ഐപിഎല്ലിലെ ഞായറാഴ്ചത്തെ മത്സരങ്ങൾ പ്ലേ ഓഫുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഏകദേശം ഇല്ലാതാക്കിയിരിക്കുകയാണ്. പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായിരിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സും ഡൽഹി കാപ്പിറ്റൽസും നേരത്തെ പ്ലേ ഓഫിലെത്തിയ ടീമുകളാണ്. 12 കളികളിൽ നിന്ന് 18 പോയൻറുമായി ചെന്നൈയാണ് ഒന്നാമത്. ഇത്ര തന്നെ പോയൻറുമായി ഡൽഹി രണ്ടാം സ്ഥാനത്തുണ്ട്. ഈ രണ്ട് ടീമുകൾ തന്നെ ഒന്ന്, രണ്ട് സ്ഥാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ആർസിബിക്ക് തന്നെയാണ് മൂന്നാം സ്ഥാനത്തിന് സാധ്യത. ഇതിനിടയിൽ 12 കളികളിൽ വെറും രണ്ട് മത്സരം മാത്രം ജയിച്ച് നാല് പോയൻറുമായി സൺ റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലിൽ നിന്ന് പുറത്തായിട്ടുണ്ട്.
ടീം സാധ്യതകൾ ഇങ്ങനെ
നാലാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ ഏറ്റവും സാധ്യതയുള്ള ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. 13 കളികളിൽ നിന്ന് കൊൽക്കത്തയ്ക്ക് 12 പോയൻറുണ്ട്. മികച്ച റൺറേറ്റുമുള്ളതിനാൽ അവസാന മത്സരം വിജയിച്ചാൽ കെകെആറിന് പ്ലേ ഓഫിലെത്താനുള്ള സാധ്യത കൂടുതലാണ്. രാജസ്ഥാൻ റോയൽസിനെതിരെയാണ് കൊൽക്കത്തയുടെ അവസാന മത്സരം.
പഞ്ചാബിന് എളുപ്പമല്ല
പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും സാധ്യതകൾ വളരെ കുറവുള്ള ടീമാണ് പഞ്ചാബ് കിങ്സ്. 13 കളികളിൽ നിന്ന് ടീമിന് 10 പോയൻറാണുള്ളത്. പ്ലേ ഓഫിലെത്തണമെങ്കിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെതിരെ വലിയ മാർജിനിൽ വിജയിക്കണം. മറ്റി കളികളുടെ ഫലവും പഞ്ചാബിൻെറ സാധ്യകളെ നിർണയിക്കും. മുംബൈ രാജസ്ഥാനെ തോൽപ്പിക്കുകയും മുംബൈയെ ഹൈദരാബാദ് തോൽപ്പിക്കുകയും രാജസ്ഥാൻ കൊൽക്കത്തയെ തോൽപ്പിക്കുകയും ചെയ്താലേ പഞ്ചാബിന് മുന്നോട്ട് വഴിയുള്ളൂ. ഇതിലൊരു മാറ്റമുണ്ടായിൽ പഞ്ചാബ് പ്ലേ ഓഫ് കാണില്ല.
രാജസ്ഥാന് നിർണായകം
നിലവിൽ ആറാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് ഇനി രണ്ട് മത്സരങ്ങളാണുള്ളത്. കൊൽക്കത്തയ്ക്കും മുംബൈ ഇന്ത്യൻസിനുമെതിരെയാണ് മത്സരങ്ങൾ. നെറ്റ് റൺറേറ്റിൽ മുംബൈയേക്കാൾ നേരിയ മേൽക്കൈ രാജസ്ഥാനുണ്ട്. മുംബൈയെയും കൊൽക്കത്തയെയും മികച്ച മാർജിനിൽ തോൽപ്പിക്കാനായാൽ സഞ്ജുവിനും കൂട്ടർക്കും പ്ലേ ഓഫ് കളിക്കാം.
മുംബൈയുടെ സാധ്യതകൾ
പോയൻറ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്. യുഎഇയിൽ തുടർച്ചയായ തോൽവികളാണ് ടീം ഏറ്റുവാങ്ങിയത്. റൺറേറ്റിൽ പിന്നിലാണെന്നതാണ് മുംബൈയുടെ പ്രശ്നം. ഹൈദരാബാദിനും രാജസ്ഥാനുമെതിരെയാണ് അടുത്ത മത്സരങ്ങൾ. ഇരുമത്സരങ്ങളും വിജയിക്കുകയും രാജസ്ഥാൻ കൊൽക്കത്തയെ പരാജയപ്പെടുത്തുകയും ചെയ്താൽ രോഹിതിനും കൂട്ടർക്കും മുന്നിൽ സാധ്യതകൾ തെളിയും.
