദാബിയിൽ നടക്കുക.


ചെന്നൈ നായകൻ എംഎസ് ധോണി ഐപിഎല്ലിൽ 200 മത്സരം കളിക്കുന്ന ആദ്യതാരമായി മാറിയിരിക്കുകയാണ്. ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത് ധോണിയാണ്. മത്സരത്തിൽ ടോസ് നേടിയ ധോണി ആദ്യം ബാറ്റ് ചെയ്യാനും തീരുമാനിച്ചു.

രണ്ട് മാറ്റങ്ങളാണ് ചെന്നൈ ടീമിലുള്ളത്. പരിക്ക് കാരണം ഡ്വെയിൻ ബ്രാവോ കളിക്കുന്നില്ല. പേസർ ജോഷ് ഹേസൽവുഡിനെ പകരം ഉൾപ്പെടുത്തി. കരൺ ശർമയ്ക്ക് പകരം പീയൂഷ് ചാവ്ള തിരികെയെത്തി.
രാജസ്ഥാൻ ടീമിൽ ഒരേയൊരു മാറ്റമാണുള്ളത്. ജയദേവ് ഉനാദ്കദിന് പകരം അങ്കിത് രജപുത് കളിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്