സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഓറഞ്ച് ക്യാപ് തിരിച്ച് പിടിച്ചിരിക്കുരയാണ് ഡൽഹി കാപ്പിറ്റൽസ് ഓപ്പണർ ശിഖർ ധവാൻ. 37 പന്തിൽ നിന്ന് 42 റൺസ് നേടിയ ധവാൻ ഡൽഹിയുടെ വിജയത്തിൽ നിർണായകപങ്ക് വഹിച്ചു. ആറ് ഫോറുകളും ഒരു സിക്സറും അടങ്ങിയതാണ് ഇന്നിങ്സ്. യുഎഇയിൽ ഐപിഎൽ പുനരാരംഭിച്ച് തൻെറ ആദ്യമത്സരത്തിൽ തന്നെ ഈ സീസണിൽ 400 റൺസെന്ന നാഴികക്കല്ലും ധവാൻ മറികടന്നു. തുടർച്ചയായി ആറാം സീസണിലാണ് ധവാൻ ഐപിഎല്ലിൽ 400 റൺസ് നേടുന്നത്. ആകെ എട്ട് സീസണുകളിലും ഐപിഎല്ലിൽ 400ന് മുകളിൽ ധവാൻ റൺസെടുത്തിട്ടുണ്ട്. വിരാട് കോലിയും രോഹിത് ശർമയും അടങ്ങുന്ന സൂപ്പർതാരങ്ങൾക്ക് പോലും സാധിക്കാത്ത നേട്ടമാണിത്. തുടർച്ചയായി ആറ് സീസണുകളിൽ 400 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഐപിഎൽ താരമാണ് ധവാൻ.
ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന, സൺ റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ഡേവിഡ് വാർണർ എന്നിവരാണ് ധവാന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 2008 മുതൽ 2014 വരെയുള്ള സീസണുകളിലാണ് റെയ്ന ഈ നേട്ടം കൈവരിച്ചിരുന്നത്. വാർണർ 2013 മുതൽ 2020 വരെ തുടർച്ചയായി ഏഴ് സീസണിൽ 400ലധികം റൺസ് നേടിയിരുന്നു.
ഐപിഎൽ പാതിവഴിയിൽ നിർത്തിയ സമയത്ത് മൂന്ന് അർധശതകങ്ങളടക്കം 380 റൺസാണ് ധവാൻ നേടിയിരുന്നത്. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 422 റൺസായി. 52.75 ആണ് താരത്തിൻെറ ശരാശരി. ഒക്ടോബറിൽ യുഎഇയിലും ഒമാനിലുമായി നടക്കാൻ പോവുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധവാനെ ഉൾപ്പെടുത്തിയിട്ടില്ല. രോഹിത് ശർമയും കെഎൽ രാഹുലുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. റിസർവ് ഓപ്പണറായി ഇഷൻ കിഷനെയുമാണ് പരിഗണിച്ചിട്ടുള്ളത്.
മിന്നുന്ന ഫോമിൽ കളിക്കുന്ന ധവാനെ പരിഗണിക്കാത്തതിന് ഇന്ത്യ ലോകകപ്പിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് വിശ്വസിക്കുന്ന ആരാധകരുണ്ട്. പ്രധാന ടൂർണമെൻറുകളിൽ പൊതുവിൽ നന്നായി സ്കോർ ചെയ്യുന്ന കളിക്കാരനാണ് ധവാൻ. എന്നാൽ പരിക്കും ശാരീരികക്ഷമതയും പ്രായവുമെല്ലാം ധവാന് തിരിച്ചടിയായി. ടി20 ക്രിക്കറ്റിലും പരിഗണിക്കപ്പെടാതാവുന്നതോടെ ദേശീയ ടീമിൽ ഏകദിനത്തിൽ മാത്രമാണ് താരത്തിനിപ്പോൾ സ്ഥാനമുള്ളത്.