ഇനി ഏഴ് മത്സരങ്ങളാണ് പ്ലേ ഓഫിന് മുമ്പായി ബാക്കിയുള്ളത്. വെള്ളിയാഴ്ച നടക്കുന്ന അവസാനത്തെ രണ്ട് ലീഗ് മത്സരങ്ങൾ ഒരേ സമയത്താണ് നടക്കുക. വ്യാഴാഴ്ചയും രണ്ട് മത്സരങ്ങൾ നടക്കും. ഒക്ടോബർ 15ന് വൈകീട്ട് 7.30നാണ് ഐപിഎൽ ഫൈനൽ നടക്കുക.
ടീം സാധ്യതകൾ ഇങ്ങനെ
നാലാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ ഏറ്റവും സാധ്യതയുള്ള ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. 13 കളികളിൽ നിന്ന് കൊൽക്കത്തയ്ക്ക് 12 പോയൻറുണ്ട്. മികച്ച റൺറേറ്റുമുള്ളതിനാൽ അവസാന മത്സരം വിജയിച്ചാൽ കെകെആറിന് പ്ലേ ഓഫിലെത്താനുള്ള സാധ്യത കൂടുതലാണ്. രാജസ്ഥാൻ റോയൽസിനെതിരെയാണ് കൊൽക്കത്തയുടെ അവസാന മത്സരം.
പഞ്ചാബിന് എളുപ്പമല്ല
പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും സാധ്യതകൾ വളരെ കുറവുള്ള ടീമാണ് പഞ്ചാബ് കിങ്സ്. 13 കളികളിൽ നിന്ന് ടീമിന് 10 പോയൻറാണുള്ളത്. പ്ലേ ഓഫിലെത്തണമെങ്കിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെതിരെ വലിയ മാർജിനിൽ വിജയിക്കണം. മറ്റി കളികളുടെ ഫലവും പഞ്ചാബിൻെറ സാധ്യകളെ നിർണയിക്കും. മുംബൈ രാജസ്ഥാനെ തോൽപ്പിക്കുകയും മുംബൈയെ ഹൈദരാബാദ് തോൽപ്പിക്കുകയും രാജസ്ഥാൻ കൊൽക്കത്തയെ തോൽപ്പിക്കുകയും ചെയ്താലേ പഞ്ചാബിന് മുന്നോട്ട് വഴിയുള്ളൂ. ഇതിലൊരു മാറ്റമുണ്ടായിൽ പഞ്ചാബ് പ്ലേ ഓഫ് കാണില്ല.
രാജസ്ഥാന് നിർണായകം
നിലവിൽ ആറാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് ഇനി രണ്ട് മത്സരങ്ങളാണുള്ളത്. കൊൽക്കത്തയ്ക്കും മുംബൈ ഇന്ത്യൻസിനുമെതിരെയാണ് മത്സരങ്ങൾ. നെറ്റ് റൺറേറ്റിൽ മുംബൈയേക്കാൾ നേരിയ മേൽക്കൈ രാജസ്ഥാനുണ്ട്. മുംബൈയെയും കൊൽക്കത്തയെയും മികച്ച മാർജിനിൽ തോൽപ്പിക്കാനായാൽ സഞ്ജുവിനും കൂട്ടർക്കും പ്ലേ ഓഫ് കളിക്കാം.
മുംബൈയുടെ സാധ്യതകൾ
പോയൻറ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്. യുഎഇയിൽ തുടർച്ചയായ തോൽവികളാണ് ടീം ഏറ്റുവാങ്ങിയത്. റൺറേറ്റിൽ പിന്നിലാണെന്നതാണ് മുംബൈയുടെ പ്രശ്നം. ഹൈദരാബാദിനും രാജസ്ഥാനുമെതിരെയാണ് അടുത്ത മത്സരങ്ങൾ. ഇരുമത്സരങ്ങളും വിജയിക്കുകയും രാജസ്ഥാൻ കൊൽക്കത്തയെ പരാജയപ്പെടുത്തുകയും ചെയ്താൽ രോഹിതിനും കൂട്ടർക്കും മുന്നിൽ സാധ്യതകൾ തെളിയും.
ഇനി ഏഴ് മത്സരങ്ങളാണ് പ്ലേ ഓഫിന് മുമ്പായി ബാക്കിയുള്ളത്. വെള്ളിയാഴ്ച നടക്കുന്ന അവസാനത്തെ രണ്ട് ലീഗ് മത്സരങ്ങൾ ഒരേ സമയത്താണ് നടക്കുക. വ്യാഴാഴ്ചയും രണ്ട് മത്സരങ്ങൾ നടക്കും. ഒക്ടോബർ 15ന് വൈകീട്ട് 7.30നാണ് ഐപിഎൽ ഫൈനൽ നടക്കുക.