അതേസമയം, സൺ റൈസേഴ്സ് ഹൈദരാബാദിനെ അനായാസം തകർത്ത് പോയൻറ് പട്ടികയിൽ വീണ്ടും ഡൽഹി കാപ്പിറ്റൽസ് തലപ്പത്തെത്തി. വെറും 17.5 ഓവറിലാണ് ഹൈദരാബാദ് ഉയർത്തിയ 134 റൺസ് ഡൽഹി മറികടന്നത്. 2 വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് ഡൽഹി നേടിയത്. പരിക്ക് മാറി ടീമിൽ മടങ്ങിയെത്തിയ ശ്രേയസ് അയ്യരാണ് ടീമിൻെറ ടോപ് സ്കോററായത്. 41 പന്തിൽ നിന്ന് ശ്രേയസ് അയ്യർ 47 റൺസെടുത്തു. ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനമായ റിഷഭ് പന്ത് 21 പന്തിൽ നിന്ന് 35 റൺസും നേടി.
ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന, സൺ റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ഡേവിഡ് വാർണർ എന്നിവരാണ് ധവാന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 2008 മുതൽ 2014 വരെയുള്ള സീസണുകളിലാണ് റെയ്ന ഈ നേട്ടം കൈവരിച്ചിരുന്നത്. വാർണർ 2013 മുതൽ 2020 വരെ തുടർച്ചയായി ഏഴ് സീസണിൽ 400ലധികം റൺസ് നേടിയിരുന്നു.
ഐപിഎൽ പാതിവഴിയിൽ നിർത്തിയ സമയത്ത് മൂന്ന് അർധശതകങ്ങളടക്കം 380 റൺസാണ് ധവാൻ നേടിയിരുന്നത്. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 422 റൺസായി. 52.75 ആണ് താരത്തിൻെറ ശരാശരി. ഒക്ടോബറിൽ യുഎഇയിലും ഒമാനിലുമായി നടക്കാൻ പോവുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധവാനെ ഉൾപ്പെടുത്തിയിട്ടില്ല. രോഹിത് ശർമയും കെഎൽ രാഹുലുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. റിസർവ് ഓപ്പണറായി ഇഷൻ കിഷനെയുമാണ് പരിഗണിച്ചിട്ടുള്ളത്.
മിന്നുന്ന ഫോമിൽ കളിക്കുന്ന ധവാനെ പരിഗണിക്കാത്തതിന് ഇന്ത്യ ലോകകപ്പിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് വിശ്വസിക്കുന്ന ആരാധകരുണ്ട്. പ്രധാന ടൂർണമെൻറുകളിൽ പൊതുവിൽ നന്നായി സ്കോർ ചെയ്യുന്ന കളിക്കാരനാണ് ധവാൻ. എന്നാൽ പരിക്കും ശാരീരികക്ഷമതയും പ്രായവുമെല്ലാം ധവാന് തിരിച്ചടിയായി. ടി20 ക്രിക്കറ്റിലും പരിഗണിക്കപ്പെടാതാവുന്നതോടെ ദേശീയ ടീമിൽ ഏകദിനത്തിൽ മാത്രമാണ് താരത്തിനിപ്പോൾ സ്ഥാനമുള്ളത്.
അതേസമയം, സൺ റൈസേഴ്സ് ഹൈദരാബാദിനെ അനായാസം തകർത്ത് പോയൻറ് പട്ടികയിൽ വീണ്ടും ഡൽഹി കാപ്പിറ്റൽസ് തലപ്പത്തെത്തി. വെറും 17.5 ഓവറിലാണ് ഹൈദരാബാദ് ഉയർത്തിയ 134 റൺസ് ഡൽഹി മറികടന്നത്. 2 വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് ഡൽഹി നേടിയത്. പരിക്ക് മാറി ടീമിൽ മടങ്ങിയെത്തിയ ശ്രേയസ് അയ്യരാണ് ടീമിൻെറ ടോപ് സ്കോററായത്. 41 പന്തിൽ നിന്ന് ശ്രേയസ് അയ്യർ 47 റൺസെടുത്തു. ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനമായ റിഷഭ് പന്ത് 21 പന്തിൽ നിന്ന് 35 റൺസും നേടി.